Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

കസ്റ്റംസ് സൂപ്രണ്ട് സ്വര്‍ണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരന്‍; ഐ.ബിയുടെയും ഡി.ആര്‍.ഐയുടെയും രഹസ്യ റിപ്പോര്‍ട്ട്, പിന്നാലെ നടന്ന സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത് കഴിഞ്ഞ ജനുവരി മുതല്‍; നടപടിയെടുക്കാതെ അധികൃതര്‍

18 JANUARY 2021 10:05 AM IST
മലയാളി വാര്‍ത്ത

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സി.ബി.ഐയുടെ റെയ്ഡിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നടത്തുന്ന കൊള്ള സംഘത്തെ കുറിച്ച് പുറംലോകം അറിയുന്നത്. അതെ സമയം സി.ബി.ഐയുടെ മിന്നല്‍ റെയ്ഡിന് കാരണമായ രഹസ്യം വിവരം എവിടെ നിന്നും വന്നു എന്നത് സംബന്ധിച്ചുള്ള സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരേ അതിഗുരുതര കണ്ടെത്തലുകളുമായി രഹസ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കേരളത്തിലെയും കര്‍ണാടകത്തിലെയും സ്വര്‍ണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനാണ് ഇയാളെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡി.ആര്‍.ഐ.) ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി.) റിപ്പോര്‍ട്ട് ചെയ്തു.

കരിപ്പൂരില്‍ ഇറങ്ങി കര്‍ണാടകത്തിലേക്ക് പോകുന്നവരില്‍നിന്ന് കര്‍ണാടകപോലീസ് സ്ഥിരമായി സ്വര്‍ണം പിടികൂടുന്നത് മംഗളൂരു ഡി.ആര്‍.ഐ.യുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരെ ചോദ്യംചെയ്തപ്പോള്‍ കരിപ്പൂരിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് കടത്തെന്നുവ്യക്തമായി. കര്‍ണാടക പോലീസ് വന്‍തോതില്‍ സ്വര്‍ണം പിടിച്ച ദിവസങ്ങളില്‍ കരിപ്പൂരില്‍ ചെറിയതോതിലുള്ള കള്ളക്കടത്ത് സ്വര്‍ണം പിടിച്ചിരുന്നതായി കണ്ടെത്തി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ ഫോട്ടോ പിടിക്കപ്പെട്ടവരെ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു.

ഡി.ആര്‍.ഐ.യില്‍നിന്നുലഭിച്ച വിവരങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടിനെതിരേ ഇന്റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഈ ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍നിന്ന് മാറ്റണമെന്നുചൂണ്ടിക്കാട്ടി കരിപ്പൂര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കസ്റ്റംസ് ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് അയച്ചത്. അതിനുമുമ്പ് ജൂലായിലും മാര്‍ച്ചിലും ഈ ഉദ്യോഗസ്ഥനെതിരേ കസ്റ്റംസ് ഉന്നതര്‍ക്ക് രഹസ്യറിപ്പോര്‍ട്ട് അയച്ചിരുന്നു. പക്ഷേ, തുടര്‍നടപടിയുണ്ടായില്ല. സി.ബി.ഐ. റെയ്ഡ് നടന്നപ്പോഴും ഈ ഉദ്യോഗസ്ഥന്‍ കരിപ്പൂരില്‍ സൂപ്രണ്ടായി തുടരുകയായിരുന്നു.

കസ്റ്റംസ് നടത്തിയ പ്രാഥമിക ആഭ്യന്തര അന്വേഷണത്തില്‍ ഡി.ആര്‍.ഐ.യുടെയും ഐ.ബി.യുടെയും കണ്ടെത്തലുകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗം മൂന്നുതവണ ഈ ഉദ്യോഗസ്ഥനെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഈ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയത്. ഒരുകോടിയിലധികം രൂപയുടെ മൂല്യമുള്ള സ്വര്‍ണവും പണവുംമറ്റും പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നുമാത്രം എട്ടുലക്ഷം രൂപ പിടിച്ചു. നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പക്ഷേ, അതില്‍ ഈ ഉദ്യോഗസ്ഥനില്ല.

കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത് കഴിഞ്ഞ ജനുവരി മുതലാണ്. കള്ളക്കടത്തുകാരെ പിടികൂടുമ്പോള്‍ ബാഗേജ് പരിശോധന പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ നിരന്തരം ഇടപെട്ടതാണ് സംശയത്തിനുകാരണം. കസ്റ്റംസ് ജോയന്റ് കമ്മിഷണറോട് ഇക്കാര്യം ഇന്റലിജന്‍സ് വിഭാഗം സൂചിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥനെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചു. കള്ളക്കടത്തിന് പിടിക്കപ്പെടുന്നവരെ സൂപ്രണ്ട് അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് സ്ഥിരമായി കൂട്ടിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. പക്ഷേ, രേഖാമൂലമുള്ള തെളിവ് ശേഖരിക്കാനായിരുന്നില്ല.

ലോക്ഡൗണിനുശേഷം കരിപ്പൂരില്‍ വിമാനസര്‍വീസ് പുനരാരംഭിച്ച മേയില്‍ ബാഗേജുകളുടെ എക്‌സ്‌റേ പരിശോധന നടത്താറുള്ള കസ്റ്റംസ് ഇന്‍സ്‌പെക്ടറെ ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ കടത്താന്‍ കൂട്ടുനില്‍ക്കണമെന്നായിരുന്നു ആവശ്യം. ഈ ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഇന്റലിജന്‍സിനോട് വെളിപ്പെടുത്തി.

ഈ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിരുന്ന യാത്രക്കാരെ പരിശോധിക്കുമ്പോള്‍, ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചിരുന്ന സ്വര്‍ണം കണ്ടെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ കള്ളക്കടത്ത് സ്വര്‍ണവുമായെത്തുന്ന യാത്രക്കാരെക്കുറിച്ചും ഇയാള്‍ വിവരം നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ മുഴുവന്‍ ഈ യാത്രക്കാരുടെ പിന്നാലെ പോകുമ്പോള്‍ വന്‍തോതില്‍ സ്വര്‍ണം കടത്തിയിരുന്നവര്‍ കാര്യമായ പരിശോധനകൂടാതെ കടന്നുപോയിരുന്നു. സ്വര്‍ണക്കടത്തുസംഘത്തിലെ സ്വന്തക്കാരെ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടത്താന്‍ കസ്റ്റംസ് സൂപ്രണ്ട് ഉപയോഗിച്ചിരുന്ന തന്ത്രമായിരുന്നു 'ഇന്‍ഫോര്‍മര്‍'. ഇയാള്‍ ചൂണ്ടിക്കാണിച്ചിരുന്ന സ്വര്‍ണക്കടത്തുകാരില്‍ 90 ശതമാനവും കര്‍ണാടക ഭട്കലില്‍നിന്നുള്ളവരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (4 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (4 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (5 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (5 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (5 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (6 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (7 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (8 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (8 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (8 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (9 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (10 hours ago)

Malayali Vartha Recommends