മട്ടന്നൂരില്‍ മന്ത്രി ശൈലജയുടെ ലീഡ് പതിനായിരം കടന്നു, ; 8 ജില്ലകളില്‍ എല്‍ ഡി എഫിന് മുന്നേറ്റം

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എൽ ഡി എഫിന് മുന്നേറ്റം. 92 സീറ്റുകളില്‍ എല്‍ ഡി എഫും 45 സീറ്റുകളില്‍ യു ഡി എഫും മൂന്നിടത്ത് ബി ജെ പിയും മുന്നിട്ട് നില്‍ക്കുകയാണ്. മട്ടന്നൂരില്‍ മന്ത്രി ശൈലജ 17753 വോട്ടുകൾക്ക് മുന്നിലാണ്.
ഉടുമ്ബന്‍ചോലയില്‍ മന്ത്രി എം എം മണി 13,000ലേറെ വോടിന്റെ ഭൂരിപക്ഷം നേടി. അഴീക്കോട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ എം ഷാജി പിന്നിലായി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ വി സുമേഷാണ് മുന്നില്‍ നില്കുന്നു. ഇടത്ത് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്.
പാലായില്‍ മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഇത്തവണയും പാലായില്‍ ജോസ്.കെ മാണിയെ പിന്തുടരുമോ എന്നാണ് രാഷ്‌ട്രീയ കേരളം നോക്കികാണുന്നത്.
2021ലും മാണി.സി കാപ്പന്റെ മാറ്റ് കുറഞ്ഞില്ല എന്നുതന്നെയാണ് ഫലം സൂചനകള്‍ നല്‍കുന്നത്. ഇടതു കേന്ദ്രങ്ങളില്‍ അടക്കം കനത്ത മുന്നേറ്റമാണ് കാപ്പന്‍ നടത്തികൊണ്ടിരിക്കുന്നത്.
അതേസമയം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ലീഡ് 2805 ആയി കുറഞ്ഞു. തൃശ്ശൂരിൽ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ലീഡ് 3000 കടന്നു. തവനൂരില്‍ മന്ത്രി കെ.ടി. ജലീലിനെ പിന്നിലാക്കി ഫിറോസ് കുന്നംപറമ്ബിലിന്‍റെ മുന്നേറ്റം തുടരുന്നു. കുറ്റ്യാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ള ലീഡ് തിരിച്ചുപിടിച്ചു.
140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഏപ്രില്‍ ആറിന് നടന്ന വോെട്ടടുപ്പില്‍ 74.06 ആണ് പോളിങ് ശതമാനം. 2.74 കോടി വോട്ടര്‍മാരില്‍ 2.03 കോടി പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. കോവിഡ് സാഹചര്യത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ വിലക്കിയിട്ടുണ്ട്. പൊലീസ് കനത്ത സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാനത്തുള്ളത്.
https://www.facebook.com/Malayalivartha
























