തെരഞ്ഞെടുപ്പ് ഫലം വന്നു... സംസ്ഥാനത്ത് ഇനി സമ്പൂർണ്ണ ലോക്ഡൗൺ..!
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും കമ്യൂണിസ്റ്റ് പാർട്ടിയും ചരിത്രവിജയം നേടിയതിന് പിന്നാലെ ഇപ്പോൾ സംസ്ഥാനത്ത്
ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് കൊവിഡ്-19. തെരഞ്ഞെടുപ്പ് ചൂടിൽ ഏവരും ഇപ്പോൾ ഈയൊരു മഹാമാരിയെ പറ്റി മറന്നു പോയി എന്നു വേണം പറയാൻ. നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കോവിഡ് മാനദണ്ഡങ്ങൾ പലിക്കാതെ നടത്തിയ പ്രവർത്തനങ്ങൾ തന്നെയാണ് ഇപ്പോൾ ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക് കേരളത്തെ തള്ളിവിട്ടത്.
സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഉൾപ്പെടെയുള്ളർ ആവശ്യപ്പെടുന്നത്. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾ പോലും കിട്ടാത്ത അവസ്ഥയാണ് കണപ്പെടുന്നത്.
എല്ലറ്റിനും നമ്മൾ പര്യാപ്തമാണെന്ന് അവകാശപ്പെടുമ്പോഴും പെട്ടെന്ന് ഒരു പ്രതിസന്ധി ഘട്ടം അഭിമുഖീകരിക്കേണ്ടി വന്നാൽ എല്ലാ മുൻകരുതലുകളു പാളുമെന്ന കാര്യം ഉറപ്പാണ്. ഈ സാഹചര്യത്തിൽ ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ഉയരുന്ന ആവശ്യം. ഇപ്പോൾ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പുമുണ്ട്. രണ്ടാം ഡോസ് വാക്സിന് മുൻഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം.
ഒരു ഡോസില്‍ തന്നെ പ്രതിരോധം ഉറപ്പാക്കാനാകുമെന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ഒരു ഡോസ് വാക്സീനെങ്കിലും പരമാവധിപേര്‍ എത്രയും വേഗം എടുക്കണമെന്നാണ് നിര്‍ദേശം. ഉല്‍പാദകരില്‍ നിന്ന് വാക്സീൻ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എന്ന് തുടങ്ങുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
തുടര്‍ച്ചയായ ആറാം ദിനവും രോഗികളുടെ എണ്ണം 30,000 കടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ് ഇന്നലെ രേഖപ്പെടുത്തിയത്. 28.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,39,441 ആയി. എറണാകുളത്ത് മാത്രം 54,053 പേര്‍ രോഗികളായുണ്ട്. കോഴിക്കോട് 48,019 രോഗികള്‍. മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ 35,000ല്‍ അധികം രോഗികള്‍. ആശുപത്രികളിൽ മാത്രം 26,169 പേര്‍ ചികില്‍സയിലുണ്ട്. ഐസിയുകളില്‍ 1907 രോഗികള്‍, വെന്‍റിലേറ്ററുകളില്‍ 672 പേര്‍.
ഓക്സിജൻ പിന്തുണ വേണ്ട രോഗികളുടെ എണ്ണം ഈ കണക്കിലുമൊക്കെ ഇരട്ടിയിലേറെയാണ് എന്നത് ആശങ്കപെടുത്തുന്ന ഒന്നു തന്നെയാണ്. ഓക്സിജൻ കിടക്കകൾ വേണമെങ്കില്‍ മണിക്കൂറുകളോ ഒരു ദിവസമോ ഒക്കെ കാത്തിരിക്കേണ്ട അവസ്ഥ. സ്ഥിതി അതീ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ വൃത്തങ്ങളേയും നേരിട്ടറിയിച്ചിട്ടണ്ട്. കഴിഞ്ഞ ഒറ്റ ദിവസം രേഖപ്പെടുത്തിയതാകട്ടെ ഏകദേശം 50തിന് അടുത്ത് മരണങ്ങളുമാണ്. ഇതോടെ ആകെ മരണം ഇപ്പോൾ 5356 ആയി ഉയർന്നിട്ടുമുണ്ട്.
ഒരു ദിവസം നാല് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിക്കോണ്ടിരിക്കുകയാണ്. കേരളത്തിൽ നിലവിൽ മൂന്ന് ലക്ഷത്തിലേറെ ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ എറണാകുളത്ത് മാത്രം അരലക്ഷം പേര്‍ ചികിത്സയിൽ കഴിയുന്നുണ്ട്. കോഴിക്കോടും മലപ്പുറത്തും സമാനമായ സ്ഥിതിയാണ് കാണാൻ സാധിക്കുന്നതും.
ഒരു ജില്ലയിൽ മാത്രം അൻപതിനായിരം കേസ് കൈകാര്യം ചെയ്യേണ്ട സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഈ സാഹചര്യത്തെ നേരിടാൻ ആവശ്യമായ സജ്ജീകരണം നാം ഒരുക്കുകയാണ് വേണ്ടത്. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ പ്രധാനമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നതും.
https://www.facebook.com/Malayalivartha