വിജയഭേരി മുഴക്കി ഇടതുപക്ഷം... ചുവന്നു തുടുത്ത് ചെന്താമര! നിറഞ്ഞു വളർന്ന് പിണറായിസം ചെന്നിത്തലയെ കാണാനില്ല ഉമ്മൻ ചാണ്ടി മണിമലയാറ്റിലേക്ക്

കേരളം ചുവന്നു തുടുത്തു. ക്യാപ്റ്റനെ ജനങ്ങള്‍ തോളിലേറ്റി. കോവിഡ് കാലത്തും പ്രളയ കാലത്തും അവരെ പട്ടിണി കിടക്കാതെ കാത്തവനാണ് അവരുടെ ക്യാപ്റ്റന്‍.നിപ്പയിലും കോവിഡിലും പ്രളയത്തിനും അവരെ ചേര്‍ത്ത് നിര്‍ത്തിയവനാണ് ക്യാപ്റ്റന്‍.
സ്‌നേഹവും സന്തോഷവും ആദരവും നല്‍കി അവര്‍ ക്യാപ്റ്റന് ചെങ്കോല്‍ കൊടുത്തു. സ്വാമി അയ്യപ്പനെ ചേര്‍ത്തു പറഞ്ഞ് ക്യാപ്റ്റനെ തകര്‍ക്കാന്‍ ശ്രമിച്ചവരെ അവര്‍ ആട്ടിയോടിച്ചു. ഉച്ച പത്ര സമ്മേളനങ്ങള്‍ നടത്തി മലയാളികളെ മെക്കാറാക്കിയ പ്രതിപക്ഷ നേതാവിനെ പമ്പയാറ്റിലേക്ക് വലിച്ചെറിഞ്ഞു കേരളം.
സമുദായങ്ങളെ കെട്ടി പിടിച്ച് ക്യാപ്റ്റനെ ഇല്ലാതാക്കിയ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ മണിമലയാറ്റിലേക്ക് എറിഞ്ഞു. എന്താണ് കേരളത്തില്‍ സംഭവിച്ചതെന്ന് ഇപ്പോഴും ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും മനസിലായിട്ടില്ല. വെള്ള ഖദര്‍ ചുളിവു മാറാതെ ധരിച്ചതു കൊണ്ടു മാത്രം ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ തന്നെ അവര്‍ക്ക് മനസിലാക്കി നല്‍കി. കള്ളച്ചിരി ചിരിച്ച് ജനങ്ങളെ കൈയിലെടുക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റി.
അഴിമതികള്‍ നടത്തി നടത്തി ആശുപത്രികള്‍ വരെ വാരി കൂട്ടിയ നേതാക്കളെ ജനങ്ങള്‍ ചുരുട്ടി കൂട്ടി. പാലത്തില്‍ ചാണകം മെഴുകിയ നേതാവിന്റെ മകനെ വലിച്ചു കെട്ടി.
പിണറായി വിജയന്റെ സത്യസന്ധതക്ക് ലഭിച്ച അംഗീകാരമാണ് കേരളം നല്‍കിയ മാന്‍ഡേറ്റ്. കേരളത്തില്‍ വീശിയ പിണറായി വിജയന്‍ തരംഗത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ അടിവേരിളകി. പി.സി. ജോര്‍ജ് പറഞ്ഞതു പോലെ പിണറായിസമാണ് കേരളത്തില്‍ ആഞ്ഞടിച്ചത്.
ആരാണ് പിണറായി വിജയനെ കേരളത്തിന്റെ ക്യാപ്പ്റ്റനാക്കിയത്? കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ . അവര്‍ക്ക് ഫെയ്‌സ്ബുക്കില്ല. അവര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല. അവരുടെ വീട്ടില്‍ ടെലിവിഷന്‍ കണക്ഷനില്ല. അവരുടെ കൈയില്‍ സ്മാര്‍ട്ട് ഫോണില്ല. അവര്‍ അതിരാവിലെ വീട്ടില്‍ നിന്ന് ഇറങ്ങും. അന്തിമയങ്ങുമ്പോള്‍ തിരികെയെത്തും. അവര്‍ക്ക് ചോര നീരാക്കാന്‍ മാത്രമേ അറിയൂ.
സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് സ്വര്‍ണ്ണക്കടത്തിന്റെ കഥകള്‍ അറിയില്ല. ഒരു തരി സ്വര്‍ണ്ണം പോലും അവര്‍ക്ക് സ്വന്തമായില്ല. അവര്‍ എന്നും ആഗ്രഹിക്കുന്നത് പട്ടിണി കിടക്കരുതെന്ന് മാത്രമാണ്. പിണറായി വിജയന്‍ അവര്‍ക്ക് ദൈവദൂതനാണ്. വ്യാജ ആരോപണങ്ങളെ അവര്‍ തലക്കുഴിഞ്ഞ് അറബി കടലില്‍ എറിഞ്ഞു. തീര്‍ച്ചയായും കേരള ജനത യു ഡി എഫിന് നല്‍കിയത് ദയാവധമാണ്.
സമുദായ നേതാക്കള്‍ക്ക് കേരളം നല്‍കിയ മറുപടി അവരുടെ നെഞ്ചു പിളര്‍ത്തി. ഇടതു മുന്നണിയില്‍ നിന്ന് എല്ലാം നേടിയ ശേഷം അവരെ തള്ളി പറഞ്ഞ സമുദായ നേതാക്കളെ ജനങ്ങള്‍ തള്ളി പറഞ്ഞു. തെരഞ്ഞടുപ്പ് ദിവസം രാവിലെ ചാനല്‍ മൈക്ക് തൊണ്ടയില്‍ കുരുങ്ങിയപ്പോള്‍ ബി ജെ പി ക്ക് വേണ്ടി സംസാരിച്ച സമുദായ നേതാവിന്റെ ചെകിട്ടത്താണ് കേരളത്തിലെ സാധാരണക്കാര്‍ അടിച്ചത്.
പിണറായി വിജയനെ ഉറങ്ങാന്‍ സമ്മതിക്കാതെ അദ്ദേഹത്തിന് പിന്നാലെ അന്വേഷണ സംഘങ്ങളെ ആട്ടിതെളിച്ചബി ജെ പിയെ കേരളത്തിന്റെ മണ്ണില്‍ നിന്ന് ആട്ടി പായിച്ചത് കേരളത്തിലെ സാധാരണക്കാരാണ്.
ക്രൈസ്തവരും ഇസ്ലാം മത വിശ്വാസികളും ഇക്കുറി ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്. കെട്ടുകഥകള്‍ക്കെതിരെയാണ് അവര്‍ നീങ്ങിയത്. ജി.സുകുമാരന്‍ നായര്‍ തന്റെ സമുദായംഗങ്ങളോട് പറഞ്ഞതെല്ലാം അവര്‍ തള്ളികളഞ്ഞു. ബുദ്ധിയുള്ള ക്രൈസ്തവര്‍ ഇടതുപക്ഷത്തി
നൊപ്പം നിന്നു. ലീഗിന് പ്രാധാന്യമില്ലാത്ത സ്ഥലങ്ങളില്‍ മുസ്ലീങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്.
ഇത്തരത്തില്‍ കേരളം പിണറായിക്ക് പിന്നില്‍ നിന്നു. മുമ്പൊരിക്കലും ആരും നില്‍ക്കാത്തത് പോലെ. ഇ.ഡി, കി.ഡി. എന്നൊക്കെ പറഞ്ഞ് ഇനിയും പിണറായിക്ക് പിന്നാലെ നടന്നാല്‍ ജനങ്ങള്‍ കല്ല് വലിച്ചെറിയും.
"
https://www.facebook.com/Malayalivartha
























