ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാനുള്ള പണിപാളി.. 101 കുടിവെള്ള ടാങ്കുകൾ ഇറക്കി വിവി ആർ..

ആറ്റുകാൽ പൊങ്കാല നടക്കാനിരിക്കെ തിരുവനന്തപുരം കോർപ്പറേഷനെ പ്രതിസന്ധിയിലാക്കിയാണ് കുടിവെള്ള പ്രശ്നം ഉയർന്നത്. അതിശക്തമായ വെയിലടക്കം നിൽക്കുന്ന സമയത്താണ് കുടിവെള്ള പ്രശ്നം. പ്രശ്നം രൂക്ഷമായതോടെ നിർണായക തീരുമാനത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ.
101 വാർഡുകളിലേക്കും പ്രത്യേകം ഡാങ്കുകൾ സജീകരിച്ചു. അതാത് വാർഡുകളിലേക്ക് അനുവദിച്ച കുടിവെള്ള ഡാങ്ക് ആ പ്രദേശത്ത് സജീവമായി ഉണ്ടാകുമെന്ന് മേയർ വിവി രാജേശ് അറിയിച്ചു. ആറ്റുകാൽ ക്ഷേത്ര പ്രദേശത്തേക്ക് പ്രത്യേകമായി കുടിവെള്ള ടാങ്കർ സജീകരിച്ചിട്ടുമുണ്ട്.
അതേ സമയം കുടിവെള്ള പ്രശ്നം: ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാനെന്നാണ് ബിജെപി ആരോപണം. നഗരത്തിലെ കുടിവെള്ള പദ്ധതിക്കായി കേന്ദ്രസർക്കാർ, 600 കോടിയോളം രൂപ അമൃത് പദ്ധതിയിലൂടെ ചെലവഴിച്ചിട്ടുണ്ടെന്ന് കരമന ജയൻ പറഞ്ഞു.അരുവിക്കരയിൽ 75 എം.എൽ.ഡി വാട്ടർ ട്രീറ്റ്‌മെന്റ് സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ ഇതിലൂടെ വെള്ളമെത്തിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണെന്നും,ബി.ജെ.പി നഗരത്തിൽ അധികാരത്തിൽ വന്നയുടൻ കുടിവെള്ള ക്ഷാമമുണ്ടായത് മനഃപൂർവം സൃഷ്ടിച്ചതാണെന്നും ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha























