Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

കാര്യങ്ങള്‍ കൈവിടുന്നു... ചാനല്‍ സര്‍വേകളില്‍ അപ്രതീക്ഷിതമായി രമേശ് ചെന്നിത്തലയ്ക്ക് മുമ്പായി ശശി തരൂര്‍ വന്നതോടെ യോഗം തെളിയുന്നു; എന്ത് കൊണ്ട് ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിക്കൂട എന്ന ചോദ്യം ഉയരുന്നു; നേമത്ത് മത്സരിച്ചേക്കുമെന്നും സൂചന

24 FEBRUARY 2021 08:19 AM IST
മലയാളി വാര്‍ത്ത

ആഗോള നായരായി ഹൈക്കാന്‍ഡ് കെട്ടിയിറക്കിയ ശശി തരൂര്‍ ജനകീയത ഒന്നു കൊണ്ട് മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ശശി തരൂരിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ പോലും ശ്രമിച്ചപ്പോഴും വിജയിച്ച് കയറുകയായിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കുപ്പായം തച്ചത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ചാനലുകളുടെ സര്‍വേകളോടെ ഉമ്മന്‍ ചാണ്ടിക്ക് പോലും എതിരാളിയായി ശശി തരൂര്‍ എത്തിക്കഴിഞ്ഞു.

 



തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രീ പോള്‍ സര്‍വേകളില്‍ ശശി തരൂരിന് ലഭിച്ച ജനപ്രീതി വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങുന്നതായി സൂചനകള്‍. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും യു.ഡി.എഫില്‍ നിന്ന് നിര്‍ദ്ദേശിച്ചത് തരൂരിനെയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും തരൂരില്‍ താത്പര്യം ഉണ്ട്.

നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ തരൂര്‍ മുഖ്യമന്ത്രിയാകുന്നതിനും രാഷ്ട്രീയ നിരീക്ഷകര്‍ സാദ്ധ്യത കാണുന്നു. അതിന് പിന്നില്‍ കാരണങ്ങളും ഏറെയുണ്ട്. യു.ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍. ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് രംഗത്തു വരാന്‍ സാധ്യതയേറെയാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരിന്റെ പേര് ഉയരുന്നത്.

 



മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെറും എംഎല്‍എ ആയി ഇരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. മാത്രമല്ല മറ്റൊരു അവസരം ലഭിക്കല്‍ ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരവുമാണ്. അതേസമയം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തിളങ്ങിയ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടതാണെന്ന് ഐ ഗ്രൂപ്പും നിലപാടെടുക്കും.

ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ശശി തരൂരിനെ നേതൃസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ഹൈക്കമാന്‍ഡില്‍ നിന്ന് ഇത്തരമൊരു നിര്‍ദ്ദേശം ഉണ്ടായാല്‍, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് അതംഗീകരിക്കേണ്ടി വരും. സംസ്ഥാനത്തെ ഗ്രൂപ്പ് അതിപ്രസരം ഇല്ലാതാക്കാന്‍ തരൂരിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ കഴിയുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

 



നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എ.ഐ.സി.സി നടത്തിയ രഹസ്യ സര്‍വേയില്‍ പല കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ വോട്ട് വീണതും തരൂരിനാണ്. തരൂരിലൂടെ യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് പ്രകടനപത്രിക തയ്യാറാക്കലിന്റെ ചുമതല ഹൈക്കമാന്‍ഡ് ഇടപെട്ട് ശശി തരൂരിന് നല്‍കിയത്. സംസ്ഥാനത്തുടനീളം നടത്തിയ ടോക്ക് ടു തരൂര്‍ പത്രിക ചര്‍ച്ചകളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. തരൂരിനെ നേമത്തോ വട്ടിയൂര്‍ക്കാവോ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി സംസ്ഥാനത്ത് രണ്ട് പ്രീ പോള്‍ സര്‍വേകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് സര്‍വേകളും എല്‍.ഡി.എഫിന് ഭരണതുടര്‍ച്ചയാണ് പ്രവചിക്കുന്നത്. ആദ്യ സര്‍വേ പ്രകാരം ഇടതുമുന്നണി തന്നെ അധികാരത്തില്‍ തുടരും. ചുരുങ്ങിയത് 72 സീറ്റുകളും പരമാവധി 78 സീറ്റുകളും എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് കണക്ക്. യു.ഡി.എഫിന് 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിയ്ക്ക് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെ ലഭിക്കുമെന്നും പ്രവചനമുണ്ട്.

 



രണ്ടാമത്തെ സര്‍വേ പ്രകാരം എല്‍.ഡി.എഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. യു.ഡി.എഫിന് 62 മുതല്‍ 72 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നുണ്ട്. ബി.ജെ.പിയ്ക്ക് പരാമധി ഒന്നോ രണ്ടോ സീറ്റുകള്‍ കിട്ടിയേക്കും എന്നാണ് പ്രവചിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചത് 47 സീറ്റുകളില്‍ മാത്രമായിരുന്നു. പല ഘടകക്ഷികള്‍ക്കും നിയമസഭ കാണാന്‍ പോലും സാധിച്ചിരുന്നില്ല.

മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞത് ലീഗിന് മാത്രമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് പരിശോധിച്ചാല്‍ വെറും 39 മണ്ഡലങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന് ലീഡുളളത്. അതില്‍ തന്നെ പലയിടത്തും നേരിയ ലീഡ് മാത്രമാണുളളത്. ഇങ്ങനെ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുമ്പോഴാണ് ശശി തരൂരിന്റെ വരവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂചന പോലും ലഭിച്ചില്ലെന്ന്  (53 minutes ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (1 hour ago)

കൃത്യമായ നിമിഷം  (1 hour ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (2 hours ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (2 hours ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (10 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (10 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (10 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (10 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (10 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (11 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (12 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (13 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (13 hours ago)

Malayali Vartha Recommends