കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ഉക്രെയ്ൻ തീരത്ത് മെർച്ചന്റ് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ നാല് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ ചൊവ്വാഴ്ച സർക്കാർ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി മോസ്കോയോട് ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യക്കാരുടെ മരണത്തിൽ ഉത്തരവാദിത്തം ആവശ്യപ്പെട്ട ന്യൂഡൽഹി, ഈ ആക്രമണം "അപലപനീയം" എന്ന് വിശേഷിപ്പിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
യുക്രെയിനിലെ ഒഡേസ തീരത്ത് കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ കാസർകോട് സ്വദേശിയുടെ ജീവൻ നഷ്ടമായത് ജോലി മാറാനിരിക്കെ. കാസർകോട്, വെള്ളരിക്കുണ്ട് എ.കെ.ജി നഗറിനുസമീപം പന്നിത്തടത്തിൽ ജോയൻ- സാലി ദമ്പതികളുടെ ഏക മകൻ അഖിൽ ജോയനാണ് (26) കൊല്ലപ്പെട്ട മലയാളി.ഒരേയൊരു മകനെ യാത്രയാക്കുമ്പോള്‍ ഓരോ മാതാപിതാക്കളും മനസ്സില്‍ സൂക്ഷിക്കുന്നത് ഒരേയൊരു പ്രതീക്ഷയാണ് ‘അവന്‍ തിരികെ വരും’.
എന്നാല്‍ വെള്ളരിക്കുണ്ടിലെ ആ വീട്ടിലേക്ക് ഇനി അഖില്‍ ജോയന്‍ തിരിച്ചെത്തില്ല. വിവാഹസ്വപ്‌നങ്ങളുമായി, പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളുമായി ഒരു മാസം മുമ്പ് യാത്ര പറഞ്ഞിറങ്ങിയ ആ യുവാവ് ആക്രമണത്തില്‍ മരിണപ്പെട്ടിരിക്കുകയാണ്.റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ചരക്കുകപ്പലില്‍ ജീവന്‍ നഷ്ടമായ അഖില്‍ ജോയന്റെ (26) വിയോഗം ഒരു കുടുംബത്തിന്റെ മാത്രമല്ല, ഒരു നാടിന്റെ കണ്ണീര്‍കഥയായി മാറുകയാണ്. ചെറുപ്പം മുതല്‍ പോരാട്ടമായിരുന്നു അഖിലിന്റെ ജീവിതം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തെ കരകയറ്റണമെന്ന ആഗ്രഹമാണ് വെറും 19-ാം വയസ്സില്‍ തന്നെ മര്‍ച്ചന്റ് നേവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.മുംബയ് ആസ്ഥാനമായ ഓഷൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥയിലുള്ള 'ഗോൾഡൻ ലിയോ' എന്ന കപ്പലിൽ ആറുവർഷമായി ജോലി ചെയ്യുകയായിരുന്നു. ജോലി മാറാനുള്ള ശ്രമത്തിലായിരുന്നു അഖിലെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു.
https://www.facebook.com/Malayalivartha
























