പാലാക്കാരന്‍ നെട്ടോട്ടത്തില്‍... പാലായില്‍ നടന്ന ഉപ തെരഞ്ഞടുപ്പില്‍ മാണി കാപ്പന്‍ ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ടാണെന്ന വാര്‍ത്ത കേട്ട് ഞെട്ടി ഇടതു മുന്നണി; ഇപ്പോള്‍ ചെന്നിത്തല കാപ്പനെ ചോദിച്ച് വാങ്ങിയതാണ് അതിന്റെ പ്രത്യുപകാരമായെന്ന്

മാണി സി കാപ്പനെ യു ഡി എഫിലെത്തിക്കുന്നത് രമേശ് ചെന്നിത്തലയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടക്കം പറയുന്നുണ്ട്. ഐശ്വര്യകേരള യാത്ര പാലായിലെത്തുമ്പോള്‍ കാപ്പന്‍ യു ഡി എഫിലുണ്ടാകണമെന്നാണ് ചെന്നിത്തല കാപ്പന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കാപ്പനൊപ്പം ആരും വന്നില്ലെങ്കിലും കാപ്പന്‍ വന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഐശ്വര്യ കേരള യാത്രക്കിടയില്‍ ഒരു എം എല്‍ എയെ വിലയ്‌ക്കെടുത്തെന്ന തള്ളിന് വേണ്ടിയാണ് ചെന്നിത്തല ഇത് ചെയ്യുന്നത്.
പാലായില്‍ കെ.എം. മാണിയുടെ സാമ്രാജ്യം ഇല്ലാതാക്കാനാണ് ചെന്നിത്തല കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് ടോമിനെ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തോല്‍പ്പിച്ചത്. കെ.എം. മാണിയുടെ വിശ്വസ്തരായിരുന്ന ഒരു കൂട്ടം നേതാക്കളെ ചെന്നിത്തല അതിനിടയില്‍ പാട്ടിലാക്കിയിരുന്നു.
കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കാപ്പന് ചെയ്യാമെന്ന കരാറിലാണ് കഴിഞ്ഞ തെരഞ്ഞടുപ്പ് നടന്നത്. ഉമ്മന്‍ ചാണ്ടിക്ക് ചതിയില്‍ പങ്കുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ദുഷ്ടലാക്കോടെ കളിച്ചത് ചെന്നിത്തലയും വാഴയ്ക്കനും ഉള്‍പ്പെടെയുള്ള നേതാക്കളായിരുന്നു. ജോസ് കെ മാണിയോടുള്ള വിരോധമായിരുന്നു ചെന്നിത്തലയെ നയിച്ചത്. നിഷാ ജോസിനെ തെരഞ്ഞടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയതും യു ഡി എഫിനെ തോല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു.മാണിയുടെ കുടുംബത്തില്‍ നിന്ന് ആരും വേണ്ടെന്ന തീരുമാനം ചെന്നിത്തലയുടേതായിരുന്നു.
എല്‍ഡിഎഫ് വിടുന്നതിന് മുമ്പ് മാണി സി കാപ്പനെതിരെ യാതൊരു നടപടിയും വേണ്ടെന്ന് സി പി എം എന്‍ സി പി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദ ഫലമായാണ് കാപ്പന്‍ ഇടതുമുന്നണി വിടുന്നതെന്ന വാര്‍ത്തക്ക് വ്യാപകമായ പ്രചരണം നല്‍കാനും സി പി എം ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം ലഭിച്ചു. ഇടതുമുന്നണിയില്‍ നിന്നും ജയിച്ച ശേഷം ഇടതുമുന്നണിയെ വഞ്ചിച്ചു എന്ന സിംപതി കൊണ്ടുവരാനാണ് സി പി എം ശ്രമിക്കുന്നത്.
കാപ്പന്‍ വീണ്ടും ദില്ലിയിലെത്തിയത് യാത്ര പറയാനുള്ള മൂഡിലാണ്. ശരദ് പവാറുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ച ഒരു പക്ഷേ മുന്നണി ബന്ധത്തിലെ അവസാനത്തെ കൂടി കാഴ്ചയാണ്. . ഐശ്വര്യ കേരള യാത്ര കോട്ടയത്തെത്തുമ്പോള്‍ കാപ്പന്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇക്കാര്യം അറിയുന്നതു കൊണ്ടാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ കാപ്പനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.
പാലായില്‍ യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ് രാഷ്ട്രീയമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ചിലര്‍ നടത്തുന്ന പ്രചരണങ്ങളില്‍ ഇടത് മുന്നണി നേതാക്കള്‍ വീഴരുതെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി പറഞ്ഞു. കാപ്പന്‍ ഇടതുമുന്നണി വിട്ടാല്‍ ഒപ്പമുള്ള ആരും പോകാതിരിക്കാനുള്ള സംവിധാനം പിണറായി ചെയ്തിരുന്നു. എ കെ ശശിദ്രനെയും പീതാംബരനെയും പിണറായി നേരിട്ട് വിളിച്ചിരുന്നു. ഒരു കാരണവശാലും പാര്‍ട്ടി പിളരരുതെന്ന നിര്‍ദ്ദേശവും പിണറായി നല്‍കിയിരുന്നു. അണികളില്‍ ഒരാള്‍ പോലും കാപ്പനൊപ്പം പോകാതിരിക്കാന്‍ പിണറായി മന്ത്രി എ. കെ. ശശീന്ദ്രനെ ചട്ടം കെട്ടിയിട്ടുണ്ട്. ശശീന്ദ്രനും പീതാംബരനും ഇടതു മുന്നണിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
പാലാ കേരളാ കോണ്‍ഗ്രസിന് തന്നെയെന്നുള്ള വ്യക്തമായ സൂചന നല്‍കിയാണ് പിണറായി വിജയന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ സംസാരിച്ചത്. സീറ്റ് ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ചിലര്‍ തെറ്റായ പ്രചാരണം നല്‍കി വിവാദമുണ്ടാക്കി, അത് കൊഴുപ്പിച്ചെന്ന് മാണി സി കാപ്പന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത് യുഡിഎഫിനെ സഹായിക്കുന്ന തരത്തിലായിപ്പോയി. അവസരം കിട്ടിയെന്ന് കരുതി മുതലെടുക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനെ തുറന്നു കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പന്‍ മത്സരിക്കുമെന്ന കാര്യം ജില്ലയിലെ സിപിഎം നേതാക്കള്‍ ഉറപ്പിക്കുന്നു. പക്ഷേ രക്തസാക്ഷി പരിവേഷത്തോടെ കാപ്പന്‍ പുറത്ത് പോയാല്‍ ക്ഷീണമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതുകൊണ്ടാണ് കാപ്പനെ പുറത്താക്കാത്തത്.
എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രസ്താവന കാപ്പന് അനുകൂലമാകില്ലെന്ന് ഇടതുമുന്നണി കരുതുന്നു.. ഇത് മുന്നില്‍ കണ്ട് പാലായില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ദില്ലിയിലുള്ള ജോസ് കെ മാണി മടങ്ങിയെത്തിയാല്‍ ഉടന്‍ പാലായില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഉടന്‍ തീരുമാനമെടുക്കാന്‍ കാപ്പന് മേല്‍ യുഡിഎഫ് സമ്മര്‍ദ്ദവുമുണ്ട്. അതുകൊണ്ട് ഇന്ന് തന്നെ ശരദ്പവാറിനെ കണ്ട് ഒരു തീരുമാനമുണ്ടാക്കാനാണ് മാണി സി കാപ്പന്റെ നീക്കം.
"
https://www.facebook.com/Malayalivartha























