വിനോദിനി ബാലകൃഷ്ണനെ എനിക്ക് അറിയില്ല; ഞാൻ ഫോൺ കൊടുത്തത് സ്വപ്നയ്ക്ക്; സ്വപ്ന ഫോണ്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല; പ്രതിക രണവുമായി യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ തനിക്ക് അറിയില്ലെന്ന പ്രതികരണവുമായി സന്തോഷ് ഈപ്പന്‍. താന്‍ ഫോണ്‍ നല്‍കിയത് സ്വപ്ന സുരേഷിനാണ് എന്നാണ് വിവാദമായ ഐഫോണ്‍ ഉപയോഗിച്ചെന്ന വാര്‍ത്തയോട് യുണിടാക് എം.ഡി പ്രതികരിച്ചത്.
സ്വപ്ന ഫോണ്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല. താന്‍ കോടിയേരി ബാലകൃഷണനെ കണ്ടിട്ടില്ല. വിനോദിനിയെ അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഫോണുകളിലൊന്ന് വിനോദിനി കോടിയേരിയാണ് ഉപയോഗിക്കുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വിനോദിനിയും നിഷേധിച്ചു. സന്തോഷ് ഈപ്പന്‍ തനിക്ക് ഐഫോണ്‍ നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.സന്തോഷ് ഈപ്പനെ അറിയില്ല. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് ഇതുവരെ നോട്ടീസുകളൊന്നും നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന യു എ ഇ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്പീക്കറുടെയും കോണ്‍സുല്‍ ജനറലിന്റെയുമിടയില്‍ സംസാരിച്ചത് താനായിരുന്നുവെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.
ഈ വിവാദത്തിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത് .കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉള്‍പ്പെട്ട ഐ ഫോണ്‍ വിവാദം ഇപ്പോൾ കത്തുകയാണ്. സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിൾ ഒന്ന് ഉപയോഗിച്ചത് വിനോദിനിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. 1.13 ലക്ഷം രൂപയുടെ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തൽ. എന്നാൽ രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി വിനോദിനി രംഗത്ത് വന്നിരുന്നു.
ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡും കണ്ടെത്തിയതായാണ് വിവരം. ഐഎംഇ നമ്പർ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. ഈ ഫോണില്‍ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവന്‍, പദ്മനാഭ ശര്‍മ്മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്ക് കിട്ടിയതായി നേരത്തെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha