കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചു

കേരളത്തിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വെന്റിലേറ്റര്‍ ലഭിക്കാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകരയിൽ ഇ.ടി. കൃഷ്ണകുമാര്‍ (54) ആണ് മരിച്ചത്.
എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ ലഭിക്കാത്തതിനാ ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃഷ്ണകുമാറിന് കൊവിഡ് പോസിറ്റീവായത്.
ഇയാളെ കൊണ്ടുപോയെങ്കിലും പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇയാളുടെ ആരോഗ്യനില വഷളായതിനാൽ വെന്റിലേറ്റര്‍ സൗകര്യം അത്യാവശ്യമായി വന്നു.എന്നാൽ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു. ഉടനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
എറണാകുളത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ഇന്നലെയും 5000 കടന്നു കോവിഡ് രോഗികൾ. ഇനിയും കോവിഡ് രോഗികളുടെ എണ്ണം കൂടാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























