Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

21 JULY 2026 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുമ്പോൾ ഇറാൻ നടത്തിയ ചില നീക്കങ്ങൾ ഇപ്പോൾ ഇസ്രായേൽ പുറത്തു വിട്ടിരിക്കുകയാണ് .ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഇറാന്റെ നടാന്‍സ് ആണവനിലയത്തിന് സമീപമുള്ള അതിരഹസ്യ ഭൂഗര്‍ഭ കേന്ദ്രമായ ഇറാന്‍ 'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി സ്ഥാപിച്ചതായി സൂചന. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേണല്‍’ ആണ് ഇസ്രായേലി, അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

 

തങ്ങളുടെ പ്രധാന ആണവ ഉപകരണങ്ങളും സമ്പുഷ്ടീകരണ ശേഷിയും അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് ഇറാന്‍ ഈ നീക്കം നടത്തിയതെന്നാണ് വിവരം.ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ സ്ഥിതിചെയ്യുന്ന ഈ സങ്കേതങ്ങളിലേക്ക് ഉപകരണങ്ങള്‍ മാറ്റിയതോടെ വ്യോമാക്രമണങ്ങളിലൂടെ ഇവ തകര്‍ക്കുന്നത് കൂടുതല്‍ ദുഷ്‌കരമായി മാറിയിരിക്കുകയാണ്. 'ദി ടൈംസ് ഓഫ് ഇസ്രായേല്‍' ആണ് ഈ റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്.2025 ജൂണില്‍ നടന്ന 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം കഴിഞ്ഞ ശരത്കാലത്താണ് ഇറാന്‍ ഈ നീക്കം നടത്തിയതെന്ന് യു.എസ്,

ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഘര്‍ഷത്തിനിടയില്‍ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ ബി-52 ബോംബറുകള്‍ വിന്യസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആണവ സാങ്കേതികവിദ്യ സംരക്ഷിക്കാന്‍ ഇറാന്‍ പുതിയ ഭൂഗര്‍ഭ താവളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.ടെഹ്റാനില്‍ നിന്ന് ഏകദേശം 220 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പിക്കാഗ്‌സ് മലനിരകളില്‍ പാറ തുരന്ന് ഏകദേശം 100 മീറ്ററിലധികം ആഴത്തിലാണ് ഈ വിപുലമായ തുരങ്ക ശൃംഖല നിര്‍മ്മിച്ചിരിക്കുന്നത്.

 

അമേരിക്കയുടെ പക്കലുള്ള ഏറ്റവും ശേഷിയുള്ള ‘ബങ്കര്‍ ബസ്റ്റര്‍’ (MOP) ബോംബുകള്‍ ഉപയോഗിച്ച് പോലും ഇത് തകര്‍ക്കുക കഠിനമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഈ നീക്കങ്ങളെ നിസ്സാരവത്കരിക്കുന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. പിക്സ്ആക്സ് മൗണ്ടന്റെ പ്രധാന കവാടത്തിന് തൊട്ടടുത്തുതന്നെ വലിയൊരു പ്രഹരം ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കി. ഇറാന്റെ ആണവ മുന്നേറ്റങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയകരമല്ലെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.

'അവിടെ നിലവില്‍ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.അവരുടെ ആണവ പദ്ധതികളുടെ നിലവിലെ അവസ്ഥ അത്ര മെച്ചമല്ല... അധികം വൈകാതെ തന്നെ പിക്സ്ആക്സ് ലക്ഷ്യമാക്കി ഞങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കിയേക്കാം,' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.മുമ്പ് നതാന്‍സിൽ മുകളിലും താഴെയുമായി രണ്ട് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ആരംഭിച്ച യുദ്ധത്തിലും

 

അതിനുശേഷമുണ്ടായ 12 ദിവസത്തെ യുദ്ധത്തിലും നതാന്‍സ് ലക്ഷ്യമിട്ട് കനത്ത ബോംബാക്രമണങ്ങൾ നടന്നിരുന്നു. ഇതിൽ ഭൂമിക്ക് മുകളിലുണ്ടായിരുന്ന പ്ലാന്റ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (21 minutes ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (30 minutes ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (45 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (1 hour ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (1 hour ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (1 hour ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (2 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (2 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (3 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (3 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (3 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (3 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (3 hours ago)

Nuclear-centrifuges ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍  (4 hours ago)

ത്രിപുര പൊലീസ് മേധാവിയെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends