യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

യുഎഇ, ഖത്തർ, ബഹ്‌റൈൻ, ജോർദാൻ...; യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം, പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ!ഇറാനെതിരായ യുഎസ് ആക്രമണത്തിന് പിന്നാലെ, ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വൻ ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഇത് മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിപ്പിച്ചു. രാജ്യത്ത് സുരക്ഷാ ഭീഷണിയുടെ തോത് വർദ്ധിച്ചതിനെത്തുടർന്ന്, ദോഹ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പൗരന്മാരുടെ മൊബൈൽ ഫോണുകളിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച അടിയന്തര സുരക്ഷാ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്.
എല്ലാവരും വീടുകളിലോ സുരക്ഷിത സ്ഥലങ്ങളിലോ തുടരണമെന്ന് അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിലെ ഈ ഗുരുതരമായ സുരക്ഷാ പ്രതിസന്ധിക്കിടയിൽ, സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര ജോലിയില്ലാതെ പുറത്തിറങ്ങരുതെന്നും ഖത്തർ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവന ഇറക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ സുരക്ഷാ ഭീഷണിയുടെ തോത് നിലവിൽ വളരെ ഉയർന്നതാണെന്ന് വ്യക്തമാക്കി. എല്ലാ പൗരന്മാരോടും പ്രവാസികളോടും അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.
വ്യോമാക്രമണങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും അവരവരുടെ വീടുകളിലോ സുരക്ഷിത സ്ഥലങ്ങളിലോ മാത്രം തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.യുഎസ് താവളങ്ങളിൽ ഇറാൻ നടത്തിയ പ്രതികാര ആക്രമണത്തെത്തുടർന്ന് ദോഹയിൽ വലിയ സ്ഫോടനങ്ങളും കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിൽ സ്ഫോടനങ്ങളും ഉണ്ടായതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.അതേസമയം, സംഘർത്തെ തുടർന്ന് നേരത്തെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു. ഹോർമുസിലെ കപ്പുകളെ ഇറാൻ ആക്രമിച്ചതിന് പിന്നാലെ ശനിയാഴ്ച യുഎസ് ഇറാനെ ആക്രമിച്ചു.
മേഖലയിലെ സമുദ്ര സുരക്ഷ മുൻനിർത്തിയാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രതികരണം. കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്നും യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ യുഎസ് നടത്തുന്ന മൂന്നാംഘട്ട ആക്രമണമാണിത്.
https://www.facebook.com/Malayalivartha
























