'ഇനി പോണംന്നു വെച്ചാലും അവര് വിടൂല്ല ചേച്ചി. 20 കൊല്ലത്തെക്കുള്ള ലോൺ അല്ലേ എടുത്തേക്കുന്നെ.! ചെറുപ്പത്തിലേ ബാങ്ക് ജോലി.. ഗവണ്മെന്റ് ജോലി.. അതും മാനേജർ പോസ്റ്റ്. എന്ത് സുഖമാണ്. നല്ല ശമ്പളം. കുറഞ്ഞ പലിശയ്ക്ക് ലോൺ. പിന്നെന്തിനാണ് ഇവരൊക്കെ ഇങ്ങനെ സ്ട്രെസ് എന്നു പറയുന്നത്...' വൈറലായി കുറിപ്പ്
കാനറ ബാങ്ക് കണ്ണൂർ തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സ്വപ്നയുടെ വേർപാട് സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും തീരാ നൊമ്പരമായിക്കുകയാണ്. ഇതിനുപിന്നലെ നിരവധിപേരാണ് ബാങ്ക് ജോലികളിൽ ഉണ്ടാകുന്ന സമ്മർദ്ദത്തെ കുറിച്ച് പറഞ്ഞുകൊണ്ട് റങ്ങാത്തത് എത്തുന്നത്. ബാങ്ക് ജോലിക്കാർക്ക്, പ്രത്യേകിച്ചു മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ ഉന്നത പോസ്റ്റുകളിൽ ഇരിക്കുന്നവർക്ക് പലപ്പോഴും ജോലി കഴിഞ്ഞിറങ്ങാൻ ഒരു നിശ്ചിത സമയമുണ്ടെന്നു തോന്നുന്നില്ല. ഒരുതരം അലിഖിത നിയമമായി അത് പാലിക്കപ്പെട്ടു പോരുന്നു.
പണി എപ്പോൾ കഴിയുന്നുവോ അപ്പോൾ ഇറങ്ങാം. അതിനി ഏതു പാതിരാത്രിയായാലും ശരി.!! ഉത്തരവാദിത്വമുള്ള പോസ്റ്റുകളിൽ സ്ത്രീകളെ വയ്ക്കാതിരിക്കുന്നതാണ് നല്ലത്! എത്ര മനോഹരമായ സംസാരം. മൂന്നാൾ ചെയ്യേണ്ട ജോലിഭാരം മുഴുവൻ ഒരാൾ ഒറ്റയ്ക്ക് ചെയ്യേണ്ട അവസ്ഥ വരുമ്പോൾ ആണായാലും പെണ്ണായാലും തളർന്നുപോകും. കണ്ണൂരിൽ ബാങ്ക് മാനേജറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രമ്യ ഇന്ദിരാ രാജൻ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
രമ്യ ഇന്ദിരാ രാജൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
പ്രൈവറ്റ് ബാങ്കിൽ ജോലി ചെയുന്ന അനിയനോട്, നീ psc നോക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെയാണ്, ഇനി പോണംന്നു വെച്ചാലും അവര് വിടൂല്ല ചേച്ചി. 20 കൊല്ലത്തെക്കുള്ള ലോൺ അല്ലേ എടുത്തേക്കുന്നെ.! ചെറുപ്പത്തിലേ ബാങ്ക് ജോലി.. ഗവണ്മെന്റ് ജോലി.. അതും മാനേജർ പോസ്റ്റ്. എന്ത് സുഖമാണ്. നല്ല ശമ്പളം. കുറഞ്ഞ പലിശയ്ക്ക് ലോൺ. പിന്നെന്തിനാണ് ഇവരൊക്കെ ഇങ്ങനെ സ്ട്രെസ് എന്നു പറയുന്നത്. കുറച്ചു സ്ട്രെസ്സ് ഒക്കെ എല്ലാ ജോലിയിലും കാണില്ലേ.!! ആത്മഹത്യ ചെയ്യാൻ മാത്രം എന്താണ് പ്രശ്നം?
ബാങ്ക് ജോലിക്കാർക്ക്, പ്രത്യേകിച്ചു മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയ ഉന്നത പോസ്റ്റുകളിൽ ഇരിക്കുന്നവർക്ക് പലപ്പോഴും ജോലി കഴിഞ്ഞിറങ്ങാൻ ഒരു നിശ്ചിത സമയമുണ്ടെന്നു തോന്നുന്നില്ല. ഒരുതരം അലിഖിത നിയമമായി അത് പാലിക്കപ്പെട്ടു പോരുന്നു. പണി എപ്പോൾ കഴിയുന്നുവോ അപ്പോൾ ഇറങ്ങാം. അതിനി ഏതു പാതിരാത്രിയായാലും ശരി.!! ഉത്തരവാദിത്വമുള്ള പോസ്റ്റുകളിൽ സ്ത്രീകളെ വയ്ക്കാതിരിക്കുന്നതാണ് നല്ലത്! എത്ര മനോഹരമായ സംസാരം. മൂന്നാൾ ചെയ്യേണ്ട ജോലിഭാരം മുഴുവൻ ഒരാൾ ഒറ്റയ്ക്ക് ചെയ്യേണ്ട അവസ്ഥ വരുമ്പോൾ ആണായാലും പെണ്ണായാലും തളർന്ന് പോകും. പകരം എന്തൊക്കെ ആനുകൂല്യങ്ങൾ ഉണ്ടെന്നു പറഞ്ഞാലും ശരി. എന്തിനും ഒരു പരിധി വേണ്ടേ.
പറ്റുന്നില്ലങ്കിൽ ജോലി കളഞ്ഞിട്ട് പോയാൽ പോരാരുന്നോ. മരിക്കണോ? ഭർത്താവ് മരിച്ചത് കൊണ്ടാവാം, അവർക്കുണ്ടായിരുന്ന വിഷാദം ആരും അറിയാതെ പോയതും, ചേർത്തുപിടിക്കാൻ കൂടെ ആളുണ്ടാവാതെ പോയതും. ആത്മഹത്യ ചെയ്തതു കൊണ്ടാണ് ചിലരെങ്കിലും സഹതപിക്കുന്നതെങ്കിലും. രണ്ടു കുഞ്ഞുങ്ങളെ വളർത്തേണ്ട സിംഗിൾ മദർ, ബാങ്കിലെ ജോലിഭാരം താങ്ങാൻ വയ്യാതെ രാജി വച്ചു വീട്ടിലിരുന്നാൽ, സമൂഹം അവരെ ഭ്രാന്തിയായി ചിത്രീകരിക്കും. അഹങ്കാരി, തോന്നിവാസി, ധിക്കാരി എന്നിങ്ങനെ മുദ്രകുത്തി അവരെ ഇഞ്ചിഞ്ചായി കൊല്ലുക തന്നെ ചെയ്യും. എല്ലാം കൂടി ആലോചിച്ചപ്പോൾ ഒരു നിമിഷം എല്ലാം അവസാനിപ്പിക്കാം എന്നാവാം ഓർത്തിട്ടുണ്ടാവുക.
ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കോച്ചിങ് സെന്ററും പരീഷകളുമായി മല്ലിട്ട് ഒടുവിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ താങ്ങാവുന്നതിനും അപ്പുറം ഉത്തരവാദിത്വം. ഏത് മേഖലയിൽ ആയാലും, എന്നാണാവോ ടാർഗറ്റെത്തിക്കാനും മറ്റും പെടാപ്പാടുപെടാതെ ജോലി സമയം കഴിഞ്ഞും ജോലിസ്ഥലത്ത് കിടന്നു കഷ്ടപ്പെടാതെ മൂന്നാളുടെ ജോലി ഒറ്റയ്ക്ക് ചെയ്യേണ്ടി വരാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാനൊരു സാഹചര്യം സാധ്യമാവുന്നത്? ഒരു ഞായറാഴ്ച എങ്കിലും ജോലി കാര്യം മുഴുവൻ മാറ്റി വച്ചു ജീവിക്കാൻ കഴിയുന്നത്?
RIP swapna mam.
https://www.facebook.com/Malayalivartha