കോവിഡ് -19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച് കൊണ്ട് തീരുമാനത്തിനെതിരെ വമ്പൻ പ്രതിഷേധം ; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയിലേക്ക്
കോവിഡ് -19 ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച് കൊണ്ട് തീരുമാനം വന്നിരുന്നു. നേരത്തെ 1700 രൂപയായിരുന്നു ലാബുകള്‍ ഈടാക്കിയിരുന്നത്. എന്നാൽ 500 രൂപയായിട്ടായിരുന്നു ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചത്. എന്നാൽ ഈ തീരുമാനത്തിൽ വമ്പൻ പ്രതിഷേധവുമായി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയിലേക്ക് .
സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ലാബുകൾ ഇപ്പോൾ ഉയർത്തുന്ന ആവശ്യം. ഇല്ലെങ്കിൽ സബ്സഡി നല്‍കണമെന്നും അവർ ആവശ്യപ്പെടുന്നു . സര്‍ക്കാര്‍ ഉത്തരവ് ഐ.സി.എം.ആര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കുവാൻ ഇരിക്കുകയാണ്.
1700 രൂപ നിരക്ക് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്നതാണെന്ന പരാതി വ്യാപകമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും വന്‍ വില ഈടാക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നിരക്ക് കുറച്ചത്.
ഐ.സി.എം.ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം പരിഗണിച്ചായിരുന്നു പരിശോധന നിരക്ക് കുറച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ പവ്യക്തമാക്കി . ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
എന്നാല്‍, 500 രൂപയാക്കിയ സര്‍ക്കാര്‍ തീരുമാനം ഒരുവിഭാഗം ലാബുകള്‍ തുടക്കം മുതലേ അംഗീകരിച്ചിരുന്നില്ല. ആര്‍.ടി.പി.സി.ആര്‍ നടത്താനാവില്ലെന്ന് കാണിച്ച് പലയിടത്തും പരിശോധന നിര്‍ത്തിവെച്ചു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷമായി പ്രതികരിച്ചിരുന്നു.
അതേ സമയം രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമം ജൂലൈ വരെ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല പറഞ്ഞു . ജൂലൈ വരെ വാക്സിന് ക്ഷാമം അനുഭവപ്പെടും . ജൂലൈയോടെ വാക്സിന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും അദാര്‍ പൂനവാല പ്രതികരിച്ചതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
“നിലവില്‍ 60 മുതല്‍ 70 മില്ല്യണ്‍ വരെയാണ് ഉല്‍പാദനം. ജൂലൈയില്‍ ഉല്‍പാദനം 100 മില്ല്യനായി ഉയര്‍ത്തും. “രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു അദാര്‍ പൂനവാല പറഞ്ഞു.
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാംതരംഗം ജനുവരിയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ കരുതിയിരുന്നില്ല. വ്യാപനം കുറഞ്ഞുവെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോവിഡ് വ്യാപനം കുതിച്ചു.
ഓര്‍ഡറുകള്‍ ലഭിച്ചതോടെ വാക്സിന് ഉല്‍പാദനം വേഗത്തിലായിരുന്നു.പിന്നീട് വാക്സിന് ഓര്‍ഡറുകളൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ പ്രതിവര്‍ഷം ഒരു ബില്ല്യണ്‍ ഡോസ് വാക്സിന് വേണ്ടിവരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല -അദാര്‍ പൂനവാല വെളിപ്പെടുത്തി .
ആസ്ട്രസെനകയും ഓക്സ്ഫഡ് സര്‍വകലാശാലയും വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന് ഉല്‍പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്സിന് നിരവധി രാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കയറ്റി അയച്ചിരുന്നു .
https://www.facebook.com/Malayalivartha