ജമാല്‍ എന്തിനാണ് പിതാവിനെ കൊന്നതെന്ന് അറിയാതെ തലശ്ശേരി ഗ്രാമം... മുഖത്ത് ക്ഷീണമോ ഭാവവ്യത്യാസങ്ങളോ ഇല്ലാതെ പൊലീസുകാരുടെ ചോദ്യങ്ങള്‍ക്കെല്ലാം ശാന്തമായി മറുപടി നൽകി മകൻ; വാപ്പയും മകനും വഴക്കുകൂടിയതാണ് കൊല ചെയ്യാനുള്ള കാരണമെന്ന് പൊലീസ്
തലശ്ശേരി ഗ്രാമത്തിൽ റമദാൻ ദിനത്തിൽ അന്ധനായ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ വിട്ടുമാറാതെ ഇപ്പോഴും തലശ്ശേരി ഗ്രാമം. താന്‍ വാപ്പയെ മടവാള്‍കൊണ്ട് വെട്ടിക്കൊന്നു എന്ന വിവരം ബുധനാഴ്ച ഉച്ചക്ക് 12നാണ് മകന് ജമാല്‍ (31) തലശ്ശേരിയില്‍ പലചരക്ക് കട നടത്തുന്ന എസ്.എം. ഇബ്രാഹിമിനെ ഫോണിലൂടെ വിളിച്ച് അറിയിക്കുന്നത്.
തുടർന്ന് ഇബ്രാഹീമാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുന്നത്. ഉച്ചക്ക് ഒന്നുവരെ വാപ്പയുടെ ശരീരത്തിന് അരികില്‍ ഒരു മണിക്കൂറോളം കാവല്‍ ഇരിക്കുകയായിരുന്നു. മുഖത്ത് ക്ഷീണമോ ഭാവവ്യത്യാസങ്ങളോ ഇല്ലാതെ പൊലീസുകാരുടെ ചോദ്യങ്ങള്‍ക്കെല്ലാം ശാന്തമായാണ് ജമാല്‍ മറുപടി നൽകിയിരുന്നത്.
സ്വന്തം പിതാവിനെ ഇത്ര ക്രൂരമായി കൊല ചെയ്യാന്‍ എന്താണ് കാരണമെന്ന് ഇപ്പോഴും നാട്ടുകാര്‍ക്ക് വ്യക്തമായി അറിയില്ല. ഈ വിവരം അറിഞ്ഞ് നിരവധി പേരായിരുന്നു ഇവരുടെ വീട്ടിലേക്ക് ഒഴുകി എത്തിയത്.
അന്ധനായ മുഹമ്മദ് ഭാര്യയെയും മറ്റു മക്കളെയും ഉപേക്ഷിച്ചതിനുശേഷം ജമാലിന്റെ കൂടെയായിരുന്നു താമസിച്ചത്. അധിക ദിവസങ്ങളിലും മുഹമ്മദ് പള്ളികളിലും മറ്റും പോയി ഇരിക്കുകയാണ് പതിവ്.
നാട്ടിലെത്തിയാലും അധിക ദിവസവും മകന്റെ വീട്ടില്‍ പോകാറില്ല. കുണ്ടും കുഴിയും നിറഞ്ഞുള്ള പാടവരമ്പി ലൂടെ നടക്കാന്‍ ബുദ്ധിമുട്ടായതു കൊണ്ട് തൊട്ടടുത്ത ബസ് സ്റ്റോപ്പിലാണ് രാത്രി കാലങ്ങളില്‍ കഴിയാറുള്ളത്. റമദാന് മാസം ആയതോടെയാണ് മുഹമ്മദ് മകന്റെ വീട്ടിലേക്ക് പോയത്...
ഇതിനിടയിലായിരുന്നു ജമാലിനോട് പിണങ്ങി ഭാര്യയും മക്കളും ഭാര്യയുടെ വീട്ടില്‍ പോകുന്നത്. ഇതിനുശേഷം പിതാവും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ജമാലിനെയും പിതാവിനെയും കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്.
ഭാര്യ പോയതോടെ ജമാലിന് അസ്വസ്ഥത അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു. വാപ്പയും മകനും വഴക്കുകൂടിയതാണ് കൊല ചെയ്യാനുള്ള കാരണം എന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha