രാജ്യസഭ തിരഞ്ഞെടുപ്പ്; ഹൈക്കോടതിയിൽ നിലപാട് പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആദ്യം അറിയിച്ച നിലപാട് പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തങ്ങളുടെ നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്ന് പറഞ്ഞ കമ്മീഷൻ കേസ് തിങ്കളാഴ്‌ച പരിഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കോടതിയെ അറിയിച്ചു.
നിയമസഭാ കാലാവധി തീരും മുൻപ് തിരഞ്ഞെടുപ്പ് നടത്താമെന്നായിരുന്നു കമ്മീഷൻ ഇന്ന് ആദ്യം സ്വീകരിച്ച നിലപാട്. എന്നാൽ, അതിന് ശേഷമാണ് നിലപാട് രേഖപ്പെടുത്തേണ്ടതില്ലെന്നും നിലപാട് തിങ്കളാഴ്‌ച അറിയിക്കാം എന്നും കമ്മീഷന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ഏപ്രിൽ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ തീരുമാനം. പിന്നീട് ഇത് മാറ്റിവച്ചു. ഇതിനെതിരെ നിയമസഭാ സെക്രട്ടറിയും സിപിഎമ്മും കോടതിയെ സമീപിച്ചു. ഏപ്രിൽ 21ന് മൂന്ന് അംഗങ്ങളുടെ കാലാവധി തീരുകയാണ് അതിനുമുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.
ഇതോടെ പ്രശ്‌നത്തിൽ രേഖാമൂലമുളള അഭിപ്രായം കോടതി കമ്മീഷനോട് തേടി. കാര്യങ്ങൾ വിശദീകരിക്കാൻ കുറച്ച് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യത്തോടെയാണ് തിങ്കളാഴ്‌ചത്തേക്ക് കേസ് പരിഗണിക്കണം എന്ന് കമ്മീഷൻ ആവശ്യപ്പെട്ടത്. കേസിൽ ഹർജികൾ ഏപ്രിൽ ഏഴിലേക്ക് മാറ്റിയതായി കോടതി അറിയിച്ചു,
https://www.facebook.com/Malayalivartha