Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

നിര്‍ണായകമായ ദിനങ്ങള്‍... നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തില്‍ പാര്‍ട്ടി സമ്മേളനം നടക്കാന്‍ സാധ്യത; തുടര്‍ഭരണം ലഭിച്ചാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി അജയ്യനാകും; പ്രതീക്ഷ നശിക്കുമ്പോഴും 80 സീറ്റ് ലഭിക്കുമെന്നുറപ്പിച്ച് മുല്ലപ്പള്ളി

12 APRIL 2021 11:12 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 80ല്‍ കൂടുതല്‍ സീറ്റ് ലഭിക്കാമെന്ന് സിപിഎം വിശ്വസിക്കുന്നു.

75 മുതല്‍ 80 വരെ സീറ്റ് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറയുന്നു. ഇടതുമുന്നണിക്കു ചെറിയ മുന്‍തൂക്കമുണ്ടെന്നും പക്ഷേ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ത്രിശങ്കു സഭ ആയിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പറയുന്നു.

 



എന്തായാലും നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നാല്‍ വൈകാതെ പാര്‍ട്ടിയുടെ സംഘടനാ സമ്മേളനങ്ങളിലേക്ക് സിപിഎം കടക്കും. ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസിനു കേരളം ആതിഥ്യമൊരുക്കാനും സാധ്യത തെളിഞ്ഞു.

കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്തു നീട്ടിവച്ച സമ്മേളനങ്ങള്‍ ജൂലൈയില്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ആരംഭിച്ച് ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ പൂര്‍ത്തീകരിക്കേണ്ട നടപടിക്രമമാണ് ഏതാണ്ട് ഒരു വര്‍ഷം നീട്ടിവച്ചത്. ഇതോടെ കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികള്‍ക്ക് ഒരു വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടി. വര്‍ഷാവസാനത്തോടെ സംസ്ഥാന സമ്മേളനം നടക്കും.

 

 



നിയമസഭാ തിരഞ്ഞെടുപ്പു ഫലമായിരിക്കും ഇത്തവണ പാര്‍ട്ടി സമ്മേളനങ്ങളുടെ ഗതിയും അജന്‍ഡയും തീരുമാനിക്കുക. തുടര്‍ഭരണം ഉണ്ടായാല്‍ പിരിമുറുക്കം കുറഞ്ഞ വിജയാന്തരീക്ഷത്തിലായിരിക്കും സമ്മേളനങ്ങള്‍. മറിച്ചായാല്‍ തോല്‍വിയുടെ കാര്യകാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്കു കടക്കേണ്ടിവരും.

സിപിഐയുടെ താഴെത്തട്ടിലെ സമ്മേളനവും വൈകാതെ ആരംഭിക്കും. അവരുടെ പാര്‍ട്ടി കോണ്‍ഗ്രസും തിരഞ്ഞെടുപ്പു കണക്കിലെടുത്തു നീട്ടിവയ്ക്കുകയായിരുന്നു. സ്വാധീന സംസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയൊരുക്കാനുള്ള സന്നദ്ധത കേരള നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 



ഏറ്റവുമൊടുവില്‍ 2012 ഏപ്രിലില്‍ കോഴിക്കോടാണ് കേരളത്തില്‍ സിപിഎമ്മിന്റെ ദേശീയ സമ്മേളനം നടന്നത്. സിപിഐയുടെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്തായിരുന്നു.

എല്‍ഡിഎഫിന് അനൂകൂലമായ ജനവിധിയുണ്ടാകുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ വിലയിരുത്തല്‍. സുരക്ഷിത ഭൂരിപക്ഷം ഉറപ്പാണ്. എല്ലാ സാധ്യതകളും അനൂകൂലമായാല്‍ ഇന്നോളമില്ലാത്ത ഭൂരിപക്ഷത്തിലേക്ക് ഉയരും. 80 സീറ്റ് ലഭിക്കുമെന്ന പാര്‍ട്ടി വിലയിരുത്തലിനെക്കുറിച്ചു ചോദിച്ചാല്‍ അതില്‍ കൂടുതല്‍ ലഭിക്കുമെന്നാണു ഞങ്ങളുടെ വിശകലനം. 2016ല്‍ യുഡിഎഫ് മുന്നിലെത്തിയ 3 ജില്ലകളില്‍ രണ്ടെണ്ണത്തില്‍ കൂടി എല്‍ഡിഎഫിനാകും മേല്‍ക്കൈ. കേരള കോണ്‍ഗ്രസിന്റെ (എം) വരവ് അതിനു സഹായകരമാകും. ബിജെപി ഒറ്റ സീറ്റില്‍ പോലും ജയിക്കില്ല.

 

 



യുഡിഎഫ് പ്രതീക്ഷിക്കുന്ന 75 മുതല്‍ 80വരെ സീറ്റില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. അവ കൂടി ലഭിച്ചാല്‍ എണ്ണം ഇനിയുമുയരും. മുസ്‌ലിം ലീഗ് 21 മുതല്‍ 23 വരെ സീറ്റ് നേടും. കേരള കോണ്‍ഗ്രസിന് 6 സീറ്റ് വരെ ലഭിക്കും. ഘടകകക്ഷികള്‍ക്ക് 30 സീറ്റ് കിട്ടുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം നേടുക കൂടുതല്‍ എളുപ്പമാകും.

ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമാകും ഉണ്ടാവുകയെന്നാണ് കെ.സുരേന്ദ്രന്‍ പറയുന്നത്. എന്‍ഡിഎയ്ക്ക് 10 സീറ്റ് വരെ ലഭിക്കും. അതില്‍ കൂടുതല്‍ സീറ്റുകളില്‍ രണ്ടാമതെത്തും. വോട്ടുവിഹിതം 20 ശതമാനമായി ഉയരും. ഞാന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും വിജയ പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (1 hour ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (1 hour ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (2 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (2 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (2 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (3 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (4 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (4 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (4 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (4 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends