Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

സൗഹൃദത്തിന്റെ ചുരുളഴിച്ച് ഉദ്യോഗസ്ഥർ ... സ്വപ്നയുടെയും ഉന്നതന്റെയും ചാറ്റിംഗ്ക കണ്ട കസ്റ്റംസ് പറഞ്ഞതിങ്ങനെ..

22 JANUARY 2021 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

സ്വപ്ന സുരേഷും ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതനും തമ്മിലുള്ള രഹസ്യ സൗഹൃദത്തിന്റെ ചുരുളഴിച്ച് കസ്റ്റംസ്.നാസറിന്റെ പേരിലുള്ള സിം കാര്‍ഡിലെ വിശദാംശങ്ങള്‍ ഇഴകീറി പരിശോധിച്ച കസ്റ്റംസ് നാണക്കേട് കൊണ്ട് തല കുനിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരെ പോലും കണ്ണു തള്ളിക്കുന്ന വിവരങ്ങളാണത്രേ സിം കാര്‍ഡില്‍ നിന്നും ലഭിച്ചതെന്നാണ് വിവരം.. ചില സന്ദേശങ്ങള്‍ വായിച്ചാല്‍ തൊലി പൊളിഞ്ഞു പോകുമത്രേ. ഉത്തരേന്ത്യന്‍ പൊളിറ്റിക്‌സിലാണ് സാചാരണ ഇത്രയധികം വ്യത്തിക്കേടുകള്‍ നടക്കുന്നത്. എന്നാല്‍ അവിടെയും ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരത്തില്‍ തരം താഴാറില്ലെന്നാണ് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ സുഹൃത്തുക്കളോട് പറഞ്ഞത്.

സംഭാഷണങ്ങളും ചാറ്റുകളും ലഭിച്ച കസ്റ്റംസ് ഇതെല്ലാം ആരോപണ വിധേയനായ ഉന്നത വ്യക്തി അയച്ചത് തന്നെയാണോ എന്ന് സംശയിച്ചു പോയി.

അതേ സമയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കസ്റ്റംസ്. നിയമസഭാ സമ്മേളനം കഴിയുന്നത് വരെ അദ്ദേഹത്തിന് സമയം നല്‍കാനാണ് ആദ്യം തീരുമാനിച്ചത്. സമ്മേളനം കഴിയുന്നതു വരെ അദ്ദേഹത്തെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഇടതുപക്ഷത്തിന്റെ ചില ഉന്നതന്‍മാരില്‍ നിന്നു തന്നെയാണ് ഉണ്ടായത്. അത് ക്രേന്ദ്ര സര്‍ക്കാര്‍ വഴി കസ്റ്റംസിന് ലഭിച്ചെന്നാണ് വിവരം. അതോടെയാണ് ശ്രീരാമകൃഷ്ണനെ സഭാ സെഷനില്‍ നിന്നും കസ്റ്റംസ് ഒഴിവാക്കിയത്.

എന്നാല്‍ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുമായി ബന്ധമുള്ള നിരവധി പേരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനിയാണ് നാസര്‍. പിണറായി കാബിനറ്റിലെ ആരോപണ വിധേയനായ ഒരു മന്ത്രിയുടെയും സുഹ്യത്താണ് നാസര്‍.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡിന്റെ ഉടമയും സ്പീക്കറുടെ സുഹൃത്തുമാണ് പൊന്നാനി സ്വദേശി നാസര്‍. മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദ് എന്ന സ്പീക്കറുടെ മറ്റൊരു സുഹ്യത്തിനെയും കസ്റ്റംസ് സംഘം ചോദ്യം ചെയ്യുന്നുണ്ട്. കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതായും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് നാസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നാസറിന്റെ പേരിലുള്ള സിം കാര്‍ഡാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരത്തെ സ്വകാര്യാവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരേ ആരോപണങ്ങളുയര്‍ന്നതോടെ ഈ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായി. ഈ സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

അതിനിടയില്‍ ശ്രീരാമകൃഷ്ണന്റെ രഹസ്യഫോണ്‍ വിവരങ്ങള്‍ കേസ് പുറത്തുവരുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് ഫോണിനെ പിന്തുടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറെ നാളുകളായി തുടര്‍ന്നു വന്നിരുന്ന സ്വര്‍ണ്ണക്കടത്തിന് പിന്നാലെ ഏറെ നാളായി കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് നാസറിനെയും ലഫീറിനെയും പെട്ടെന്ന് കസ്റ്റഡിയില്‍ വിളിച്ചു വരുത്തിയത്

മസ്‌കറ്റില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളാണ് ലഫീര്‍ മുഹമ്മദ്. ഈ സ്ഥാപനത്തിലെ ഡീന്‍ ആയ കിരണ്‍ തോമസിനെ കഴിഞ്ഞയാഴ്ച്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ അബുദാബിയില്‍ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തില്‍ സ്വപ്നയും പങ്കെടുത്തിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനൊപ്പമാണ് 2018-ല്‍ നടന്ന അഭിമുഖത്തിനായി സ്വപ്ന എത്തിയത്. സ്വപ്നയെ നിയമിക്കാന്‍ ശിവശങ്കര്‍ ശുപാര്‍ശ ചെയ്തതായും നേരത്തെ വ്യക്തമായിരുന്നു.

ഏതായാലും പിണറായി മന്ത്രിസഭയിലെ പ്രമുഖരുടെ തനിനിറം കണ്ട് ഞെട്ടിയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. ഡിജിറ്റല്‍ തെളിവുകള്‍ കൂടുതല്‍ കിട്ടുമ്പോള്‍ എന്തൊക്കെ കാണേണ്ടി വരുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് ഉദ്യോഗസ്ഥര്‍.

 

L

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (4 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (4 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (4 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (5 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (6 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (6 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (6 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (6 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (7 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (8 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (8 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (8 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (9 hours ago)

Malayali Vartha Recommends