പി.സി. ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡ്; ജനനത്തീയതിയും മരണതീയതിയായി വോട്ടണ്ണല്‍ ദിനവും രേഖപ്പെടുത്തിയ ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് ഈരാറ്റുപേട്ടയിൽ

പൂഞ്ഞാറില്‍ പരാജയപ്പെട്ട ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡ്. ഈരാറ്റുപേട്ടയിലാണ് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ജോര്‍ജിന്റെ ജനനത്തീയതിയും, മരണതീയതിയായി വോട്ടണ്ണല്‍ ദിനവും ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. ഫ്ളക്സിലെ അദ്ദേഹത്തിന്റെ മുഖം കരി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്. ആരാണ് ഇത് സ്ഥാപിച്ചതെന്ന് അറിയില്ല.
40 വര്‍ഷങ്ങളായി ജോര്‍ജ് അലങ്കാരം പോലെ കൊണ്ട് നടന്ന പൂഞ്ഞാര്‍ എം.എല്‍.എ സ്ഥാനം നഷ്ടപ്പെടുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കാണാനായത്. എല്‍.ഡി.എഫിന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനോട് 11,404 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. തോല്‍വി ഉറപ്പിച്ചതിനു ശേഷം ജോര്‍ജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൂന്നു മുന്നണിക്കുമെതിരെ മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാര്‍ ജനതയോട് നന്ദിയുണ്ടെന്ന് അദ്ദഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയം പിണറായിയുടെ സ്വന്തം നേട്ടമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം നടന്നത് മികച്ച എല്‍.ഡി.എഫ് ഭരണമായിരുന്നു. പരാതിയുണ്ടായിരുന്ന ജലീലിനേയും മേഴ്‌സിക്കുട്ടിയമ്മയേയും ജനങ്ങള്‍ തോല്‍പ്പിച്ചു. കൊവിഡ്, വെളളപ്പൊക്ക സമയങ്ങളില്‍ പിണറായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. എല്‍.ഡി.എഫിന്‍്റെ, സിപിഎമിന്‍്റെ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ത്ഥത്തില്‍ പിണറായിയുടെ സ്വന്തം നേട്ടമാണിത്. കേരളത്തിന്‍്റെ ചരിത്രത്തില്‍ അദ്ദേഹത്തിന്‍്റെ ഭൂരിപക്ഷം ഇന്ന് 50,000 ആവുകയാണെന്നും ജോര്‍ജ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















