കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ; സെക്രട്ടേറിയേറ്റിനു മുന്നിൽ വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം വളരെ ശക്തമായി തന്നെ പുരോഗമിക്കുന്നു, സർക്കാരിന്റെ യുജന വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നിരവധി നേതാക്കളാണ് സമരമുഖത്തെത്തി

സെക്രട്ടേറിയേറ്റിനു മുന്നിൽ വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം വളരെ ശക്തമായി തന്നെ പുരോഗമിക്കുന്നു. നിലപാടിൽ നിന്ന് യാതൊരു കാരണവശാലും പിന്മാറില്ലെന്നും മരണം വരെയും സമരം തുടരുമെന്നുമാണ് ഇവരുടെ നിലപാട്. സി.പി.ഒ., ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ 16 ദിവസമായി സമരം തുടരുകയാണ്. സർക്കാരിന്റെ യുജന വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നിരവധി നേതാക്കളാണ് സമരമുഖത്തെത്തിയത്. സമരശക്തികളുടെ വേദിയായി ഇന്ന് സെക്രട്ടേറിയേറ്റ് വളപ്പ് മാറി.
മറു ഭാഗത്ത് പി.എസ്.സി. നിയമന വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നെന്നാരോപിച്ച് വിവിധ യുവജന സംഘടനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തിയിരുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം തുടരുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് പിന്തുണയുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റിനകത്ത് പ്രവേശിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി കലാശിച്ചു.
സെക്രട്ടറിയേറ്റ് വളപ്പിലേക്ക് കടന്ന പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനു പിന്നാലെ പോലീസിന്റെ കണ്ണുവെട്ടിച്ച് മതിലിന് മുകളിലൂടെ ചാടി കടന്ന വനിതാ പ്രവര്‍ത്തകരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ചാണ് പുറത്തേക്ക് എത്തിച്ചത്. അകത്ത് കടന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം മറ്റുപ്രവര്‍ത്തകര്‍ എതിര്‍ത്തു. പിന്നീട് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കി. സമരത്തിനിടയില്‍ ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യാശ്രമം നടത്തുന്ന സ്ഥിതിപോലും ഇന്നലെയുണ്ടായിരുന്നു. സെക്രട്ടറിയേറ്റിന് സമീപത്തുള്ള കെട്ടിടത്തിന് മുന്നില്‍ കയറി നിന്നുകൊണ്ടാണ് ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. താഴേക്ക് ചാടുമെന്ന് പറഞ്ഞ ഉദ്യോഗാര്‍ഥികളെ പൊലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























