നവജാത ശിശുവിന്റെ മരണം; നെയ്യാറ്റികര ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് ബന്ധുക്കൾ
തലസ്ഥാനത്തെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നവജാത ശിശു ഇന്ന് ഉച്ചയ്ക്ക് മരിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ഹരിതയുടെ കുഞ്ഞാണ് മരണപ്പെട്ടത്. പ്രസവത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലേക്ക് സ്രവം പ്രവേശിച്ചതായും കഴുത്തിൽ പൊക്കിൾകൊടി പിണഞ്ഞതായും കണ്ടെത്തിയിരുന്നു. വേഗത്തിൽ തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും കുട്ടിയുടെ നില മോശമായി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കുട്ടി മരണപ്പെട്ടു.
ആശുപത്രി അധികൃതരുടെ വീഴ്ചയെന്ന് ബന്ധുക്കൾ ആരോപിക്കുകയും, സുപ്രണ്ടിനെതിരെ ഉപരോധവും നടത്തി. ബന്ധുക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. എന്നാൽ ഡോക്ടർമാരുടെയും ജീവനക്കാരുടേയും വീഴ്ചയില്ലെന്നാണ് അധികൃതർ പറയുന്നത്.
https://www.facebook.com/Malayalivartha