ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുമ്പോൾ ഇറാൻ നടത്തിയ ചില നീക്കങ്ങൾ ഇപ്പോൾ ഇസ്രായേൽ പുറത്തു വിട്ടിരിക്കുകയാണ് .ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഇറാന്റെ നടാന്‍സ് ആണവനിലയത്തിന് സമീപമുള്ള അതിരഹസ്യ ഭൂഗര്‍ഭ കേന്ദ്രമായ ഇറാന്‍ 'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി സ്ഥാപിച്ചതായി സൂചന. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാള്‍സ്ട്രീറ്റ് ജേണല്‍’ ആണ് ഇസ്രായേലി, അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
തങ്ങളുടെ പ്രധാന ആണവ ഉപകരണങ്ങളും സമ്പുഷ്ടീകരണ ശേഷിയും അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് ഇറാന്‍ ഈ നീക്കം നടത്തിയതെന്നാണ് വിവരം.ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ സ്ഥിതിചെയ്യുന്ന ഈ സങ്കേതങ്ങളിലേക്ക് ഉപകരണങ്ങള്‍ മാറ്റിയതോടെ വ്യോമാക്രമണങ്ങളിലൂടെ ഇവ തകര്‍ക്കുന്നത് കൂടുതല്‍ ദുഷ്‌കരമായി മാറിയിരിക്കുകയാണ്. 'ദി ടൈംസ് ഓഫ് ഇസ്രായേല്‍' ആണ് ഈ റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്.2025 ജൂണില്‍ നടന്ന 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം കഴിഞ്ഞ ശരത്കാലത്താണ് ഇറാന്‍ ഈ നീക്കം നടത്തിയതെന്ന് യു.എസ്,
ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദി വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഘര്‍ഷത്തിനിടയില്‍ ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ ബി-52 ബോംബറുകള്‍ വിന്യസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആണവ സാങ്കേതികവിദ്യ സംരക്ഷിക്കാന്‍ ഇറാന്‍ പുതിയ ഭൂഗര്‍ഭ താവളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.ടെഹ്റാനില്‍ നിന്ന് ഏകദേശം 220 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പിക്കാഗ്‌സ് മലനിരകളില്‍ പാറ തുരന്ന് ഏകദേശം 100 മീറ്ററിലധികം ആഴത്തിലാണ് ഈ വിപുലമായ തുരങ്ക ശൃംഖല നിര്‍മ്മിച്ചിരിക്കുന്നത്.
അമേരിക്കയുടെ പക്കലുള്ള ഏറ്റവും ശേഷിയുള്ള ‘ബങ്കര്‍ ബസ്റ്റര്‍’ (MOP) ബോംബുകള്‍ ഉപയോഗിച്ച് പോലും ഇത് തകര്‍ക്കുക കഠിനമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഈ നീക്കങ്ങളെ നിസ്സാരവത്കരിക്കുന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. പിക്സ്ആക്സ് മൗണ്ടന്റെ പ്രധാന കവാടത്തിന് തൊട്ടടുത്തുതന്നെ വലിയൊരു പ്രഹരം ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കി. ഇറാന്റെ ആണവ മുന്നേറ്റങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയകരമല്ലെന്നാണ് അമേരിക്ക വിലയിരുത്തുന്നത്.
'അവിടെ നിലവില്‍ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.അവരുടെ ആണവ പദ്ധതികളുടെ നിലവിലെ അവസ്ഥ അത്ര മെച്ചമല്ല... അധികം വൈകാതെ തന്നെ പിക്സ്ആക്സ് ലക്ഷ്യമാക്കി ഞങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കിയേക്കാം,' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.മുമ്പ് നതാന്‍സിൽ മുകളിലും താഴെയുമായി രണ്ട് യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ആരംഭിച്ച യുദ്ധത്തിലും
അതിനുശേഷമുണ്ടായ 12 ദിവസത്തെ യുദ്ധത്തിലും നതാന്‍സ് ലക്ഷ്യമിട്ട് കനത്ത ബോംബാക്രമണങ്ങൾ നടന്നിരുന്നു. ഇതിൽ ഭൂമിക്ക് മുകളിലുണ്ടായിരുന്ന പ്ലാന്റ് പൂർണ്ണമായും നശിപ്പിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























