Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..

അതാണ് സാക്ഷാല്‍ മോദി... സഖാക്കള്‍ എപ്പോഴും തള്ളിപ്പറയുന്ന മോദി പക്ഷെ കേരളത്തെ തള്ളിപ്പറഞ്ഞില്ല; നാല് വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് മോദി; സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല; വികസനം എല്ലാവര്‍ക്കുമെന്ന് മോദി

20 FEBRUARY 2021 08:29 AM IST
മലയാളി വാര്‍ത്ത

സഖാക്കളായ സഖാക്കളെല്ലാം നരേന്ദ്ര മോദിയെ ശത്രുവായിട്ടാണ് കാണുന്നത്. പണ്ടുമുതലേ അങ്ങനെയായിരുന്നു കണ്ടിരുന്നത്. തരം കിട്ടിയാല്‍ മോദിയെ കുറ്റം പറയുക എന്നത് രീതിയായിരുന്നു.

മോദി കേരളത്തെ തഴയുന്നു, കേരളത്തിന് ഒന്നും തരുന്നില്ല എന്നാണ് സഖാക്കള്‍ പറഞ്ഞ് കൊണ്ടിരുന്നത്. എന്നാല്‍ സഖാക്കളെപ്പോലും മോദി അമ്പരപ്പിച്ചിരിക്കുകയാണ്.

 



സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നാണ് മോദി പറഞ്ഞത്. വികസനം എല്ലാവര്‍ക്കുമുള്ളതാണ്, എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനമെന്നതാണ് നമ്മുടെ ലക്ഷ്യമെന്നാണ് നരേന്ദ്രമോദി പറഞ്ഞത്. കേരളത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുമ്പോഴാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

2000 മെഗാവാട്ട് പുഗലൂര്‍ തൃശൂര്‍ പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി, കാസര്‍കോട്ടെ 50 മെഗാവാട്ട് സോളാര്‍ പദ്ധതി, തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയ്ക്കാണ് പ്രധാനമന്ത്രി തുടക്കമിട്ടത്

 

.കേരളത്തിലെ ജനങ്ങളുടെ എല്ലാമേഖലയിലുള്ള വികസനത്തിനുള്ള തുടക്കമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുഗലൂര്‍ തൃശൂര്‍ ഹൈവോള്‍ട്ടേജ് ഡയറക്ട് കറണ്ട് സംവിധാനം ദേശീയ ഗ്രിഡില്‍ കേരളത്തിലെ ആദ്യ പദ്ധതിയാണ്. വന്‍തോതിലുള്ള വൈദ്യുതി പ്രസരണം സാദ്ധ്യമാക്കുന്ന പദ്ധതിയാണിത്.

 

അതുപോലെ പ്രസരണം സന്തുലിതമാക്കാനുള്ള വോള്‍ട്ടേജ് സോഴ്‌സ് കണ്‍വെര്‍ട്ടര്‍ സങ്കേതവും രാജ്യത്ത് ആദ്യമാണ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ വികസിപ്പിച്ചതാണിത്. ദേശീയ ഗ്രിഡിനെയും അന്തര്‍സംസ്ഥാന വൈദ്യുതിയേയും ആശ്രയിക്കുന്ന കേരളത്തിന് ഇത് വലിയ സഹായമാകും.



സ്മാര്‍ട്ട് സിറ്റി പദ്ധതി കൊച്ചിക്കും തിരുവനന്തപുരത്തിനും വളര്‍ച്ചയുണ്ടാക്കി. 773 കോടിയുടെ 27 പദ്ധതികള്‍ പൂര്‍ത്തിയായി. 2000 കോടിയുടെ 68 പദ്ധതികള്‍ നടക്കുന്നു. അമൃത് പദ്ധതിയില്‍ കേരളത്തില്‍ 1100 കോടിയുടെ 175 കുടിവെള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. അരുവിക്കരയില്‍ 70കോടിയുടെ ശുദ്ധജല പ്‌ളാന്റാണ് കമ്മിഷന്‍ ചെയ്തത്. പതിമ്മൂന്ന് ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. തിരുവനന്തപുരം നഗരവാസികള്‍ക്ക് ദിവസം 50 ലിറ്റര്‍ വെള്ളം കൂടുതല്‍ കിട്ടും. മത്സ്യത്തൊഴിലാളകള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ബാധകമാക്കും. അവര്‍ക്ക് കൂടുതല്‍ വായ്പ കിട്ടാന്‍ സഹായിക്കും.



കുടിനീരില്‍ പോലും ജാതി വിഷം കലര്‍ന്ന ഇരുണ്ട കാലത്തെ വരച്ചിട്ട, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കാവ്യത്തിലെ വിഖ്യാതമായ വരികളുദ്ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.

കുമാരനാശാന്‍ പാടിയത് പോലെ 'ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി, ചോദിക്കുന്നു നീര്‍ നാവു വരണ്ടഹോ...' വികസനത്തിനും സംശുദ്ധ ഭരണത്തിനും ജാതിയും മതവും വര്‍ഗവും ലിംഗവും മതവും ഭാഷയും അറിയേണ്ട. എല്ലാവരുടയും വിശ്വാസം. അതാണ് വേണ്ടത്. വികസനത്തിനായി കേരളത്തിലെ ജനങ്ങളുടെ പിന്തുണ തേടുന്നതായും അദ്ദേഹം പറഞ്ഞു.

ഊര്‍ജ്ജ മേഖലയില്‍ കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തില്‍ കുതിച്ചുചാട്ടമുണ്ടായതായും കേന്ദ്രസഹായത്തിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുഗലൂര്‍-തൃശൂര്‍ എച്ച് വി ഡി സി ലൈന്‍, അരുവിക്കര ജലശുദ്ധീകരണ ശാല എന്നിവയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 



4000 കോടി ചെലവുള്ള എച്ച് വി ഡി സി ലൈന്‍ പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ട്. പൈവളിഗയില്‍ 50 മെഗാവാട്ടിന്റെ സൗരോര്‍ജനിലയവും പൂര്‍ത്തിയാക്കി. അരുവിക്കരയില്‍ കുടിവെള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ പത്ത് ലക്ഷം പേര്‍ക്ക് പ്രതിദിന ജല ലഭ്യത 100ലിറ്ററില്‍ നിന്ന് 150 ലിറ്ററായി ഉയരും. ഈ സര്‍ക്കാര്‍ 13 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഗ്രാമീണ മേഖലയിലെ 21.42 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം നല്‍കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ 1135 കോടിയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു  (8 minutes ago)

  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം  (30 minutes ago)

സമ്പത്തും പ്രശസ്തിയും തേടിയെത്തും! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (38 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ് .. ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും... അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും  (47 minutes ago)

മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ  (1 hour ago)

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (4 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (5 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (5 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (5 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (5 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (5 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (5 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (6 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (6 hours ago)

Malayali Vartha Recommends