ഫ്ലിപ്പ്കാർട്ടിൽ നിന്നും തട്ടിയെടുത്തത് 11 ലക്ഷം രൂപയുടെ സാധങ്ങൾ; കുറ്റവാളി പിടിയിൽ
ഇരട്ടിയിലെ ഫ്ലിപ്കാർട്ട് സ്റ്റോക്ക് കേന്ദ്രത്തിൽ നിന്നും 11 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകളും കാമറയും തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കേളകം അടക്കത്തോട്പുത്തൻപറമ്പിൽ മുഹമ്മദ് ജുനൈദാ(27)ണ് പിടിയിലായത്.
കഴിഞ്ഞ വർഷം നവംബർ 23നാണ് ഇരവിപുരം സ്റ്റോക്ക് അധികൃതർ മോഷണത്തെ കുറിച്ചുള്ള പരാതി നൽകിയത്.തുടർന്ന് നടന്ന അന്വേഷണത്തിലാണ് മുഹമ്മദ് ജുനൈദ് ഫീൽഡിൽ പോകുന്നവരെ ഉപയോഗിച്ച് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് രണ്ടു സെയിൽസ്മാൻ മാരെ അറസ്റ്റ് ചെയ്തു. ഇതറിഞ്ഞതോടുകൂടിയാണ് ഇദ്ദേഹം നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. മുങ്ങിയ ഇയാൾ ഹിമാചൽ പ്രദേശ്,ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ബെംഗളൂരുവിൽനിന്ന് അടക്കാത്തോട്ടിലേക്ക് വരും വഴി കൂട്ടുപുഴയിൽനിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. ഐ ടി ആക്ട് പ്രകാരം ഇദ്ദേഹം പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
വ്യാജ മേൽവിലാസത്തിൽ ഓർഡർ ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്. സെയിൽസ്മാൻ ഈ ഓർഡറിലുള്ള ആൾക്കെന്ന വ്യാജേന പാഴ്സൽ സ്റ്റോക്ക് കേന്ദ്രത്തിൽനിന്നു പുറത്തുകൊണ്ടുപോകുകയും മുഖ്യ പ്രതിയുടെ നേത്ര്യത്വത്തിൽ മറ്റൊരു സ്ഥലത്തു കൊണ്ട് പോയി പാഴ്‌സൽ തുറന്ന് പഴയ സാധനങ്ങൾ വെച്ചായിരുന്നു മടക്കി അയച്ചിടുന്നത്.ഫ്ലിപ്കാർട്ടായിരുന്നു ഈ വിവരം തിരിച്ചറിഞ്ഞത് .എസ്.ഐ.മാരായ ബേബി ജോർജ്, എം.ജെ.മാത്യു, കെ.കെ.മോഹനനൻ, സി.പി.ഒ.മാരായ റഷീദ്, നവാസ് എന്നിവരുടെ നേത്ര്യത്വത്തിലാണ് മുഹമ്മദ് ജുനൈദിനെ പിടികൂടിയത്
https://www.facebook.com/Malayalivartha