ശബരിമലയുടെ കാര്യത്തിൽ സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് കാനം; ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് കാനത്തോട് പിണറായി...കട്ടകലിപ്പിൽ
ശബരിമലയെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് കാനത്തോട് പിണറായി. ക്യൂബയെ കുറിച്ച് ഒന്നും മിണ്ടരുതെന്ന് സിനിമാ നടൻ ശ്രീനിവാസൻ പറഞ്ഞത് പോലെയാണ് സംഭവം!
ശബരിമല വിഷയത്തിൽ അതീവ ക്രിമിനൽ കേസുകൾ പിൻവലിക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന അധ്യക്ഷൻ കാനം രാജേന്ദ്രൻ പറഞ്ഞതാണ് സിപി എമ്മിനെ പ്രകോപിപ്പിച്ചത്. ശബരിമല വിഷയത്തിൽ സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ലെന്നും കാനം അവകാശപ്പെട്ടു. എങ്ങനെയെങ്കിലും ഭരണത്തിൽ വരണമെങ്കിൽ കാനത്തിന്റെ മാർഗ്ഗമല്ല ഉചിതമെന്ന് പിണറായി ഉപദേശ രൂപേണ കാനത്തെ അറിയിച്ചു. എന്നാൽ കാനത്തോട് കടുപ്പിച്ചൊന്നും പിണറായി പറയില്ല. എങ്കിൽ സഖാക്കൾ അടിച്ചുപിരിയും. അതാണ് പതിവ്.
ശബരിമലയെ കുറിച്ച് തനിക്ക് വ്യക്തമായ നിലപാട് ഉണ്ടെന്നാണ് കാനത്തിന്റെ അഭിപ്രായം. എന്നാൽ എല്ലാ അഭിപ്രായങ്ങളും തുറന്നു പറയാനുള്ളതല്ലെന്നാണ് പിണറായിയുടെ അഭിപ്രായം.
അടുത്ത ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന. ഇടതുമുന്നണി യോഗം ഇത് സംബന്ധിച്ച് എല്ലാ ഘടകകക്ഷികൾക്കും നിർദ്ദേശം നൽകിയാൽ അതിന് വിപരീതമായി കാനം പ്രവർത്തിക്കില്ല. വിവാദ വിഷയങ്ങളിൽ പ്രതികരിക്കുന്നത് സൂക്ഷിക്കണമെന്നും ഇല്ലെങ്കിൽ മാധ്യമങ്ങൾ തങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും പിണറായി കാനത്തെ അറിയിച്ചുവെന്നാണ് വിവരം. മാധ്യമങ്ങൾ സർക്കാരിനെതിരെ നിരന്തരം വാർത്തകൾ സൃഷ്ടിക്കുന്നു. കാത്തിരുന്നു വിവാദം സൃഷ്ടിക്കാനാണ് നീക്കം. അതു കൊണ്ടു തന്നെ വളരെ ശ്രദ്ധിക്കണമെന്നാണ് പിണറായി നൽകിയിരിക്കുന്ന നിർദ്ദേശം.
സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും യുഡിഎഫിന് ഇനി ഒരിക്കലും ഭരണം കിട്ടില്ലെന്ന് അറിയുന്നത് കൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കാനം പത്തനംതിട്ടയിൽ പറഞ്ഞു.
കാനത്തിന്റെ കൈയിലിരുപ്പ് കൊണ്ട് ഭരണം നഷ്ടപ്പെടരുതെന്ന അന്ത്യ ശാസനമാണ് സി പി എം നൽകിയിരിക്കുന്നത്
എൻ എസ് എസ് ഇടതു മുന്നണിക്ക് പുറംതിരിഞ്ഞ് നിൽക്കുന്നതും ശബരിമല വിഷയത്തിന്റെ പേരിലാണ്.ശബരി മലയിൽ നിയമനിർമ്മാണം നടത്തുമെന്ന് യു ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി ജെ പി ഭരിക്കുന്ന കേന്ദ്രസർക്കാരും സമാനമായ നീക്കം നടത്താനുള്ള സാധ്യത ഇടതുമുന്നണി മുന്നിൽ കാണുന്നു.
ശബരിമലയിൽ കേസ് പിൻവലിച്ചതിന്റെ ഫലം തങ്ങൾക്ക് കിട്ടാത്തതിൽ ഇടതു മുന്നണിക്ക് അതിയായ ഖേദമുണ്ട്. എൻ എസ് എസ് ഉൾപ്പെടെ സ്വാഗതം ചെയ്തെങ്കിലും തൊട്ടു പിന്നാലെ മന്നം ലേഖനത്തെ അവർ തള്ളി പറഞ്ഞു. ശബരിമല വിഷയം ഗുണം ചെയ്തെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നു. എസ് എൻ ഡി പി ക്ക് മാത്രമാണ് ഗുണം ചെയ്തത്. അതേസമയം ശബരിമല വിഷയത്തിൽ തർക്കത്തിനൊന്നും സി പി എം നിൽക്കില്ല. തർക്കമല്ല തർക്ക പരിഹാരമാണ് മാർഗ്ഗമെന്ന് സി പി എം തിരിച്ചറിഞ്ഞു കഴിഞ്ഞു.
കാനത്തിന്റെ നീക്കങ്ങളോട് സിപിഐയിൽ തന്നെ രണ്ടുപക്ഷമുണ്ട്. തെരഞ്ഞടുപ്പ് അടുത്തിരിക്കെ വിശ്വാസസംബന്ധമായ വിഷയങ്ങളിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് ചോദിക്കുന്ന ഒരു കൂട്ടം സി പി ഐ നേതാക്കളുണ്ട്. ഇതിൽ സി. ദിവാകരൻ കാനത്തിനെതിരെ സംസാരിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്നും ദിവാകരൻ പറഞ്ഞു. അതിന് മറുപടിയായിട്ടാണ് നിലപാടിൽ മാറ്റം ഇല്ലെന്ന് കാനം പ്രഖ്യാപിച്ചത്.
ഏതായാലും തുടക്കത്തിൽ തന്നെ വിവാദം ഇല്ലാതാക്കാനാണ് സി പി എം ശ്രമിക്കുന്നത്. അതിനു വേണ്ടത് കാനത്തിന്റെ വായടപ്പിക്കലാണ്. അത് എളുപ്പമുള്ള കാര്യമല്ല.
https://www.facebook.com/Malayalivartha