'ജെയിംസ് ചാക്കോയും ആൻസിയും വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹത്തിന് കാത്തുനിന്നില്ല'...അമ്മയും സഹോദരനും വിദേശത്തുനിന്ന് നാട്ടിലെത്തിലെത്തുന്നതിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വിവാഹം നീട്ടിവച്ചു.....ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് തിരികെയുള്ളയാത്രയിൽ അവർ എന്നന്നേക്കുമായി മറഞ്ഞു; പെരുന്തുരുത്തിയില്‍ കെഎസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും
എം.സി റോഡില്‍ തിരുവല്ലക്കും ചങ്ങനാശ്ശേരിക്കുമിടയില്‍ പെരുന്തുരുത്തിയില്‍ കെഎസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും. വിവാഹം ഇരുവീട്ടുകാരും തമ്മില്‍ ആലോചിച്ച് ഉറപ്പിച്ചിരിക്കവെയാണ് ദുരന്തമുണ്ടായത്. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരംപറമ്ബില്‍ വീട്ടില്‍ പരേതനായ ചാക്കോ സാമുവേല്‍ -കുഞ്ഞമ്മ ദമ്ബതികളുടെ മകനും മുളക്കുഴ സെന്‍റ് ഗ്രീഗോറിയോസ് സ്കൂള്‍ ബസിലെ ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെണ്‍മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണി - ലിലാമ്മ ദമ്ബതികളുടെ മകള്‍ ആന്‍സി (26) യും ആണ് മരിച്ചത്.
ആന്‍സിയുടെ അമ്മയും സഹോദരന്‍ അഖിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് നാട്ടിലെത്തിലെത്തുന്നതിലുകണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് വിവാഹ തീയതി തീരുമാനിക്കാതിരൂന്നത്. കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.ജയിംസ് ചാക്കോയുടെ അമ്മ രോഗബാധിതയാണ്. ബിന്ദു ഏക സഹോദരിയാണ്. ജയിംസിനെക്കുറിച്ച് നാട്ടിലും ജോലി ചെയ്യുന്ന സ്കൂളിലും നല്ല മതിപ്പാണ്.
കോട്ടയം ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ RPM 512 ബസാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച ചാക്കോയേയും ആൻസിയെയും ഇടിച്ചു തെറിപ്പിച്ച് ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha