കോവിഡ് ഭേദമായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആശുപത്രി വിട്ടു; രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചു

കോവിഡ് ഭേദമായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ആശുപത്രി വിട്ടു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡിനൊപ്പം കടുത്ത ന്യുമോണിയയും ബാധിച്ചതോടെ ജയരാജന്‍ ഏറെ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിനൊപ്പം രക്തസമ്മര്‍ദ്ദം വര്‍ധിച്ചതും രോഗം ഗുരുതരമാകാന്‍ കാരണമായിരുന്നു. രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നാണ് ഡോക്ടര്‍ നൽകിയിരിക്കുന്ന നിര്‍ദേശം. ഒരുമാസം വീട്ടില്‍ വിശ്രമത്തില്‍ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ജനുവരി 18ന് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് എം.വി. ജയരാജനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ന്യൂമോണിയ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 20നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ഭേദമായെ രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. രക്തത്തില്‍ പഞ്ചസാരയുടെ അളവും ഉയര്‍ന്നതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ആഴ്ചയോടെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി. കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും വിദഗ്‌ധസംഘം എത്തിയാണ് ജയരാജന് ചികിത്സ ഉറപ്പാക്കിയത്.
https://www.facebook.com/Malayalivartha























