പുലിപ്പേടിയിൽ ഭയന്ന് നാവായിക്കുളം; അടുത്തൊന്നും വനപ്രദേശമില്ല, എന്നിട്ടും വീട്ടുമുറ്റത്ത് ഈ കാല്‍പ്പാടുകള്‍ എങ്ങനെ ?

പുലിയുടെ കാലുകൾക്ക് സമാനമായവ കണ്ടതോടെ നാവായികുളത്തെ ജനങ്ങൾ പരിഭ്രാന്തിയിൽ. ഇന്നലെ രാവിലെ ആയിരുന്നു. ഇന്നലെ രാവിലെ ആയിരുന്നു നാവായിക്കുളം ഡീസന്റ്മുക്ക് റിയാന കോട്ടേജില്‍ റംസിയുടെ വീട്ടുമുറ്റത്താണ് കാല്പാടുകള്‍ കണ്ടത്.
റംസിയുടെ ഭാര്യ ഷെബിന മുറ്റമടിക്കാനായി രാവിലെ വീടിന്റെ പുറത്തിറങ്ങുമ്പോഴായിരുന്നു ഞെട്ടിക്കുന്ന കാഴ്‌ച കാണുന്നത്. പുലിയുടെ കാല്പാടുകൾ കണ്ടപ്പോൾ തന്നെ ഭര്‍ത്താവ് വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
രാത്രിയില്‍ നായ്ക്കള്‍ കൂട്ടമായി ഓരിയിടുകയും ബഹളം വയ്ക്കുകയും ചെയ്‌തെങ്കിലും ഭയന്ന് പുറത്ത് ഇറങ്ങിയില്ല എന്നായിരുന്നു ഇവർ പറഞ്ഞത്. വനംവകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് പാലോട് റേഞ്ചില്‍ നിന്നും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ജി.
അജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അനി ചന്ദ്രന്‍, അരുണ്‍, വാച്ചര്‍മാരായ വിക്രമന്‍, അഖില്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധിച്ചു.
ഇത് പുലിയുടെ കാല്പാടുകള്‍ അല്ലെന്നും നായ് പുലി ആകാമെന്നും കെ.ജി. അജയകുമാര്‍ നാട്ടുകാരോട് പറഞ്ഞു. വരും ദിവസങ്ങളില്‍ സമാനമായ കാല്പാടുകളോ അന്യജീവിയെയോ കണ്ടെത്തിയാല്‍ കാമറ സ്ഥാപിച്ച് നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























