ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 159 റൺസ് നേടിയപ്പോൾ 19.3 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. വിൽ ജാക്‌സ് ആണ് കളിയിലെ താരം. ഇംഗ്ലണ്ടിന്റെ ജയത്തോടെ പാകിസ്ഥാന്റെ സെമി സാധ്യതകൾ സജീവമായി.
ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു മത്സരത്തിലുണ്ടായിരുന്നത്. ഓപ്പണർമാരായ ഗ്ലെൻ ഫിലിപ്സും ഫിൻ അലനും ന്യൂസിലൻഡിന് നൽകിയത്. ഗ്ലെൻ ഫിലിപ്സ് 28 പന്തിൽ 39 റൺസും ഫിൻ 19 പന്തിൽ 29 റൺസും നേടുകയായിരുന്നു.
എന്നാൽ ഈ തുടക്കം മുതലാക്കാനായി ടിം സീഫർട്ട് ഒഴികെയുള്ള ടോപ് ഓർഡർ ബാറ്റർമാർക്ക് സാധിച്ചില്ല. ടിം സീഫർട്ട് 25 പന്തിൽ 35 റൺസും നേടി ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഒടുവിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് 159 റൺസ് നേടുകയും ചെയ്തു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ്, വിൽ ജാക്സ്,റെഹാൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
160 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. വെറും രണ്ട് റൺ എടുക്കുന്നതിനിടെ ഓപ്പണർമാരായ ഫിൽ സാൾട്ട്, ജോസ് ബട്ലർ എന്നിവർ പുറത്താകുകയും ചെയ്തു.
പിന്നീട് ക്രീസിലെത്തിയ ടോം ബാന്റൺ 24 പന്തിൽ 34 റൺസും വിൽ ജാക്സ് പുറത്താകാതെ 18 പന്തിൽ 32 റൺസുമെടുത്ത് ശക്തമായി പോരാടി. ഒടുവിൽ 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം കാണുകയായിരുന്നു.
https://www.facebook.com/Malayalivartha

























