ട്രെയിനിൽ യുവതിയുടെ നേരെ ആക്രമണവും കവർച്ചയും; പൊലീസിന് ഇതുവരെയും പിടികൊടുക്കാതെ ബാബുക്കുട്ടൻ, മൊബൈൽ ഫോണും ഉപയോഗിക്കില്ല... ആരുമായും ബന്ധവുമില്ല ... ആശയക്കുഴപ്പത്തിൽ ഉദ്യോഗസ്ഥർ

ബുധനാഴ്ച പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. പ്രതിയെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റെയില്‍വേ പോലീസ് വ്യക്തമാക്കുന്നത്. പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് പോലീസിനെ ആശയകുഴപ്പിത്തിലാക്കുന്നത്.
ഇയാളെ കണ്ടെത്താൻ കഴിയാത്തതിനുള്ള പ്രധാനകാരണം ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒരു അടുപ്പവും ഇയാള്‍ വെച്ചു പുലര്‍ത്താറില്ലാത്തതാണ് . ബാബുക്കുട്ടന്‍ വീട്ടുകാരുമായിട്ടും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തെങ്കിലും ബാബുക്കുട്ടന്‍ എവിടെ ആയിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയുമില്ല.
മോഷണക്കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് മാര്‍ച്ച് 12-നാണ് പൂജപ്പുര ജയിലില്‍നിന്ന് ഇയാള്‍ ഇറങ്ങിയത്. അവസാനമായി ബാബുക്കുട്ടന്‍ വീട്ടില്‍ വന്നത് ഏപ്രില്‍ ആദ്യമാണെന്നാണ് പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. എസ്.പി.യുടെ മേല്‍നോട്ടത്തിലാണ് കേസില്‍ അന്വേഷണം. തിരച്ചില്‍ നടത്തുന്നതിന് രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തന്നെ രൂപവത്കരിച്ചിട്ടുണ്ട്.
ആക്രമണത്തിനിരയായ മുളന്തുരുത്തി സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ചയാണ് തീവണ്ടിയില്‍ കവര്‍ച്ചയ്ക്കും ദേഹോപദ്രവത്തിനും യുവതി ഇരയായത്. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ യുവതിക്ക് തീവണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. കാഞ്ഞിരമറ്റത്തിനു സമീപം ഓലിപ്പുറത്തുവെച്ചാണ് സംഭവം.
ബാബുക്കുട്ടൻ മുമ്പും ഇത്തരം സംഭവങ്ങളിലേര്‍പ്പെട്ടിരുന്നതായി പോലീസ്. 2007 ജൂലായ് 31-നാണ് സമാനമായ കേസുണ്ടായത്. അതും വനിതാ കമ്പാര്‍ട്ട്മെന്റില്‍ തന്നെ.
കൊല്ലം-എറണാകുളം പാസഞ്ചറിലായിരുന്നു സംഭവം. കൊല്ലത്തെ പെരിനാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് തീവണ്ടി നീങ്ങിയപ്പോള്‍ ബാബുക്കുട്ടന്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ചാടിക്കയറുകയായിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ഒന്നര പവന്റെ സ്വര്‍ണാഭരണങ്ങളായിരുന്നു അന്ന് പ്രതി മോഷ്ടിച്ചെടുത്തത്.
ഈ കേസില്‍ അറസ്റ്റിലായ ബാബുക്കുട്ടന്‍ രണ്ട് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയതെന്നും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, പ്രതി കേരളം കടക്കാനുളള സാദ്ധ്യത കുറവാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രണ്ട് ഡി വൈ എസ് പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്.
ബുധനാഴ്‌ച ഓടി കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമിച്ച് കവര്‍ച്ച നടത്തിയയാളില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ചാടിയ സംഭവത്തില്‍ പ്രതിക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കേസ് അന്വേഷണത്തിന് റെയില്‍വേ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു.
മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിന്‍ കംപാര്‍ട്‌മെന്റിലേക്ക് കയറിയ പ്രതി രണ്ട് ഡോറുകളും അടച്ചു.
ഇയാള്‍ ഭീഷണിപ്പെടുത്തി മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്കാണ് പരിക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതി ആദ്യം വളയും മാലയും ഊരി നല്‍കാന്‍ അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.
പ്രതിയായ ബാബുക്കുട്ടൻ പല കേസുകളിലും പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുളള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha
























