സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്... ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു
പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണമാണ് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ 15 പേജ് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നത് .അതിലെ നിർണായകമായ വിവരങ്ങൾ ഇതുവരെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലും ഡോളർ കടത്തു കേസിലെ പ്രതി കൂടിയായ സ്വപ്ന സുരേഷിന്റെ മൊഴിയെയും ആസ്‍പദമാക്കിയാണ്.ഡോളർ കടത്ത് കേസിൽ നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ് ഈ സത്യവാങ്മൂലം.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ തുടക്കം മുതൽ തന്നെ വലിയ തോതിൽ ആക്ഷേപമുന്നയിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ രംഗത്ത് വന്നിരുന്നത് .മാത്രമല്ല സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഗുരുതര ആരോപണമാണ് ഉയർത്തിയത് .അവർ രാഷ്ട്രീയം കളിക്കുകയാണ് എന്നും ഇത് സംസ്ഥാനത്ത് വിലപോകില്ലെന്നും പറയുന്ന സാഹചര്യം ഉണ്ടായി .
കസ്റ്റംസ് അന്വേഷണം സ്പീക്കർക്ക് നേരെ വന്നപ്പോഴും മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കപ്പെടുമെന്ന് കേരളസമൂഹം കരുതിയിരുന്നതേയില്ല .എന്നാൽ മുഖ്യമന്ത്രിക്ക് യു എ ഇ മുൻ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും അതോടൊപ്പം തന്നെ സാമ്പത്തിക ലാഭം നേടിയെന്നുമുള്ള സ്വപ്നയുടെ രഹസ്യ മൊഴിയെ ആസ്‍പദമാക്കിയുള്ള സത്യവാങ്മൂലം പുറത്തുവന്നതോട് കൂടി അക്ഷരാർത്ഥത്തിൽ കസ്റ്റംസിന്റെ നീക്കങ്ങൾ പിണറായി സർക്കാരിനിട്ടുള്ള കടുംവെട്ടായി മാറിയിരിക്കുകയാണ് .
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിൻ്റെ രഹസ്യ മൊഴിയിൽ പറയുന്നത് .. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഇതോടെ കസ്റ്റംസിനെതിരെയുള്ള ഇടതുനേതാക്കളുടെ ആരോപണം പോലും അസ്ഥാനത്തായിരിക്കുകയാണ് .മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്നിട്ടും സ്വപ്നയെ പോലുള്ളവരെ ഉന്നത പദവിയിൽ എത്തിച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് എന്നത് കൗതുകം ഉണർത്തിയ വാർത്ത തന്നെയായിരുന്നു
സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
ഇവരാരൊക്കെ എന്നത് മാത്രമാണ് അതീവരഹസ്യമായി തുടരുന്നത് .കോണ്‍സുലര്‍ ജനറലിൻ്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത് എന്നാണ് സത്യവാങ്‌മൂലത്തിൽ പറയുന്നത് .
https://www.facebook.com/Malayalivartha