തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ ഫലം
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനേക്കാള്‍ രണ്ട് ശതമാനം വോട്ട് അധികം ലഭിച്ചായിരിക്കും കൃഷ്ണകുമാര്‍ വിജയിക്കുകയെന്നാണ് പ്രവചനം.യു.ഡി.എഫിന്റെ വി.എസ് ശിവകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം പറയുന്നു. നേമംമണ്ഡലത്തില്‍ മൂന്ന് മുന്നണികളും കട്ടയ്ക്ക് മത്സരമാണെന്നും ആരാണ് വിജയിയെന്ന് പ്രവചിക്കാനാവില്ലെന്നും സര്‍വേ പറയുന്നു.എല്‍.ഡി.എഫിന് 76 സീറ്റ് ലഭിക്കുമെന്നും യു.ഡി.എഫിന് 46 സീറ്റും എന്‍.ഡി.എയ്ക്ക് 1 സീറ്റുമാണ് പ്രവചനം. 17 ഇടത്തെ റിസല്‍ട്ട് പ്രവചനാധീതമാണെന്നും സര്‍വേ പറയുന്നു.രണ്ട് ദിവസങ്ങളിലായാണ് സർവേഫലം പുറത്തുവിട്ടത്. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നതെന്നാണ് 24 ന്യൂസ് പറയുന്നത്.അതെ സമയം സൈബര്‍ കമ്മികളെ തനിക്ക് കലിയാണെന്ന് നടനും ബി.ജെ.പിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. തന്റെയും മക്കളുടെയും തൊഴില്‍ ഇല്ലാതാക്കാന്‍ ഇവര്‍ നോക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.കേരളം മാത്രമല്ല ഇവിടെ തമിഴ്നാടും ആന്ധ്രയും ഹിന്ദിയുമുണ്ട്. അവിടെയും പോയി അഭിനയിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. കമ്യൂണിസം കാന്‍സറാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു്.
അതിനെ ഇവിടെ നിന്നും എടുത്തുകളയണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.എന്നെയും മക്കളെയും ഇവര്‍ കുറേ വിരട്ടി നോക്കി. അവിടെപ്പോലും ഒരു ചുക്കും സംഭവിച്ചില്ല. കുറച്ചുദിവസം എന്നെ ജോലിയില്‍ നിന്നും പുറത്താക്കി. എന്റെ മക്കളെയും ചിലപ്പോള്‍ പുറത്താക്കും, അതിനപ്പുറം ഇവര്‍ ഒന്നും ചെയ്യില്ല. ഇതെല്ലാം മോദി കാണുന്നുണ്ട്. അതിനപ്പുറത്ത് ദൈവം കാണുന്നുണ്ട്. ഭയക്കേണ്ട കാര്യമില്ല, ഇനി നമ്മുടെ കാലമാണ് വരാന്‍ പോകുന്നത്. ഈ കാട്ടാള ഭരണകൂടത്തെ താഴെ ഇറക്കണം. കോണ്‍ഗ്രസും ഇവരുടെ ഒപ്പമാണ്. അത് മനസിലാക്കണം, കൃഷ്ണകുമാര്‍ പറഞ്ഞു.ബി.ജെ.പിയെക്കുറിച്ചും ഭാരതത്തെക്കുറിച്ചും നല്ലത് ഞാന്‍ സമൂഹമാധ്യമങ്ങളില്‍ എഴുതാറുണ്ട്. കേരളത്തില്‍ ജീവിക്കുന്ന മലയാളികളെക്കുറിച്ച് വളരെ വിഷമത്തോടെയാണ് കേരളത്തിനു പുറത്തുള്ള, പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സ്ഥലത്തെ ആളുകള്‍ ചോദിക്കുന്നതെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന നാട്ടില്‍ എങ്ങനെ ജീവിക്കുന്നുവെന്നാണ് അവര്‍ക്ക് അറിയേണ്ടത്. ഇവിടെ രണ്ടും അപകടമാണ്. എന്നാല്‍ കേരളത്തിനു പുറത്തുപോയാല്‍ രണ്ടും ഒന്നാണ്. ഇവിടെ ഇവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























