യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം. കഴിഞ്ഞയാഴ്ച സനാ രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ഹൂതികൾ വ്യക്തമാക്കിസൗദി അറേബ്യയ്ക്ക് വലിയ തിരിച്ചടിയായി യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം. സൗദിക്കെതിരെ നാവിക ഉപരോധമാണ് ഹൂതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ ചെങ്കടല്‍ വഴി സൗദിയിലേക്ക് ചരക്കുകള്‍ എത്താനും കയറ്റുമതി ചെയ്യാനും തടസം നേരിടും.
ഹോര്‍മുസ് പാത ഇറാന്‍ അടച്ചതിന് പുറമെയാണ് ബാബുല്‍ മന്തിബ് കടലിടുക്ക് ഹൂതികള്‍ ഉപരോധിക്കുന്നത്.ഹോര്‍മുസ് അടച്ച സാഹചര്യത്തില്‍ ബാബു മന്തിബ് വഴിയാണ് സൗദിയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി. ഇപ്പോള്‍ അതും അസാധ്യമാകുകയാണ്. ഹൂതി വക്താവ് യഹിയ സരീ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യമന്‍ തീരംവഴി സൗദിയുട ഒരു കപ്പലും കടത്തിവിടില്ലെന്നും സൗദി തങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്കുള്ള മറുപടിയാണിത് എന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ രക്ഷയ്ക്ക് പാകിസ്താന്‍ സൈന്യം ഇടപെടുമോ എന്നാണ് ഉയരുന്ന ചോദ്യംയമന്റെ വലിയൊരു ഭാഗം ഹൂതികളുടെ നിയന്ത്രണത്തിലാണ്.
തലസ്ഥാനമായ സന്‍ആയും ഹുദൈദ തുറമുഖവും ഉള്‍പ്പെടെ. കഴിഞ്ഞ ദിവസം ഇറാനില്‍ നിന്ന് യമനിലേക്ക്വന്ന വിമാനം ഇറങ്ങാനിരിക്കെ സന്‍ആ വിമാനത്താവളത്തിലെ റണ്‍വെ സൗദി പിന്തുണയ്ക്കുന്ന സൈന്യം ആക്രമിച്ചു തകര്‍ത്തിരുന്നു. തുടര്‍ന്ന് ഹുദൈദയിലാണ് വിമാനം ഇറക്കിയത്.യമനില്‍ സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഹൂതികള്‍. ഇവര്‍ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങള്‍ക്കെതിരെ സൗദിയുടെ ഉപരോധം നിലവിലുണ്ട്.
വിമാനത്താവളവും തുറമുഖവുമെല്ലാം ഇതില്‍പ്പെടും.ഈ സാഹചര്യത്തിലാണ് ഹൂതികള്‍ തിരിച്ചും ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണിന് കണ്ണ് എന്നതാണ് നയം എന്ന് ഹൂതികള്‍ പറയുന്നു.ഹൂതികളുടെ ഉപരോധത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
https://www.facebook.com/Malayalivartha
























