Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..


യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങിത്തുടങ്ങി..മുഴുവൻ കരുത്തുമെടുത്ത് തിരിച്ചടിക്കാൻ ഞങ്ങളുടെ സൈന്യം മടിക്കില്ല’– ഇറാൻ വിദേശകാര്യ മന്ത്രി..വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു..


'സ്വർണ്ണം കട്ടത് ആരപ്പാ-സഖാക്കളാണ് അയ്യപ്പാ..'പ്രതിപക്ഷത്തെ ചൊടിപ്പിച്ച് ഭരണപക്ഷത്തെ താരമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി..സഭയിൽ പാട്ട് കച്ചേരി..

പിണറായി ഇങ്ങനെയൊക്കെയാണ്... അടുത്തത് ശ്രീരാമകൃഷ്ണന്റെ നീതി... രാജി ശാപമാകുമ്പോൾ.. അസ്ഥിയെ തൊട്ടാൽ തീർക്കും, പിണറായിസം ഇതാണ്

14 APRIL 2021 01:42 PM IST
മലയാളി വാര്‍ത്ത

അടുത്ത ഊഴം ശ്രീരാമകൃഷ്ണനോ? കെ.റ്റി ജലീലിനെ തള്ളാന്‍ മുഖ്യമന്ത്രിക്ക് ഒരു മിനിറ്റാണ് വേണ്ടി വന്നതെങ്കില്‍ ശ്രീരാമകൃഷ്ണനെ തള്ളാന്‍ അര മിനിറ്റ് മതിയാകും. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടു എന്ന പേരില്‍ മുഖ്യമന്ത്രി സ്പീക്കറെ ഒഴിവാക്കുമെന്ന് കരുതാന്‍ വയ്യ.

തന്നെ പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ ഇതാണ് ഫലമെന്ന് കാണിച്ചു കൊടുത്തിരിക്കുകയാണ് പിണറായി വിജയന്‍.

 


ജലീലിനോട് രാജിവയ്ക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ മുസ്ലീം സമുദായവും സി പി എമ്മും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

മുസ്ലീം സമുദായത്തിലേക്ക് സിപിഎമ്മിനുള്ള പാലമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി.ജലീലിനെ കണ്ടിരുന്നത്. ഇത് സിപിഎം നേതാക്കള്‍ക്ക് അടക്കം അറിയുന്ന കാര്യമാണ്. വിവിധ മുസ്ലീം സംഘടനകളുമായി ജലീലിനു അടുത്ത ബന്ധമുണ്ട്. എന്തിന് ലീഗില്‍ പോലും ജലീലിന് വേരുകളുണ്ട്. മലപ്പുറത്ത് സിപിഎം സമീപകാലത്തുണ്ടാക്കിയ മുന്നേറ്റത്തില്‍ ജലീല്‍ നിര്‍ണായക പങ്കുവഹിച്ചെന്ന പാര്‍ട്ടിയുടെ വിലയിരുത്തലും ജലീലിനെ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവനാക്കിയിരുന്നു. വ്യക്തിപരമായി പാര്‍ട്ടിയിലെ പല നേതാക്കളേക്കാളും കൂടുതല്‍ അടുപ്പം ജലീലിനോട് മുഖ്യമന്ത്രിക്കുണ്ടായിരുന്നു.

 



നേരത്തെ തദ്ദേശസ്വയംഭരണവകുപ്പ് കൈകാര്യം ചെയ്ത ജലീീലിനെ പ്രസ്തുത വകുപ്പില്‍ നിന്നും മാറ്റണമെന്ന അഭിപ്രായം ശക്തതമായിട്ടും മാറ്റാത്തത് മുഖ്യ്യമന്ത്രി നല്‍കിയ ഔദാര്യമായിരുന്നു. തദ്ദേശ
വകുപ്പിന്റെ പ്രവര്‍ത്തനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്.

പുനസംഘടനയുടെ സമയത്ത് മാത്രമാണ് ജലീലിനെ ആ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസമന്ത്രിയാക്കാന്‍ പിണറായി തീരുമാനിച്ചത്. ഇതില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് അത്യപ്തിയുണ്ടെന്ന് മനസിലാക്കിയിട്ടും പിണറായി കുലുങ്ങിയില്ല.രവീന്ദ്രനാഥിന്റെ പ്രശംസാര്‍ഹമായ പ്രവര്‍ത്തനങ്ങളെക്കാള്‍ പിണറായിയെ ആകര്‍ഷിച്ചത് ജലീലിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.

 



ജലീലുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഉണ്ടായെങ്കിലും ജലീലിന് മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണം പാര്‍ട്ടി ഫോറങ്ങളില്‍ ആരും തന്നെ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ തയ്യാറായില്ല.

ജലീലിനെ കൈവിടുന്നതിലൂടെ പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കഴിഞ്ഞ 5 വര്‍ഷവും ഇതായിരുന്നില്ല സ്ഥിതി. താന്‍ തെളിച്ച പാതയിലൂടെയാണ് മുഖ്യമന്ത്രി സഞ്ചരിച്ചു കൊണ്ടിരുന്നത്. ഇനിയും ജലീലിനെ സംരക്ഷിക്കുന്നത് വലിയ തിരിച്ചടിയാവും എന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.

ഇ.പി.ജയരാജന് ലഭിക്കാത്ത സംരക്ഷണം മുഖ്യമന്ത്രിയില്‍ നിന്നും കെ.ടി.ജലീലിന് ലഭിക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ശക്തിപ്പെടുകയും ചെയ്തതോടെയാണ് കടുത്ത നിലപാടിലേക്ക് മുഖ്യമന്ത്രി നീങ്ങിയത്. ഇ പി. ജയരാജന്‍ പാര്‍ട്ടി അംഗമാണ്. ഇ.പിയെ രാജിവയ്പ്പിക്കാന്‍ മുഖ്യമന്ത്രിക്ക് അന്ന് നിമിഷങ്ങള്‍ മാത്രമാണ് വേണ്ടി വന്നത്.



ലോകായുക്ത വിധിയോടെ സിപിഎമ്മില്‍ അഭ്യന്തര ഭിന്നത രൂപപ്പെടുത്തിരുന്നു. പാര്‍ട്ടിയിലുണ്ടായ ഭിന്നത ആളിക്കത്താനുള്ള സാധ്യത മുഖ്യമന്ത്രി മുന്‍കൂട്ടി കണ്ടിരുന്നു. ലോകായുക്ത വിധിയില്‍ എ.കെ.ബാലന്‍ ജലീലിനെ പിന്തുണച്ചു രംഗത്ത് വന്നെങ്കിലും സിപിഎമ്മിന്റെ പരസ്യ പിന്തുണ ജലീലിന് ലഭിച്ചിരുന്നില്ല. ആദ്യഘട്ടത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തന്നെ സംരക്ഷിക്കും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജലീല്‍. എന്നാല്‍ ബാലന്‍ ജലീലിന് നല്‍കിയ ക്ലീന്‍ ചിറ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടായതോടെ ചിത്രം മാറി. എം.എ. ബേബിയാണ് ആദ്യമായി ജലീലിനെതിരെ രംഗത്തെത്തിയത്.

ജലീലിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സമയത്ത് തന്നെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനത്തിലെത്തിയിരുന്നു. . കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ള പോളിറ്റ് ബ്യൂറോ അംഗവും മുന്‍ പാര്‍ട്ടി സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണനുമായി ആശയവിനിമയം നടത്തി. പിന്നാലെ കെ.ടി.ജലീലിനെ എ.കെ.ജി സെന്ററിന് അടുത്തുള്ള തന്റെ ഫ്‌ളാറ്റിലേക്ക് കോടിയേരി വിളിപ്പിച്ചു.

 



ഔദ്യോഗിക വസതിയില്‍ നിന്നും സ്വകാര്യ കാറില്‍ ഫ്‌ളാറ്റിലെത്തി ജലീല്‍ കോടിയേരിയെ കണ്ടു. രാജിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് കോടിയേരി ജലീലിനെ അറിയിച്ചു. എകെജി സെന്ററിലെ കൂടിക്കാഴ്ചയിലും ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായി വിധി വരാനുള്ള സാധ്യത ജലീല്‍ ചൂണ്ടിക്കാട്ടിയെങ്കിലും പാര്‍ട്ടി തീരുമാനത്തിന് വഴങ്ങുക എന്ന നിര്‍ദേശം കോടിയേരി ജലീലിന് നല്‍കിയത് എന്നാണ് സൂചന.

ഇതിന് പിന്നാലെ ജലീലിന്റെ രാജിക്കത്തുമായി പേഴ്‌സണല്‍ ഗണ്‍മാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തികയും െ്രെപവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയുമായിരുന്നു.



ഏതായാലും ധാര്‍മ്മികതയുടെ പേരു പറഞ്ഞ് ജലീലിനെ ശിക്ഷിക്കാതിരിക്കാനാണ് സി പി എമ്മിന്റെ തീരുമാനം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (2 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (3 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (3 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (3 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (3 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (4 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (4 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (4 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (5 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (5 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (5 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (5 hours ago)

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും മകൻ ചാണ്ടി ഉമ്മനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ  (5 hours ago)

ഭോജ്ശാല ക്ഷേത്രംകമല്‍ മൗല പള്ളി തര്‍ക്കം: ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രാര്‍ഥിക്കാമെന്ന് സുപ്രീം കോടതി  (5 hours ago)

Malayali Vartha Recommends