Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കുഴപ്പമാകുമെന്നാ തോന്നണെ... ബിജെപി ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് സംസ്ഥാന ബിജെപിയുടെ വിലയിരുത്തല്‍; നേമം നിലനിര്‍ത്തും അഞ്ചു സീറ്റുകള്‍ നേടും; അതേസമയം പരിവാറിനുപുറത്ത് ബി.ജെ.പി.ക്ക് വളര്‍ച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം

14 APRIL 2021 12:10 PM IST
മലയാളി വാര്‍ത്ത

വിജയസാധ്യത വിലയിരുത്താന്‍ ചേര്‍ന്ന ബി.ജെ.പി. യോഗങ്ങളില്‍ ശുഭ പ്രതീക്ഷയാണുള്ളത്. ബൂത്തുതലത്തിലുള്ള പ്രാഥമിക വിലയിരുത്തലിന് ശേഷം ജില്ലാതല പരിശോധന നടക്കുകയാണ്. കോര്‍ കമ്മിറ്റിയും നേതൃയോഗവും ചേര്‍ന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ നടത്തും. നേമം ഉള്‍പ്പെടെ അഞ്ചുമണ്ഡലങ്ങളില്‍ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്ന എന്‍.ഡി.എ. കൂടുതല്‍ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാകുമെന്ന് കരുതുന്നു.

സിറ്റിങ് സീറ്റായ നേമം, കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എന്‍.ഡി.എ.ക്ക് നല്ല വിജയപ്രതീക്ഷയുള്ളത്. ഒട്ടേറെ മണ്ഡലങ്ങളില്‍ രണ്ടാമതെത്തുമെന്ന് കരുതുന്ന പാര്‍ട്ടി, ഇത്തവണ അദ്ഭുതങ്ങള്‍ സംഭവിച്ചേക്കാമെന്ന പ്രവചനവും നടത്തുന്നു.

 



നിയമസഭയ്ക്കകത്തും നിര്‍ണായക ശക്തിയായി മാറാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നേതൃത്വം. എന്നാല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ രണ്ടാമതെത്തുന്നതിലൂടെ വോട്ടുനില ഉയര്‍ത്തിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സീറ്റുനേടുകയെന്നതാണ് പ്രധാനമെന്നുമുള്ള കേന്ദ്രഘടകത്തിന്റെ മുന്നറിയിപ്പ് നേതാക്കള്‍ക്കു മുമ്പിലുണ്ട്.

നേമം മണ്ഡലം നിലനിര്‍ത്തുകയെന്നതുതന്നെയാണ് പാര്‍ട്ടിക്ക് ഏറ്റവും നിര്‍ണായകമാകുന്നത്. അടിയൊഴുക്കുകള്‍ എന്തൊക്കെ ഉണ്ടായാലും ബി.ജെ.പിയുടെ അടിത്തറ ശക്തമായ നേമത്ത് പാര്‍ട്ടിയുടേതായ വോട്ടുബാങ്കുണ്ട്.

 



കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോഴും ബി.ജെ.പിയെ നേമം മുന്നില്‍ത്തന്നെ നിര്‍ത്തിയെന്നതാണ് ഇവിടത്തെ ഉറച്ച വിജയപ്രതീക്ഷയ്ക്കു കാരണം. പ്രചാരണത്തിന് ചുക്കാന്‍പിടിച്ച ആര്‍.എസ്.എസിന്റെ വിലയിരുത്തലും ഇതുതന്നെയാണ്.

മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെയും പാലക്കാട് ഇ. ശ്രീധരന്റെയും വിജയത്തിന് ബി.ജെ.പിക്കു പുറത്തുള്ള വോട്ടും പ്രതീക്ഷിക്കുന്നു. വലിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍പ്പോലും രണ്ടിടത്തും വിജയിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്.

 



വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ അട്ടിമറി വിജയം സംഭവിച്ചാല്‍ അദ്ഭുതമില്ല. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയുടെ വോട്ടുകള്‍ക്ക് പുറമേ, കോണ്‍ഗ്രസില്‍നിന്നുള്ള വോട്ടുചോര്‍ച്ച ഗുണപ്പെടും. കഴക്കൂട്ടത്ത് ശബരിമല വിഷയം കൂടുതല്‍ ചര്‍ച്ചയായതും എന്‍.എസ്.എസ്. നിലപാടും അനുകൂലമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമായിട്ടുണ്ടോയെന്ന എന്ന ആശങ്കയുമുണ്ട്.

അതേസമയം സംസ്ഥാന ബിജെപി നേതൃത്വത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്ക് പുറത്തേക്ക് കേരളത്തിലെ ബി.ജെ.പി. വളരുന്നില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വിവിധ രാഷ്ട്രീയകക്ഷികളില്‍നിന്ന് പ്രമുഖ നേതാക്കളെയും ഒട്ടേറെ പ്രവര്‍ത്തകരെയും ബി.ജെ.പി.യിലെത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അവര്‍. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല.



സംഘടന വളരുന്നുണ്ടെങ്കിലും ജനകീയാടിത്തറ വിപുലമാകുന്നില്ലെന്നാണ് ദേശീയനേതൃത്വത്തിന്റെ വിലയിരുത്തല്‍. ആര്‍.എസ്.എസിന്റെയും മറ്റു പോഷകസംഘടനകളുടെയും പ്രവര്‍ത്തകര്‍ മാത്രമാണ് പ്രാദേശികതലംമുതല്‍ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ളത്. കേരള ബി.ജെ.പി.ക്ക് രാഷ്ട്രീയസ്വഭാവം നഷ്ടമാകുന്നതിന് കാരണമിതാണെന്ന് അവര്‍ പറയുന്നു. ബഹുജന പങ്കാളിത്തമുണ്ടായാലേ പാര്‍ട്ടി വളരൂവെന്നാണ് കേന്ദ്രനേതാക്കളുടെ നിലപാട്.

ആര്‍.എസ്.എസിന്റെ നിഴലില്‍നിന്ന് പുറത്തുവന്ന്, ബഹുജന സംഘടനയായി ബി.ജെ.പി. മാറണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെല്ലാം സംഘപരിവാറിന് പുറത്തുള്ളവര്‍ ബി.ജെ.പി.യിലേക്ക് എത്തുന്നുണ്ടെന്ന് അവര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (4 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (5 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (5 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (6 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (6 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (6 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (8 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (9 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (9 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (9 hours ago)

Malayali Vartha Recommends