നിരീക്ഷണങ്ങളെയും വിലയിരുത്തലുകളെയും അതിജീവിച്ച് തൃശ്ശൂരിൽ വമ്പൻ ട്വിസ്റ്റ്;മുന്നേറിക്കൊണ്ടിരുന്ന സുരേഷ് ഗോപിയെ മലർത്തിയടിച്ച് എൽഡിഎഫ് സ്ഥാനാർഥി ബാലചന്ദ്രൻ; മിന്നും ജയം

നിരീക്ഷണങ്ങളെയും വിലയിരുത്തലുകളെയും അതിജീവിച്ച് തൃശ്ശൂരിൽ വമ്പൻ ട്വിസ്റ്റ്
മുന്നേറിക്കൊണ്ടിരുന്ന സുരേഷ് ഗോപിയെ മലർത്തിയടിച്ച് എൽഡിഎഫ് സ്ഥാനാർഥി ബാലചന്ദ്രൻ... വളരെയധികം ഞെട്ടിക്കുന്ന വിജയമാണ് തൃശ്ശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി നേടിയിരിക്കുന്നത്.... കാരണം വളരെ പ്രതീക്ഷയൊന്നും ഇല്ലാത്ത വിജയ സാധ്യത ഒട്ടും ഇല്ലാത്ത ഒരു സ്ഥാനാർത്ഥിയായിരുന്നു എൽഡിഎഫിൽ മത്സരിച്ചിരുന്നത്.... ശക്തരായ സ്ഥാനാർഥികളെ മറികടന്ന് അദ്ദേഹം നേടിയെടുത്ത ജയം അഭിനന്ദനീയമാണ് ... ഈ വിജയത്തിലൂടെ അദ്ദേഹം വളരെയധികം ശ്രദ്ധേയനായ ഒരു ജനപ്രതിനിധിയായി മാറിയിരിക്കുകയാണ്. . എന്നാൽ ആ ചിന്തകളെല്ലാം അട്ടിമറിച്ചാണ് എൽഡിഎഫ് സ്ഥാനാർഥി വിജയം നേടിയിരിക്കുന്നത് ഇത് ഒരു മികച്ച വിജയം തന്നെയാണ്... വളരെ മികച്ച ഒരു വിജയം തന്നെയാണ് തൃശൂരിൽ നേടിയെടുത്തിരിക്കുന്നത് ഇത്തവണ തൃശ്ശൂരിന് ഞങ്ങൾക്ക് തരുമെന്ന് പറഞ്ഞ് സുരേഷ് ഗോപിയെയും മറികടന്നാണ് എൽഡിഎഫ് വിജയം നേടിയിരിക്കുന്നത് എന്നത് ശ്രദ്ധേയം... വോട്ടെണ്ണൽ തുടങ്ങിയ ആദ്യ മണിക്കൂറിൽ സുരേഷ് ഗോപി ആയിരുന്നു ലീഡ് ഉയർത്തി നിന്നിരുന്നത്... എന്നാൽ പിന്നീട് നേരെ മൂന്നാംസ്ഥാനത്തേക്ക് അദ്ദേഹം പോവുകയായിരുന്നു... വോട്ടെണ്ണൽ തുടക്ക സമയത്ത് ബിജെപിക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്ന മൂന്ന് മണ്ഡലങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ... നിയമത്തിനും പാലക്കാടും തൃശൂരും ആയിരുന്നു ബിജെപി സ്ഥാനാർത്ഥികൾ ലീഡ് നേടി കൊണ്ടിരുന്നത്... എന്നാൽ വളരെ പെട്ടെന്നായിരുന്നു കാര്യങ്ങൾ തകിടം മറിഞ്ഞത്.... ആയിരം വോട്ടിന് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി അവിടെ ഇപ്പോൾ ലീഡ് ചെയ്യുന്നത്.ഇപ്പോൾ എൽഡിഎഫ് തൃശ്ശൂരിൽ വിജയം ഉറപ്പിച്ചിരിക്കുന്നു.... വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരിടത്തും ബിജെപിക്ക് ലീഡ് ഇല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
പാലക്കാട് ഇ ശ്രീധരൻ വീണ്ടും പിന്നിലേക്ക് പോകുകയാണ്.
തകർക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകൾ പുറത്തുവരുമ്പോൾ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 94സീറ്റുകളിൽ എൽ.ഡി.എഫ്. മുന്നേറുകയാണ്. തുടർഭരണമെന്ന എൽ.ഡി.എഫ്. പ്രതീക്ഷയിലേക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഒരു അട്ടിമറികൾക്കും സാധ്യതയില്ലാതെ എൽ.ഡി.എഫ്. രണ്ടാം വട്ടവും വിജയം ഉറപ്പിച്ചു.
തദ്ദേശതിരഞ്ഞെടുപ്പ് നൽകിയ വിജയത്തിന്റെ ആത്മവിശ്വാസത്തിന്റെ ചിറകിലേറിയാണ് എൽ.ഡി.എഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തെ ഭരണാനുകൂല വികാരത്തിനൊപ്പം പിണറായി വിജയന്റെ കരുത്തുറ്റ നായകത്വവും ജനപ്രീതിയും ജനക്ഷേമപ്രവർത്തനങ്ങളും ചേർന്നപ്പോൾ തുടർഭരണം എൽ.ഡി.എഫിന് ഉറച്ച ഉറപ്പായി മാറുകയായിരുന്നു. മുന്നണി സമവാക്യങ്ങളും വികസനനേട്ടങ്ങളും വോട്ടായി മറിയപ്പോൾ ഭക്ഷ്യകിറ്റ് വിതരണവും ക്ഷേമപദ്ധതികളും വോട്ടിന് ഉറപ്പ് കൂട്ടി.
സർക്കാരിന്റെ വികസന നയങ്ങൾക്ക് മുന്നിൽ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും മുങ്ങിപ്പോകുന്ന, ജനം ഇടതിനു അനുകൂലമായി വിധിയെഴുതിയ കാഴ്ചയ്ക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
വരാനിരിക്കുന്ന തകർപ്പൻ വിജയത്തിനുള്ള സൂചനകൾ കിട്ടി കഴിഞ്ഞിരിക്കുന്നു. ഫൈനലിൽ ആധികാരിക വിജയം പിടിച്ചാണ് പിണറായി വിജയചരിത്രമെഴുതുന്നത്. ഇ.എം.എസ്സിനോ കരുണാകരനോ കഴിയാത്ത തുടർഭരണം എന്ന സ്വപ്നമാണ് പിണറായി ഉറപ്പാക്കിയത്.
https://www.facebook.com/Malayalivartha

























