എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ ;സർവേ ഫലങ്ങൾ തള്ളിക്കളയുന്നു എന്ന് യു ഡി എഫ്
കേരളത്തില്‍ എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ രണ്ടാം ഭാഗത്തിന്റെ ഫലം.സംസ്ഥാനത്തെ 42 ശതമാനം വോട്ടുകള്‍ നേടി 82 മുതല്‍ 91 സീറ്റുകള്‍ വരെ എല്‍.ഡി.എഫിന് ലഭിക്കുമെന്നാണ് പ്രവചനം. യു.ഡി.എഫിന് 37 ശതമാനം വോട്ടായിരിക്കും ലഭിക്കുകയെന്നും പ്രവചനം ഉണ്ട്.46 മുതല്‍ 54 വരെയാണ് യു.ഡി.എഫിന് സീറ്റുകള്‍ ലഭിക്കുകയെന്നുമാണ് സർവേ പ്രവചനം. ബി.ജെ.പിക്ക് 18 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും സര്‍വേ ഫലത്തില്‍ പറയുന്നുണ്ട്.
മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബി.ജെ.പിക്ക് ജയസാധ്യതയുണ്ടെന്നും മൂന്ന് മുന്നണികളിലും അല്ലാതെയുള്ളവര്‍ക്ക് മൂന്ന് ശതമാനം വോട്ടും ഒരു സീറ്റും ലഭിച്ചേക്കുമെന്നുമാണ് സര്‍വേ പ്രവചിക്കുന്നത്.കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് എല്‍.ഡി.എഫിനാണ് മുന്‍തൂക്കം പുരുഷന്‍മാരില്‍ 41 ശതമാനം പേരും വനിതകളില്‍ 43 ശതമാനം പേരും എല്‍.ഡി.എഫിനെ പിന്തുണച്ചു.യു.ഡി.എഫിന് പുരുഷന്മാരില്‍ 36 ശതമാനം പേരുടെയും സ്ത്രീകളില്‍ 39 ശതമാനം പേരുടെയും പിന്തുണയാണ് ഉള്ളത്. എന്‍.ഡി.എയ്ക്കD പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 19 ശതമാനത്തിന്റെയും 16 ശതമാനത്തിന്റെയും പിന്തുണയാണ് ഉള്ളത്.അതെ സമയം തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനേക്കാള്‍ രണ്ട് ശതമാനം വോട്ട് അധികം ലഭിച്ചായിരിക്കും കൃഷ്ണകുമാര്‍ വിജയിക്കുകയെന്നാണ് പ്രവചനം.യു.ഡി.എഫിന്റെ വി.എസ് ശിവകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പ്രവചനം പറയുന്നു. നേമംമണ്ഡലത്തില്‍ മൂന്ന് മുന്നണികളും കട്ടയ്ക്ക് മത്സരമാണെന്നും ആരാണ് വിജയിയെന്ന് പ്രവചിക്കാനാവില്ലെന്നും സര്‍വേ പറയുന്നു.എല്‍.ഡി.എഫിന് 76 സീറ്റ് ലഭിക്കുമെന്നും യു.ഡി.എഫിന് 46 സീറ്റും എന്‍.ഡി.എയ്ക്ക് 1 സീറ്റുമാണ് പ്രവചനം. 17 ഇടത്തെ റിസല്‍ട്ട് പ്രവചനാധീതമാണെന്നും സര്‍വേ പറയുന്നു.രണ്ട് ദിവസങ്ങളിലായാണ് സർവേഫലം പുറത്തുവിട്ടത്. എഴുപതിനായിരം വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നതെന്നാണ് 24 ന്യൂസ് പറയുന്നത്.
https://www.facebook.com/Malayalivartha























