ഇടത് മുന്നണി നേടിയ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍; കേവലമായ നാട്യങ്ങളിലോ പൊള്ളയായ വാഗ്ദാനങ്ങളിലോ അന്തസ്സാരശൂന്യമായ നിലപാടുകളിലോ ഒളിയമ്പു പോലെ മറഞ്ഞു നിന്നെയ്യുന്ന അപവാദശരങ്ങളിലോ പെട്ടു പോകുന്നതല്ല മലയാളികളുടെ രാഷ്ട്രീയ ജാഗ്രത
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേടിയ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറയുകയുണ്ടായി. തങ്ങള്‍ക്ക് ചുറ്റുമുള്ള രാഷ്ട്രീയ- സാമൂഹിക ചലനങ്ങളെ തൊട്ടറിഞ്ഞ്, വിശകലനം ചെയ്ത്, സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ ഒരു ജനത പ്രാപ്തരാകുമ്പോഴാണ് അവിടെ ജനാധിപത്യം ശക്തി പ്രാപിക്കുന്നത്. കേവലമായ നാട്യങ്ങളിലോ പൊള്ളയായ വാഗ്ദാനങ്ങളിലോ അന്തസ്സാരശൂന്യമായ നിലപാടുകളിലോ ഒളിയമ്പു പോലെ മറഞ്ഞു നിന്നെയ്യുന്ന അപവാദശരങ്ങളിലോ പെട്ടു പോകുന്നതല്ല മലയാളികളുടെ രാഷ്ട്രീയ ജാഗ്രത എന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാൽ അതിലുപരി കേരളമെന്നും സഹവര്‍ത്തിത്വത്തിന്റെ നാടാണ്. അവിടെ വര്‍ഗീയതയ്ക്ക് വളരാന്‍ ഇടം കിട്ടില്ല. വരട്ടു പാരമ്ബര്യവാദങ്ങളേക്കാള്‍ പുരോഗമനാശയങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണാണിത്. ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നു സ്പീക്കര്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി.
വാക്കു മാറാത്ത ഉത്തരവാദിത്ത ബോധത്തിന്റെയും ജനകീയ പദ്ധതികളുടേയും വികസന മുന്നേറ്റങ്ങളുടേയും തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് ഈ വിജയമെന്നും ആത്യന്തികമായ ജയം സത്യത്തിനാണ് എന്നതിനുള്ള തെളിവാണ് ഈ വിജയവും തെരഞ്ഞെടുപ്പിനു ശേഷം വന്ന കുഴല്‍ പണ തട്ടിപ്പിന്റെ വാര്‍ത്തയുമടക്കമുള്ളവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വതന്ത്രമായി ചിന്തിച്ച്, സത്യത്തിനൊപ്പം നിന്ന കേരളീയ ജനയുടെ രാഷ്ട്രീയ ജാഗ്രതയ്ക്ക് സ്പീക്കര്‍ അഭിവാദ്യം നേര്‍ന്നു.
അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി രാജേഷ് ലീഡ് തിരിച്ചുപിടിച്ചതോടെ ജനവിധി അംഗീകരിക്കുന്നതായി വി ടി ബല്‍റാം പറയുകടയുണ്ടായി. പുതിയ കേരള സര്‍കാരിന് ആശംസകള്‍ നേര്‍ന്ന് വി ടി ബല്‍റാം ഫേസ്ബുകില്‍ കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. വോടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പല സമയത്തും വി ടി ബല്‍റാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗണ്ടുകളിലേക്കെത്തിയപ്പോള്‍ എം ബി രാജേഷ് ലീഡ് ഉയര്‍ത്തുകയായിരുന്നു. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ ബല്‍റാമിന് തിരിച്ചടിയുണ്ടായി.
2016 ല്‍ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തില്‍ ആയിരുന്നു വി ടി ബല്‍റാം തോല്‍പിച്ചത്. സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ശങ്കു ടി ദാസാണ് തൃത്താലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. വി ടി ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു. പുതിയ കേരള സര്‍കാരിന് ആശംസകള്‍.
https://www.facebook.com/Malayalivartha

























