'ഞാനും ഡോക്ടർ ലാലും ഒരേ സമയം പത്തു വർഷത്തിലേറെ ജനീവയിൽ ഉണ്ടായിരുന്നെങ്കിലും പരസ്പരം പരിചയപ്പെട്ടത് നാലു വർഷം മുൻപാണ്. അന്ന് തൊട്ട് അടുത്ത സൗഹൃദമാണ്, സഹോദര തുല്യനാണ്...' മുരളി തുമ്മാരുകുടി കുറിക്കുന്നു
കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കഴക്കൂട്ടത്ത് മത്സരിക്കുന്ന എസ്.എസ് ലാലിനെക്കുറിച്ച് മനസ്സ് തുറന്ന് മുരളി തുമ്മാരുകുടി. കോൺഗ്രസ്സിന്റെ മുൻ നിരയിലുള്ള നേതാക്കളൊക്കെ പരിചയക്കാരാണ്, ഇപ്പോഴത്തെ മധ്യ നിര നേതാക്കൾ പലരും ലാലിനേക്കാൾ പാർട്ടിയിൽ ജൂനിയർ ആണ്. രാഷ്ട്രീയം പോലെതന്നെ പ്രൊഫഷണൽ രംഗത്തും തിളങ്ങിയതിനാൽ ലാൽ ലോകാരോഗ്യ സംഘടനയിൽ ഉദ്യോഗസ്ഥനായി ഇന്ത്യയിൽ നിന്നും പുറത്തു വന്നു എന്നും കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ലാൽ (വീണ്ടും) രാഷ്ട്രീയത്തിൽ ഇറങ്ങുന്പോൾ...
കാര്യം ഞാനും ഡോക്ടർ ലാലും ഒരേ സമയം പത്തു വർഷത്തിലേറെ ജനീവയിൽ ഉണ്ടായിരുന്നെങ്കിലും പരസ്പരം പരിചയപ്പെട്ടത് നാലു വർഷം മുൻപാണ്. അന്ന് തൊട്ട് അടുത്ത സൗഹൃദമാണ്, സഹോദര തുല്യനാണ്. കോവിഡ് തുടങ്ങുന്നത് വരെ വർഷത്തിൽ രണ്ടോ മൂന്നോ തവണ അദ്ദേഹം ജനീവയിൽ വരും. ഞങ്ങൾ കണ്ടുമുട്ടിയാൽ രണ്ടോ മൂന്നോ മണിക്കൂർ സംസാരിക്കും. പൊതുജനാരോഗ്യത്തിൽ തുടങ്ങുന്ന സംസാരം എപ്പോഴും അവസാനിക്കുന്നത് കേരളത്തെ പറ്റിയുള്ള സംസാരത്തിൽ ആയിരിക്കും.
കേരളത്തിൽ രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച് പരിചയമുള്ള ആളാണ് ലാൽ. കെ എസ് യു പ്രവർത്തകനായിരുന്നു, യൂണിവേഴ്സിറ്റി കോളേജിൽ ചെയർമാൻ ആയി, മെഡിക്കൽ വിദ്യാർത്ഥി ആയപ്പോൾ സമരങ്ങൾ നയിച്ചു.
കോൺഗ്രസ്സിന്റെ മുൻ നിരയിലുള്ള നേതാക്കളൊക്കെ പരിചയക്കാരാണ്, ഇപ്പോഴത്തെ മധ്യ നിര നേതാക്കൾ പലരും ലാലിനേക്കാൾ പാർട്ടിയിൽ ജൂനിയർ ആണ്. രാഷ്ട്രീയം പോലെതന്നെ പ്രൊഫഷണൽ രംഗത്തും തിളങ്ങിയതിനാൽ ലാൽ ലോകാരോഗ്യ സംഘടനയിൽ ഉദ്യോഗസ്ഥനായി ഇന്ത്യയിൽ നിന്നും പുറത്തു വന്നു. പിന്നെ അനവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തു."ഇനി കേരള രാഷ്ട്രീയത്തിലേക്ക് ഉണ്ടോ?"
സാധാരണ ഗതിയിൽ രാഷ്ട്രീയത്തിൽ താല്പര്യമുള്ളവർ പോലും "ഓ, ഇല്ല" എന്ന മറുപടിയാണ് നൽകാറുള്ളത്. തിരഞ്ഞെടുപ്പ് ആകുന്പോൾ സീറ്റിന് വേണ്ടി ശ്രമിക്കുകയും പലപ്പോഴും നിൽക്കുകയും ചെയ്യും (അതൊരു തെറ്റല്ല, പക്ഷെ രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്ന് പറയാൻ ആളുകൾക്ക് ഒരു മടിയുണ്ട് എന്ന് പറഞ്ഞുവെന്നേ ഉള്ളൂ)."തീർച്ചയായും താല്പര്യമുണ്ട്, സമയവും സാഹചര്യവും ഒത്തുവന്നില്ല എന്ന് മാത്രം."ലാൽ സത്യസന്ധമായി പറഞ്ഞു.
ഇപ്പോൾ ആ സമയവും സാഹചര്യവും ഒത്തു വന്നിരിക്കുകയാണ്. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ കേരളാ ചാപ്റ്റർ പ്രസിഡന്റ് ആയി ഒരു വർഷമായി ലാൽ കേരളത്തിൽ തന്നെ ഉണ്ട്. ഇപ്പോൾ തിരഞ്ഞെടുപ്പായി, കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കഴക്കൂട്ടത്ത് മത്സരിക്കുന്നു. അവരവരുടെ പ്രൊഫഷനുകളിൽ മികവ് തെളിയിച്ചവരും, കേരളത്തിന് പുറത്തു ജോലി ചെയ്ത അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരുമായ കൂടുതൽ ആളുകൾ നമ്മുടെ രാഷ്ട്രീയ രംഗത്ത് ഉണ്ടാകണം. വർക്ക് ഫ്രം ഹോമിന്റെ കാലഘട്ടം അത് കൂടുതൽ സാധ്യമാക്കും.
ആശസകൾ, ലാൽ!
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha