Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

പദ്ധതി പൊളിഞ്ഞു... ക്വാറികള്‍ പൊതു മേഖലയിലാക്കാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പദ്ധതിക്ക് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ സ്‌റ്റോപ്പ് മെമ്മോ; എന്തു കൊണ്ടാണ് ഇടംപിടിക്കാത്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിക്ക് മറുപടിയില്ല

18 JANUARY 2021 10:27 AM IST
മലയാളി വാര്‍ത്ത

ക്വാറികള്‍ പൊതു മേഖലയിലാക്കാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പദ്ധതിക്ക് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ സ്‌റ്റോപ്പ് മെമ്മോ. സി പി എമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്ക് വരെ സ്വന്തമായി ക്വാറിയുള്ളപ്പോള്‍ എങ്ങനെയാണ് ഐസക്കിന്റെ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ചോദ്യം. വര്‍ഷംതോറും ആയിരം കോടിരൂപ അധികവരുമാനമുണ്ടാക്കാനാവുമെന്നാണ് ഇതു വഴി ധനമന്ത്രിയുടെ പ്രതീക്ഷിച്ചത്.

ഇതിനുള്ള നിര്‍ദേശം ധനവകുപ്പിന്റെയും മന്ത്രിയുടെയും ചര്‍ച്ചകളില്‍ വന്നെങ്കിലും ബജറ്റില്‍ ഇടംപിടിച്ചില്ല. എന്തു കൊണ്ടാണ് ഇടംപിടിക്കാത്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി പ്രതികരിച്ചില്ല.


അതേസമയം കഴിഞ്ഞ നിയസഭാ തെരഞ്ഞടുപ്പിന്റെ പ്രകടന പത്രികയില്‍ ക്വാറികള്‍ പൊതുമേഖലയിലാക്കുമെന്ന് ഇടതു മുന്നണി വാഗ്ദാനം ചെയ്തിരുന്നു. ക്വാറികള്‍ പൊതുമേഖലയിലാക്കുമെന്നും ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ എല്‍.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു.

 

 

ഇത് എഴുതിയുണ്ടാക്കിയതില്‍ ഡോ. ഐ സക്കിന് പ്രധാന പങ്കാണ് ഉണ്ടായിരുന്നത്. എന്നാല്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ സര്‍ക്കാര്‍ കാലുമാറി. ആറ് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടും ഒന്നില്‍ പോലും പ്രകടനപത്രിയില്‍ ഇടം പിടിച്ചില്ല. ഇതില്‍നിന്ന് പിന്നാക്കം പോവുന്നത് എതു കൊണ്ടാണ് എല്ലാവര്‍ക്കുമറിയാം.

ബജറ്റില്‍ കോടികളുടെ പദധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.ഇടതുമുന്നണി അധികാരത്തില്‍ വന്നില്ലെങ്കില്‍ ഇതൊന്നും നടപ്പിലാക്കേണ്ട കാര്യമില്ല. പുതിയ സര്‍ക്കാര്‍ വന്നാലും പുതിയ ബജറ്റ് അവതരിപ്പിക്കും .ഐസക്ക് മന്ത്രിയായില്ലെങ്കില്‍ അദ്ദേഹത്തിന് 2021ലെ ബജറ്റിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ഐസക്ക് തന്നെ മന്ത്രിയായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.



കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന് പുതിയ നികുതികളൊന്നും ചുമത്താനാവില്ല. ഇത്തവണ ബജറ്റില്‍ ആകെ പ്രതീക്ഷിക്കുന്ന അധികവരുമാനം വെറും 300 കോടിയാല്‍ താഴെമാത്രമാണ.. ജി.എസ്.ടി.ക്കു മുമ്പുള്ള നികുതി കുടിശ്ശിക അടയ്ക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പരിപാടിയില്‍നിന്ന് പ്രതീക്ഷിക്കുന്നതാണിത്. ദുര്‍ബലമായ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കോവിഡും പ്രളയവും ഏല്‍പ്പിച്ച ആഘാതം ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഭാവിവരുമാനത്തിന് ഒരു മാര്‍ഗവും കണ്ടെത്തിയിട്ടില്ല. അതായത് സര്‍ക്കാര്‍ ഐസക്കിനെ ഒന്നിനും സമ്മതിച്ചിട്ടില്ലെന്ന് ചുരുക്കം


ബജറ്റിന് മുമ്പായി നടന്ന ചര്‍ച്ചകളില്‍ ധനമന്ത്രി ക്വാറികള്‍ പൊതുമേഖലയിലാക്കുന്നതിലൂടെ വരുമാനം കണ്ടെത്താമെന്ന നിര്‍ദേശം വെച്ചിരുന്നു. ഇതിലൂടെ വര്‍ഷം ആയിരം കോടി രൂപവരെ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുറഞ്ഞത് അഞ്ഞൂറ് കോടി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അറിഞ്ഞതോടെ തന്നെ വെട്ട് വീണു.



സ്വകാര്യമേഖലയിലെ ക്വാറികളെല്ലാം നിര്‍ത്തി, പാറഖനനം സര്‍ക്കാര്‍ മേഖലയില്‍ മാത്രമാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പാറ ആവശ്യപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍തന്നെ അത് ലഭ്യമാക്കണം. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരാനായിരുന്നു തീരുമാനം. കേരള സ്‌റ്റേറ്റ് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെംഡെല്‍) എന്ന പൊതുമേഖലാ സ്ഥാപനത്തെ വിപുലമായി പുനഃസംഘടിപ്പിച്ച് ഖനനത്തിന്റെയും വിതരണത്തിന്റെയും ചുമതലയേല്‍പ്പിക്കാനും ആലോചിച്ചിരുന്നു.. പരിസ്ഥിതിക്ക് അധികം ദോഷമുണ്ടാകാത്ത തരത്തിലും ജനജീവിതത്തിനു ഹാനികരമല്ലാത്ത തരത്തിലും ശാസ്ത്രീയമായി പ്രദേശങ്ങള്‍ കണ്ടെത്തി ക്വാറികള്‍ സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് പരിസ്ഥിതിക്ക് ഏറെ ഗുണകരമാണെന്ന് ഈ മേഖലയില്‍ വ്യാപരിക്കുന്നവരൊക്കെ പറഞ്ഞിരുന്നു.



നമ്മുടെ പശ്ചിമ ഘട്ടങ്ങള്‍ നിറയെ ക്വാറികളാണ്. ക്വാറികള്‍ പൊതുമേഖലയിലാക്കിയാല്‍ സര്‍ക്കാരിന് വരുമാനം കിട്ടുമെന്നു മാത്രമല്ല, പരിസ്ഥിതിയെ നശിപ്പിക്കുന്ന അശാസ്ത്രീയ ഖനനം ഭാവിയിലെങ്കിലും ഒഴിവാക്കാനുമാവും. എന്നാല്‍, രാഷ്ട്രീയസമവായമില്ലാത്തതിനാലും സര്‍ക്കാരിന്റെ അവസാനകാലമായതിനാലും ഇത്തരമൊരു നിര്‍ദേശം ഇപ്പോള്‍ പ്രായോഗികമല്ലെന്ന സമീപനമാണ് പൊതുവേയുണ്ടായതെന്നാണ് സൂചന.യുഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശത്തിന് പ്രസക്തി കാണില്ല. കാരണം യുഡി എഫ് നേതാക്കള്‍ ഖനനക്കാരുടെ സ്വന്തം ആളുകളാണ്.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (7 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (7 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (7 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (7 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (10 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (11 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (11 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (11 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (11 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (12 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (12 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (12 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends