Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സസ്‌പെന്‍സ് കൂടുന്നു... വിജയയാത്ര സമാപനത്തില്‍ അമിത് ഷാ പറഞ്ഞ സംശയാസ്പദ മരണം ആരുടേതെന്ന ചര്‍ച്ച ചൂട് പിടിക്കുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത്ഷാ തെളിവില്ലാതെ പറയില്ലെന്ന് എല്ലാവരും; ഒരു സൂചനയും നല്‍കാതെ കെ. സുരേന്ദ്രനും കൈമലര്‍ത്തിയതോടെ പല ഊഹങ്ങളുമായി ചര്‍ച്ച കൊഴുക്കുന്നു

09 MARCH 2021 09:24 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തു കേസിലെ ദുരൂഹ മരണത്തെ കുറിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ സജീവ ചര്‍ച്ച നടക്കുന്നത്. ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്.

ഡോളര്‍ സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ എന്നായിരുന്നു ഷായുടെ ചോദ്യം.

 



അമിത് ഷാ പറഞ്ഞ ദുരൂഹ മരണത്തെപ്പറ്റി തനിക്കറിയില്ലെന്ന് ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങളില്‍ കേന്ദ്രമന്ത്രി അമിത്ഷാ ഉന്നയിച്ച സംശയകരമായ മരണം ആരുടേതെന്നതിന് ഉത്തരം തേടി കേരളം നടക്കുകയാണ്. ഇതുവരെയാരും ഉന്നയിച്ചിട്ടില്ലാത്ത ആരോപണമാണ് ബി.ജെ.പി. വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഉയര്‍ത്തിയത്.

 



പിണറായി വിജയനോട് എട്ടുചോദ്യങ്ങളാണ് സ്വര്‍ണം, ഡോളര്‍ക്കടത്തുകേസുകളുമായി ബന്ധപ്പെടുത്തി അമിത് ഷാ ചോദിച്ചത്. ഒരു സാക്ഷി സംശയാസ്പദമായി മരിച്ചു, അതേപ്പറ്റി ശരിയായ ദിശയില്‍ അന്വേഷണം നടത്തിയോ എന്നായിരുന്നു ചോദ്യം. ഇത് പുതിയൊരു ആരോപണമായതിനാലാണ് ഊഹാപോഹങ്ങള്‍ക്ക് ഇടവരുത്തിയതും.

അമിത്ഷാ മടങ്ങിയ ശേഷം ഞായറാഴ്ച രാത്രിതന്നെ ബി.ജെ.പി. നേതാക്കളുടെ യോഗത്തില്‍ ചോദ്യം സംസാരവിഷയമായി. സമീപകാലത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്റേതടക്കമുള്ള സംശയകരമായ മരണങ്ങളുമായി ബന്ധപ്പെടുത്താന്‍ നോക്കിയെങ്കിലും പൊരുത്തപ്പെടുന്നില്ല.

 

സ്വര്‍ണക്കടത്തിനെപ്പറ്റി പല വെളിപ്പെടുത്തലും നടത്തിയ സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വമോ മറ്റെതെങ്കിലും പാര്‍ട്ടികളോ ഇത്തരമൊരു ആരോപണം ഇതുവരെ ഉന്നയിച്ചിട്ടില്ല. അഴിമതിയുടെ കൂടുതല്‍ വിവരങ്ങള്‍ കൈവശമുണ്ടെന്നും അമിത്ഷാ പറഞ്ഞിരുന്നു. അതേസമയം സര്‍ക്കാരിന്റെയോ സി.പി.എമ്മിന്റെയോ ഭാഗത്തുനിന്നും കാര്യമായി ആരും പ്രതികരിച്ചിട്ടില്ല.

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തിനുപിന്നില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം സി.ബി.ഐ. വരെ അന്വേഷിച്ചതാണ്. ദുരൂഹതയില്ലെന്നാണ് കുറ്റപത്രത്തിലുള്ളതും. യു.എ.ഇ. കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിന്റെ ആത്മഹത്യശ്രമത്തെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന സംശയവുമുയര്‍ന്നു.

ഇതിനിടെയാണ് കാരാട്ട് റസാഖ് എം.എല്‍.എയുടെ സഹോദരന്‍ രണ്ടുവര്‍ഷംമുമ്പു മരിച്ചതുമായി ബന്ധപ്പെടുത്താന്‍ ശ്രമമുണ്ടായത്. അമിത്ഷാ കേരളത്തില്‍ ഈ മാസം വീണ്ടുമെത്തുമ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാവുമെന്ന് കരുതുന്നവരുമുണ്ട്.

 



അതേസമയം ഏതെങ്കിലും മരണത്തെക്കുറിച്ചു സംശയമുണ്ടെങ്കില്‍ എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അമിത്ഷാ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് പിണറായിയിലെ ഇടതുമുന്നണി സ്വീകരണത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഉണ്ടായ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്നാണ് അമിത്ഷാ ചോദിച്ചത്. ഒരു സംഭവമുണ്ടായാല്‍ അത് നിഷ്പക്ഷമായി അന്വേഷിക്കുന്നതാണ് കേരളത്തിലെ പോലീസിന്റെ രീതി. അമിത്ഷാ പരമാര്‍ശിച്ച സംശയാസ്പദ മരണത്തെക്കുറിച്ച് ബി.ജെ.പി. നേതാക്കളോടു ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തായാലും അമിത്ഷാ തുടങ്ങി വച്ച ദുരൂഹ മരണത്തിലെ ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഉത്തരം കിട്ടാന്‍ അമിത്ഷായുടെ അടുത്ത വരവുവരെ കാത്തിരിക്കേണ്ടി വരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends