Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

കുഴപ്പമാകുമെന്നാ തോന്നണെ... ബിജെപി ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് സംസ്ഥാന ബിജെപിയുടെ വിലയിരുത്തല്‍; നേമം നിലനിര്‍ത്തും അഞ്ചു സീറ്റുകള്‍ നേടും; അതേസമയം പരിവാറിനുപുറത്ത് ബി.ജെ.പി.ക്ക് വളര്‍ച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം

14 APRIL 2021 12:10 PM IST
മലയാളി വാര്‍ത്ത

വിജയസാധ്യത വിലയിരുത്താന്‍ ചേര്‍ന്ന ബി.ജെ.പി. യോഗങ്ങളില്‍ ശുഭ പ്രതീക്ഷയാണുള്ളത്. ബൂത്തുതലത്തിലുള്ള പ്രാഥമിക വിലയിരുത്തലിന് ശേഷം ജില്ലാതല പരിശോധന നടക്കുകയാണ്. കോര്‍ കമ്മിറ്റിയും നേതൃയോഗവും ചേര്‍ന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തും. നേമം ഉള്‍പ്പെടെ അഞ്ചുമണ്ഡലങ്ങളില്‍ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്ന എന്‍.ഡി.എ. കൂടുതല്‍ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാകുമെന്ന് കരുതുന്നു.

സിറ്റിങ് സീറ്റായ നേമം, കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എന്‍.ഡി.എ.ക്ക് നല്ല വിജയപ്രതീക്ഷയുള്ളത്. ഒട്ടേറെ മണ്ഡലങ്ങളില്‍ രണ്ടാമതെത്തുമെന്ന് കരുതുന്ന പാര്‍ട്ടി, ഇത്തവണ അദ്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന പ്രവചനവും നടത്തുന്നു.

 



നിയമസഭയ്ക്കകത്തും നിര്‍ണായക ശക്തിയായി മാറാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നേതൃത്വം. എന്നാല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ രണ്ടാമതെത്തുന്നതിലൂടെ വോട്ടുനില ഉയര്‍ത്തിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സീറ്റുനേടുകയെന്നതാണ് പ്രധാനമെന്നുമുള്ള കേന്ദ്രഘടകത്തിന്റെ മുന്നറിയിപ്പ് നേതാക്കള്‍ക്കു മുമ്പിലുണ്ട്.

നേമം മണ്ഡലം നിലനിര്‍ത്തുകയെന്നതുതന്നെയാണ് പാര്‍ട്ടിക്ക് ഏറ്റവും നിര്‍ണായകമാകുന്നത്. അടിയൊഴുക്കുകള്‍ എന്തൊക്കെ ഉണ്ടായാലും ബി.ജെ.പിയുടെ അടിത്തറ ശക്തമായ നേമത്ത് പാര്‍ട്ടിയുടേതായ വോട്ടുബാങ്കുണ്ട്.

 



കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോഴും ബി.ജെ.പിയെ നേമം മുന്നില്‍ത്തന്നെ നിര്‍ത്തിയെന്നതാണ് ഇവിടത്തെ ഉറച്ച വിജയപ്രതീക്ഷയ്ക്കു കാരണം. പ്രചാരണത്തിന് ചുക്കാന്‍പിടിച്ച ആര്‍.എസ്.എസിന്റെ വിലയിരുത്തലും ഇതുതന്നെയാണ്.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെയും പാലക്കാട് ഇ. ശ്രീധരന്റെയും വിജയത്തിന് ബി.ജെ.പിക്കു പുറത്തുള്ള വോട്ടും പ്രതീക്ഷിക്കുന്നു. വലിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍പ്പോലും രണ്ടിടത്തും വിജയിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

 



വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ അട്ടിമറി വിജയം സംഭവിച്ചാല്‍ അദ്ഭുതമില്ല. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ക്ക് പുറമേ, കോണ്‍ഗ്രസില്‍നിന്നുള്ള വോട്ടുചോര്‍ച്ച ഗുണപ്പെടും. കഴക്കൂട്ടത്ത് ശബരിമല വിഷയം കൂടുതല്‍ ചര്‍ച്ചയായതും എന്‍.എസ്.എസ്. നിലപാടും അനുകൂലമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമായിട്ടുണ്ടോയെന്ന എന്ന ആശങ്കയുമുണ്ട്.

അതേസമയം സംസ്ഥാന ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്ക് പുറത്തേക്ക് കേരളത്തിലെ ബി.ജെ.പി. വളരുന്നില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വിവിധ രാഷ്ട്രീയകക്ഷികളില്‍നിന്ന് പ്രമുഖ നേതാക്കളെയും ഒട്ടേറെ പ്രവര്‍ത്തകരെയും ബി.ജെ.പി.യിലെത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അവര്‍. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല.



സംഘടന വളരുന്നുണ്ടെങ്കിലും ജനകീയാടിത്തറ വിപുലമാകുന്നില്ലെന്നാണ് ദേശീയനേതൃത്വത്തിന്റെ വിലയിരുത്തല്‍. ആര്‍.എസ്.എസിന്റെയും മറ്റു പോഷകസംഘടനകളുടെയും പ്രവര്‍ത്തകര്‍ മാത്രമാണ് പ്രാദേശികതലംമുതല്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ളത്. കേരള ബി.ജെ.പി.ക്ക് രാഷ്ട്രീയസ്വഭാവം നഷ്ടമാകുന്നതിന് കാരണമിതാണെന്ന് അവര്‍ പറയുന്നു. ബഹുജന പങ്കാളിത്തമുണ്ടായാലേ പാര്‍ട്ടി വളരൂവെന്നാണ് കേന്ദ്രനേതാക്കളുടെ നിലപാട്.

ആര്‍.എസ്.എസിന്റെ നിഴലില്‍നിന്ന് പുറത്തുവന്ന്, ബഹുജന സംഘടനയായി ബി.ജെ.പി. മാറണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെല്ലാം സംഘപരിവാറിന് പുറത്തുള്ളവര്‍ ബി.ജെ.പി.യിലേക്ക് എത്തുന്നുണ്ടെന്ന് അവര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (3 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (4 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (4 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (4 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (7 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (7 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (8 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (8 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (8 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (8 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (8 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (9 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (9 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (9 hours ago)

Malayali Vartha Recommends