താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി വാങ്ങി; ഡോക്ടർ അറസ്റ്റിൽ

വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് കൈക്കൂലി വാങ്ങിയ ഡോക്ടർ പിടിയിൽ. താലൂക്ക് ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. എസ്. ആര്‍ ശ്രീരാഗിനെയാണ് വിജിലന്‍സ് കിഴക്കന്‍ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.
തലയാഴം സ്വദേശിനിയുടെ പരാതിയെത്തുടർന്നായിരുന്നു വിജിലൻസിന് പരാതി നൽകിയത്. ഇവരുടെ ഭര്‍ത്താവിന് കലശലായ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ ഡോ ശ്രീരാഗിനെയാണ് ചികിത്സയ്ക്കായി സമീപിച്ചത്. തുടർന്ന് ശ്രീരാഗിന്റെ നിർദ്ദേശപ്രകാരം വൈക്കം താലൂക്ക് ആശുപത്രിയിൽ അപ്പെന്‍ഡിക്സ് ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും ശസ്ത്രക്രിയ നടത്തിയില്ല. തുടർന്ന് ഡോക്ടർ സ്വകാര്യം പ്രാക്ടീസ് നടത്തുന്ന മുറിയിൽ ചെന്ന് കണ്ടു.ആ സമയത്ത് ശസ്ത്രക്രിയ നടത്തുന്നതിന് 5000 രൂപ ആവശ്യപ്പെട്ടു. തുടര്‍ന്ന് 2500 രൂപ വാങ്ങി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ, വയറു വേദന വീണ്ടും അനുഭവ പെട്ടതിനാൽ വീണ്ടും ഡോക്ടറെ പോയി കാണുകയായിരുന്നു. ഡോക്ടർ ഒരു ഓപറേഷൻ കൂടി വേണമെന്ന് നിർദ്ദേശിക്കുകയും തുടർന്ന് 2500 രൂപ കൂടി നല്‍കണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതോടെ വിജിലന്‍സില്‍ പരാതി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചു.
വിജിലൻസിന് പരാതി നൽകിയതിനെ തുടർന്ന്, വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ രൂപ നല്‍കി. ഈ തുക ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ എത്തി കൈമാറുകയായിരുന്നു. പരിശോധനയില്‍ മേശയ്ക്കുള്ളില്‍ നിന്ന് തുക കണ്ടെടുത്ത വിജിലന്‍സ് സംഘം ഡോക്ടറെ അറസ്റ്റു ചെയ്തു.ഡി വൈ എസ് പി വി ജി രവീന്ദ്ര നാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പിഡി വൈ എസ് പി വി ജി രവീന്ദ്ര നാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പി ജോസഫ്, രാജേഷ് കെ എന്‍, സജു എസ് ദാസ്, സബ് ഇന്‍സ്പെക്ടര്‍മാരായ വിന്‍സെന്റ്, സന്തോഷ് കുമാര്‍ കെ, പ്രസന്ന കുമാര്‍, അനില്‍ കുമാര്‍ റ്റി കെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോക്ടറെ പിടി കൂടിയത്. വിജിലന്‍സ് കോടതിയില്‍ ചൊവ്വാഴ്ച പ്രതിയെ ഹാജരാക്കുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha























