5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം

വളരെ നിസാരമെന്ന് തോന്നുന്ന ചില കാര്യങ്ങൾക്ക് പിന്നാലെ വാക്കു തർക്കങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം വാർത്തയാണ്. കല്യാണ വീട്ടിലെ പപ്പട തല്ലും , പോറോട്ട തല്ലും , ഐസ്ക്രീം തല്ലുമെല്ലാം അതിന്റെ ഒരു ഉദാഹരണം. എന്നാൽ ഇതേ പോലെ വളരെ നിസാരമായ ഒരു വിഷയത്തിൽ കളി കാര്യമായ ഒരു വാർത്ത മലപ്പുറത്തുകാരെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
പലചരക്ക് കടയിലേക്ക് സാധങ്ങൾ വാങ്ങാൻ എത്തിയവർ തമ്മിലുള്ള വാക്ക് തർക്കത്തിനെ ഒരാൾ മരണപ്പെട്ടു. മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെ റോഡില്‍ തലയടിച്ചു വീണയാളാണ് മരണപ്പെട്ടത്.
സംഭവത്തില്‍ പ്രതിയായ ലത്തീഫ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുന്നിയൂരിലെ കടയില്‍ കുന്നത്ത് പറമ്പ് സ്വദേശി ഫൈസലും, ലത്തീഫും കോഴിമുട്ട വാങ്ങാന്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ വാക്കുതര്‍ക്കം ഉണ്ടായി. ലത്തീഫ് വാഹനത്തില്‍ കയറി പോകുന്നതിനിടയ്ക്ക് ഫൈസല്‍ കോഴിമുട്ട കൊണ്ട് എറിഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ അടിപിടിയില്‍ ഫൈസല്‍ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്തു. ജൂലൈ എട്ടാം തീയതിയായിരുന്നു സംഭവം .
മൂന്നിയൂര്‍ കുന്നത്തുപറമ്പിലെ ഒരു കടയില്‍ ഫൈസലും ലത്തീഫും കോഴിമുട്ട വാങ്ങാനായി ഒരേസമയത്താണ് എത്തിയത്. രണ്ടുപേരും അഞ്ച് കോഴിമുട്ടകള്‍ വീതം വേണമെന്ന് കടക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ സമയം കടയില്‍ ആകെ ആറ് കോഴിമുട്ടകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. ഇതോടെ കടയിലുണ്ടായിരുന്ന മുട്ടകള്‍ രണ്ടുപേര്‍ക്കുമായി വീതിച്ചു നല്‍കാമെന്ന് കടയുടമ സമ്മതിച്ചെങ്കിലും ഫൈസല്‍ ഇതിന് ഒട്ടും തയ്യാറായില്ല. ഇത് ഇരുവരും തമ്മില്‍ വലിയ തര്‍ക്കത്തിന് വഴിവെക്കുകയായിരുന്നു.
തനിക്ക് ലഭിച്ച മുട്ടകളുമായി ലത്തീഫ് കടയില്‍ നിന്നും മടങ്ങാന്‍ ഒരുങ്ങുന്നതിനിടയിലും വാക്കുതര്‍ക്കം തുടര്‍ന്നു. ഇതിനിടയില്‍ ലത്തീഫ് തന്റെ വാഹനത്തില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോള്‍, പ്രകോപിതനായ ഫൈസല്‍ തന്റെ കൈവശമുണ്ടായിരുന്ന കോഴിമുട്ട ലത്തീഫിന്റെ ദേഹത്തേക്ക് എറിഞ്ഞു. ഈ പ്രവൃത്തിയില്‍ ക്ഷുഭിതനായ ലത്തീഫ് വാഹനത്തില്‍ നിന്നിറങ്ങി ഫൈസലിനെ ബലമായി പിടിച്ചു തള്ളുകയായിരുന്നു. പിടിവലിക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മലര്‍ന്നടിഞ്ഞു വീണ ഫൈസലിന്റെ തല റോഡിന്റെ ഉപരിതലത്തില്‍ ശക്തമായി ഇടിക്കുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ ഫൈസലിനെ അപകടം നടന്നയുടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് തിരികെ കൊണ്ടുവന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഫൈസല്‍ മരണത്തിന് കീഴടങ്ങിയത്. വീഴ്ചയിലുണ്ടായ ആഘാതത്തില്‍ തലയ്‌ക്കേറ്റ ഗുരുതരമായ ആന്തരിക പരിക്കാണ് മരണത്തിന് കാരണം.
https://www.facebook.com/Malayalivartha























