Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

മദനി അപകടകാരിയും കൊടും കുറ്റകൃത്യങ്ങളിൽ പങ്കാളിയെന്നും തുറന്നടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ...

05 APRIL 2021 04:07 PM IST
മലയാളി വാര്‍ത്ത

ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ പരാമർശിച്ചു. അബ്ദുള്‍ നാസര്‍ മഅദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു എസ്. എ. ബോബ്‌ഡെ വ്യക്തമാക്കിയത്.

ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഇത്തരത്തിൽ പരാമര്‍ശം നടത്തിയത്. ശേഷം, മഅദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി വയ്ക്കുകയുംം ഉണ്ടായി. മഅദനിക്കു വേണ്ടി ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരാണ് കോ‌തിയിൽ ഹാജരായ അഭിഭാഷകർ.

ബംഗളൂരു നഗരത്തിന് പുറത്തു പോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങള്‍. മെല്ലപോക്കിലാണ് വിചാരണ നടക്കുന്നത്. ബംഗളൂരുവിലെ വിചാരണ കോടതിയില്‍ ജഡ്ജിയും ഇല്ല. ആരോഗ്യ അവസ്ഥയും ബംഗളൂരുവില്‍ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2014 ജൂലൈയിലാണ് സുപ്രിംകോടതി അബ്ദുള്‍ നാസര്‍ മഅദ്നിക്ക് ഉപാധികളോടെ ജാമ്യം കോടതി അനുവദിച്ചത്. ആരോഗ്യപരമായ കാരണങ്ങളും കൊവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി തേടിയാണ് മഅദനി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി സംസ്‌ഥാനസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. സംസ്‌ഥാന ആഭ്യന്തര സെക്രട്ടറിയാണു സര്‍ക്കാരിന്റെ നിലപാട്‌ അറിയിക്കേണ്ടത്‌.

ഇന്നത്തെ മഅദനിയുടെ അപേക്ഷ പരിഗണിച്ചപ്പോള്‍ കോടതി സര്‍ക്കാര്‍ നിലപാട് കൂടി‌ വിലയിരുത്തിയിരുന്നു. നാളെ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ കൂടി അടുത്ത് ഇരിക്കുന്ന സാഹചര്യമാണ്. അതു കൊണ്ടുതന്നെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു മഅദനിയുടെ അപ്രതീക്ഷിത നീക്കം നടത്തിയത്.

ഇതു സര്‍ക്കാരിനെ വളരെയധികം സമ്മര്‍ദത്തിലാക്കിട്ടുണ്ടായിരുന്നു. മഅദനിക്ക്‌ അനുകൂലമോ പ്രതികൂലമോ ആയ നിലപാട്‌ തിരിച്ചടിക്കുമോയെന്നാണ്‌ ആശങ്ക. സര്‍ക്കാര്‍ നിലപാട്‌ കോടതിയില്‍ നിര്‍ണായകവുമാണ്‌. മറുപടി നല്‍കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടായിരുന്നു.

മഅദനിയെ സഹായിച്ചാല്‍ ബി.ജെ.പി. സര്‍ക്കാരിനെതിരേ അത് ആയുധമാക്കും. സഹായിച്ചില്ലെങ്കില്‍ പി.ഡി.പിയും മറ്റ്‌ മുസ്ലിം സംഘടനകളും സര്‍ക്കാരിനെതിരേ തിരിയാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ടായിരുന്നു‌. തെരഞ്ഞെടുപ്പിന്റെ തലേന്ന്‌ മഅദനി വിഷയം വിവാദമാകാതിരിക്കാന്‍ സര്‍ക്കാര്‍ കരുതലോടെയാണ് നീങ്ങിയത്‌.

തെരഞ്ഞെടുപ്പ്‌ വേളയില്‍ തന്നെ മഅദനി ഹര്‍ജി നല്‍കിയതിനു പിന്നില്‍ രാഷ്‌ട്രീയതാത്‌പര്യവും സംശയിക്കപ്പെടുന്നുണ്ട്. മലബാറിലെ മുസ്ലിം ലീഗ്‌ മേധാവിത്വം സര്‍വേ ഫലങ്ങള്‍ വ്യക്‌തമാക്കിയതോടെ, മധ്യ-തെക്കന്‍ കേരളത്തിലെ മുസ്ലിം സമുദായത്തെ കൂടുതല്‍ അടുപ്പിക്കാന്‍ മഅദനിയെ സഹായിക്കുന്നതിലൂടെ കഴിയുമോയെന്നും ഇടതുമുന്നണി പരിശോധിക്കുന്നുമുണ്ട്.

2008 ജൂലൈ 25-ലെ ബംഗളുരു സ്‌ഫോടനക്കേസില്‍ അറസ്‌റ്റിലായ ശേഷം പിന്നീട്‌ ജാമ്യത്തിലിറങ്ങിയ മഅദനി 2014 മുതല്‍ ബംഗളുരു ബെന്‍സണ്‍ ടൗണിലെ ഫ്‌ളാറ്റിലാണു കഴിയുന്നത്‌. ബംഗളുരു വിട്ടുപോകരുതെന്നാണു ജാമ്യവ്യവസ്‌ഥ. പ്രോസിക്യൂഷന്‍ അനാവശ്യമായി വിചാരണ നടപടികള്‍ വൈകിപ്പിക്കുകയാണെന്നും താന്‍ ബെംഗളൂരുവില്‍ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികള്‍ നേരിടാമെന്നും മദ്‌നിയുടെ ഹർജിയില്‍ പറയുന്നുണ്ട്.

തുടര്‍ച്ചയായി, പബ്ലിക്‌ പ്രോസിക്യൂട്ടറെ മാറ്റുന്നു. വിചാരണക്കോടതി ജഡ്‌ജിയും മാറിവരുന്നതിനാല്‍, വാദം ആവര്‍ത്തിക്കേണ്ടിവരുന്നു. തുടര്‍ച്ചയായി 11 വര്‍ഷം ജയിലിലായിരുന്നു. ഏഴുവര്‍ഷത്തിനിടെ പലപ്പോഴായി ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.

അതേസമയം, ഏപ്രില്‍ 5ന് ഹരജി കോടതി പരിഗണിക്കുമെന്ന് അഭിഭാഷകന്‍ അറിയിച്ചിരുന്നു. ബെംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനി ഇപ്പോള്‍ ബെംഗളൂരുവില്‍ ജാമ്യവ്യവസ്ഥയില്‍ കഴിയുകയാണ്. അന്‍വാര്‍ശ്ശേരി ആസ്ഥാനത്ത് നിന്നായിരുന്നു കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്.

കോയമ്പത്തൂര്‍ കേസില്‍ 2007ല്‍ കുറ്റവിമുക്തനാക്കി വിട്ടയച്ചെങ്കിലും 2010ല്‍ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷമാണ് മഅദനി വിചാരണ തടവുകാരനായി ജയിലില്‍ കിടന്നത്.

ഗുരുതര വൃക്ക, ഹൃദയ രോഗങ്ങളുണ്ടെന്നും കോവിഡ്‌ വ്യാപനം രൂക്ഷമായതിനാല്‍ ബംഗളുരു സുരക്ഷിതമല്ലെന്നും സ്വദേശത്തു ചികിത്സ തുടരാന്‍ അനുവദിക്കണമെന്നുമാണു മഅദനിയുടെ അപേക്ഷ. മൂത്രാശയ രോഗത്തിനു ശസ്‌ത്രക്രിയ മദനിക്ക് ആവശ്യമാണ്‌.

കൊല്ലത്തെ ആശുപത്രിയില്‍ മികച്ച ചികിത്സയും ചെലവ്‌ കുറവുമാണെന്നുമാണ് മദനിയുടെ വാദം‌. കഴിഞ്ഞ ഡിസംബറില്‍ മഅദനിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കായി ബംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കേസില്‍ വിചാരണാ നടപടി നടന്നു വരികയാണ്‌. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (1 hour ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (1 hour ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (2 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (2 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (3 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (3 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (3 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (4 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (4 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (4 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (4 hours ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (4 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (5 hours ago)

Malayali Vartha Recommends