ഇനി മുതൽ മുസ്ലിം സ്ത്രീകൾക്കും കോടതിക്ക് പുറത്ത് വിവാഹ മോചനത്തിന് അവകാശം ഉണ്ടെന്ന് കേരള ഹൈകോടതി; 49 വര്‍ഷം പഴക്കമുള്ള കീഴ് വഴക്കം റദ്ദാക്കി

കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് മുസ്ലിം സ്ത്രീക്ക് അവകാശം ഉണ്ടെന്ന് കേരള ഹൈകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചായിരുന്നു ഈ ഉത്തരവിറക്കിയത്. 49 വര്‍ഷം പഴക്കമുള്ള കീഴ് വഴക്കം ആണിപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
മുസ്ലിം സ്ത്രീകളുടെ വിവാഹമോചന നിയമം പ്രകാരം മാത്രമേ സ്ത്രീകൾക്ക് വിവാഹ മോചനം സാധ്യമാകൂ എന്ന് ഉത്തരവിട്ടിരിക്കുകയാണ്. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നത്.
1972 ല്‍ ആണ് ഈ നിയമം വന്നത്. ഈ നിയമം മൂലം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹർജിയിലായിരുന്നു ഈ ഉത്തരവ്.
മുസ്ലിം പുരുഷന്‍മാര്‍ വിവാഹ മോചനത്തിനായി മുത്വലാക്ക് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങള്‍ ഉപയോഗിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ഇത്തരം സംവിധാനങ്ങളെന്നും അനുവദിച്ചില്ല എന്നാണ് കോടതി ചൂണ്ടികാട്ടിയിരിക്കുന്നത്.
മുസ്ലിം സ്ത്രീകളെ പുരുഷ കേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി കോടതി വ്യവഹാരങ്ങളില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha