മധ്യവയസ്കനെ അയല്‍വാസി പട്ടിയെവിട്ട് കടിപ്പിക്കാന്‍ ശ്രമിചെന്ന് പരാതി; വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കള്ളക്കേസ് നല്‍കിയതാണെന്ന് അയല്‍വാസി : തർക്കത്തിനൊടുവിൽ അയൽവാസികൾ തമ്മിൽ കയ്യാങ്കളി

തൊടുപുഴ തെക്കുംഭാഗത്ത് അയൽവാസികൾ തമ്മിലുള്ള വാഗ്വാദം കയ്യാങ്കളിയും പോലീസ് കേസിലും അവസാനിച്ചു. തെക്കുംഭാഗം സ്വദേശി സോമൻ തന്നെ അയല്‍വാസി പട്ടിയെവിട്ട് കടിക്കാൻ ശ്രമിച്ചെനന്നായിരുന്നു പരാതിനൽകിയത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സോമന്‍ കള്ളക്കേസ് നല്‍കിയതാണെന്ന് അയല്‍വാസിയുടെ ആരോപണം.
കഴിഞ്ഞ ദിവസമായിരുന്നു അയല്‍ തര്‍ക്കത്തിനൊടുവില്‍ സോമന് മര്‍ദനൽക്കുന്നത്. തെക്കുംഭാഗം സ്വദേശി സേതുബാബുവിന്‍റെ വീടിന് മുന്നില്‍ സോമന്‍റെ സുഹൃത്ത് ജെയിന്‍ കിണര്‍ കുഴിച്ചതിനെ ചൊല്ലി മാസങ്ങളായുള്ള തര്‍ക്കമായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്.
അടിപിടിക്കിടെ സേതുബാബു തന്നെ തല്ലുകയും പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് സോമന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.
വീടിന് മുന്നില്‍ വച്ച വാഴകള്‍ സോമന്‍ വെട്ടിക്കളഞ്ഞെന്നും ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നും സേതുബാബു പറയുന്നത്. മനപൂര്‍വം പ്രശ്നമുണ്ടാക്കാനായി സോമനും കൂട്ടരും വീടിന്‍റെ ഗേറ്റ് തുറന്ന് പട്ടിയെ റോഡിലേക്ക് വിട്ടതാണെന്നും. കഴിഞ്ഞ ദിവസം രാത്രി തന്‍റെ വീടിന് നേരെ കല്ലേറുണ്ടായി എന്നും പറഞ്ഞു.
വീടിന് മുന്നില്‍ കോഴി ഫാം നിര്‍മിക്കാനാണ് സോമന്‍റെ സുഹൃത്ത് ജെയിന്‍ ശ്രമിച്ചതെന്നും ഇതിന് താന്‍ സ്റ്റേ വാങ്ങിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും സേതുബാബു വ്യക്തമാക്കി.
ആരോപണ ജെയിന്‍റെ കുടുംബം നിഷേധിച്ചു. ഇരുവരുടെയും ആരോപണങ്ങളില്‍ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha