നായനാർ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ സംസ്ഥാന സർക്കാരിന് കോടികളുടെ നഷ്ടമാണ് വരുത്തി വച്ചു എന്ന ആരോപണമായി ക്രൈം നന്ദകുമാർ
ക്രൈം നന്ദകുമാർ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് .സംസ്‌ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒറ്റയാൾ പോരാട്ടം നടത്താൻ ഒരു ഭയവുമില്ലാതെ മുന്നിട്ടിറങ്ങിയ നന്ദകുമാർ തന്റെ നിയമപരമായ പോരാട്ടം അവസാനിപ്പിക്കുന്നില്ല .നായനാർ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ സംസ്ഥാന സർക്കാരിന് കോടികളുടെ നഷ്ടമാണ് വരുത്തി വച്ചു എന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടത് .
ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റ്റലിജെൻസിനു നൽകിയ പരാതിമേലാണ്
ഇപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ ഡി യും പിടിമുറുക്കിയിരിക്കുന്നത് .ഏറ്റവും വലിയ അനാസ്ഥയാണ് മന്ത്രിപദവിയിൽ ഇരിക്കെ അന്ന് പിണറായി വിജയൻ കാട്ടിയത് എന്ന് നന്ദകുമാർ തുറന്നടിക്കുകയും ചെയ്തിരുന്നു .
കേസ് എടുക്കാൻ ഇ ഡി തിടുക്കപെടുന്നില്ലെങ്കിൽ കൂടി വിശദമായ പരിശോധന നടത്താനാണ് ആലോചന .എന്നാൽ ഒന്നര പതിറ്റാണ്ടു ശേഷം ഇ ഡി ലാവ്ലിൻ കേസിൽ താല്പര്യം കാണിക്കുന്നത് തീർത്തും രാഷ്ട്രീയപ്രേരിതമാണ് എന്ന ആരോപണമാണ് ഒരു വശത്തുള്ളത് .
ലാവ്ലിൻ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായിരിക്കുന്നു . കനേഡിയൻ കമ്പനിയായ എസ് എൻസി ലാവ്ലിനുമായി ചട്ടങ്ങൾ മറികടന്ന് കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം.
2006ൽ ഡിആർഐയ്ക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇ ഡിയുടെ ഇടപെടൽ. നന്ദകുമാറിന്‍റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.
നന്ദകുമാറിന്‍റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനമെടുക്കുക.ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിൻ കേസിൽ ഒടുവിൽ വാദം ആരംഭിക്കുന്നു.
കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായാണ് സൂചന. കേസിൽ വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. തുഷാര്‍ മേത്തയാവും നാളെ കോടതിയിൽ സിബിഐക്കായി ഹാജരാവുക എന്നാണ് സൂചന.
കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഇ ഡിയുടെ രംഗപ്രവേശനം പിണറായിക്ക് വ്യക്തിപരമായ സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ് .
സിബിഐ സമയം നീട്ടി ചോദിച്ചത് കാരണം ഇതുവരെ ഇരുപത് തവണയാണ് എസ്എൻസി ലാവലിൻ കേസിൻ്റെ വാദം സുപ്രീം കോടതി മാറ്റിവച്ചത്. ഇതിനിടെ കേസ് പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചിനും മാറ്റമുണ്ടായി. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് നിലവിൽ കേസ് പരിഗണിക്കുന്നത്.
അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ കേസ് നീണ്ടുപോകാൻ കാരണമാകുകയായിരുന്നു
ഈ കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ശക്തമായ വാദവുമായി സിബിഐ വന്നാൽ മാത്രമേ ഹര്‍ജി നിലനിൽക്കൂവെന്ന് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തിൽ സിബിഐയോട് വ്യക്തമാക്കിയിരുന്നു.നാളെ കേസ് വാദത്തിനെടുക്കാമെന്ന സിബിഐ നിലപാടിനോട് മറ്റു കക്ഷികളും യോജിച്ചുവെന്നാണ് സൂചന. ഈ സാഹചര്യത്തിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവലിൻ കേസിൽ നാളെ നിര്‍ണായകവാദം തുടങ്ങും.
കേരളത്തിൽ തെരഞ്ഞെടുപ്പ് ചര്‍ച്ചകൾ ചൂടുപിടിക്കുന്നതിനിടെയാണ് ലാവലിൻ കേസ് വാദത്തിനെടുക്കുന്നത്.കേന്ദ്ര സർക്കാർ അധികാരം ദുരുപയോഗിക്കുകയാണെന്നും സി ബി ഐ യുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നുമുള്ള ആക്ഷേപമുണ്ട് .പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹര്‍ജിയും ഇതു കൂടാതെ പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നൽകിയ ഹര്‍ജിയും അടക്കം എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.
https://www.facebook.com/Malayalivartha