ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചു

ജസ്നയുടെ തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ച കേസിലെ പ്രതി രഘുനാഥൻ നായരെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചു. 5 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം 15ന് കോടതി പരിഗണിക്കും. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി.
അഡ്വ.ബി.എ.ആളൂറാണ് പ്രതിക്കായി കോടതിയിൽ ഹാജരായത്. ജസ്ന കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ജസ്റ്റിസ് വി ഷിർസിക്ക് നേരെയായിരുന്നു കരിഓയിൽ പ്രയോഗം. ഹൈക്കോടതിയിൽ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഹൈക്കോടതിയുടെ അര കിലോമീറ്റർ ചുറ്റളവിൽ പതിനാല് പൊലീസുകാരെയാണ് കാവലിനായി ചുമതലപ്പെടുത്തിയത്. ഹൈക്കോടതിക്ക് ചുറ്റും പൊലീസിന്റെ കാൽനട പട്രോളിംഗും ശക്തമാക്കി.
എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് പ്രത്യേക സുരക്ഷയുടെ ചുമതല. ഹൈക്കോടതി ചുറ്റുമുള്ള എട്ട് കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തും. ജഡ്ജിമാർ യാത്ര ചെയ്യുന്ന സമയങ്ങളിലാണ് കാവൽ ശക്തമാക്കുന്നത്. രാവിലെ 9 മണി മുതൽ മുതൽ 10. 30 വരെയും, വൈകുന്നേരം 3 മണി മുതൽ 5 മണി വരെയുമാണ് സുരക്ഷ ശക്തമാക്കുന്നത്.
https://www.facebook.com/Malayalivartha























