Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയിൽ കോടതി വിധി ഇന്ന്...


നി‌ർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം... അതിന് വ്യക്തമായ ദിശാബോധം ആവശ്യം, സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം.... എ.ഐ സംയുക്ത പദ്ധതി തയ്യാറാക്കാനായി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...

പൂഞ്ഞാറിലെ പുലി നിലംപൊത്തി ജോര്‍ജ് കളത്തിനു പുറത്ത്

03 MAY 2021 02:25 PM IST
മലയാളി വാര്‍ത്ത

നാലുപതിറ്റാണ്ട് പൂഞ്ഞാര്‍ രാഷ്ട്രീയത്തിലും കേരളരാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന പുലി പിസി ജോര്‍ജ് അവസാനം സ്വന്തം മടയില്‍ കീഴടങ്ങി.


ആവേശകരമായ ചതുഷ്‌കോണ മത്സരത്തില്‍ നാല് സ്ഥാനാര്‍ഥികളെയും പിന്തള്ളി പൂഞ്ഞാറില്‍ നിന്നും 2016 ല്‍ 28,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആശാന്‍ ജോര്‍ജ് ഇത്തവണ പതിനാറായിരത്തില്‍പരം വോട്ടുകളുടെ കുറവില്‍ അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇത്തവണയും പ്രവചനാതീതമായ ചതുഷ്‌കോണ മത്സരത്തിനാണ് പൂഞ്ഞാര്‍ വേദിയാതെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനോട് ജോര്‍ജ്ജ് പരാജയപ്പെടുമ്പോള്‍ ഈ തോല്‍വി ഒരു രാഷ്ട്രീയ ചരിത്രത്തിന്റെ വിരാമം കൂടിയാണ്.




നാക്ക് തോക്ക് പോലെ ഉപയോഗിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ പിസി ജോര്‍ജ് ഇലക്ഷന് മുന്‍പ് ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചെറുതായിരുന്നില്ല. ലൗ ജിഹാദും മുസ്ലിംവിരുദ്ധ പ്രകോപന പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായ പി സി ജോര്‍ജിന്റെ പ്രതീക്ഷ ആര്‍എസ്എസ് ഹൈന്ദവ വോട്ടുകളും ക്രൈസ്തവ വോട്ടുകളും അനുകൂലമായി ലഭിക്കുമെന്നായിരുന്നു.


എന്നാല്‍ ആര്‍എസ്എസ് ഹൈന്ദവ വോട്ടുകളില്‍ ഏറെ ഭാഗവും പിസി ജോര്‍ജിനെ ഇക്കുറി ലഭിച്ചെങ്കിലും ക്രൈസ്തവ വോട്ടുകള്‍ ഏറെയും യുഡിഎഫിനും എല്‍ഡിഎഫിനുമായി വീതം വയ്ക്കപ്പെട്ടു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.




പൂഞ്ഞാറിലെ നാല്‍പതിനായിരത്തോളം വരുന്ന മുസ്ലിം വോട്ടുകള്‍ തനിക്കെതിരെ തിരിഞ്ഞാലും ഭൂരിപക്ഷം ഹൈന്ദവക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ഇത്തവണയും നേട്ടമാകുമെന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ പറ്റും എന്നായിരുന്നു പി സിയുടെ പ്രതീക്ഷ.


8000 മുതല്‍ 12,000 വരെ ഭൂരിപക്ഷം ഹരിച്ചും ഗുണിച്ചും കൂട്ടിയും വയ്ക്കുകയും വിജയിക്കുമെന്ന് വോട്ടെല്ലിനു തൊട്ടുമുമ്പുവരെ വീരവാദം മുഴക്കുകയും ചെയ്ത ജോര്‍ജിന് പെട്ടിതുറന്ന നിമിഷം മുതല്‍ കാലിടറുകയാരുന്നു.



ഈരാറ്റുപേട്ട നഗരസഭയിലും തീക്കോയിയിലും വരാവുന്ന വോട്ടുകളുടെ കുറവ് പാറത്തോട്ടിലും കൂട്ടിക്കലിലും മുണ്ടക്കയത്തും എരുമേലിയിലുമായി പരിഹരിക്കാം എന്നായിരുന്നു ജോര്‍ജിനെ പ്രതീക്ഷ. എന്നാല്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോര്‍ജ് ഒന്നാമതെത്തിയില്ല. തുടക്കത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ജോര്‍ജ് രണ്ടാംപകുതിയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.


ഭൂരിപക്ഷ ഹൈന്ദവ വോട്ടുകളും ബിജെപി വോട്ടുകളും ജോര്‍ജിന് അനുകൂലമായയെങ്കിലും 2016ലേതില്‍നിന്നു വ്യത്യസ്തമായി ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ഉണ്ടാകാതെ പോയതാണ് ജോര്‍ജിന് വിനയായത്.



രണ്ടാം പകുതി കടക്കുന്നതോടെ ഭൂരിപക്ഷത്തിലേക്ക് കടക്കുമെന്നും പിന്നീട് ഭൂരിപക്ഷം പതിനായിരത്തിലേറെ ഉയരുമെന്നും വിജയിക്കുമെന്നുമായിരുന്നു ജോര്‍ജ് കണക്കുകള്‍ കൂട്ടി അവകാശപ്പെട്ടിരുന്നത്. ശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നായിരുന്നു ആപിസി ക്യാമ്പിലെ പ്രതീക്ഷ.വോട്ടെടുപ്പില്‍ ഹൈന്ദവ ബോട്ടുകളില്‍ ഏറെയും ജോര്‍ജിന് ലഭിച്ചു എന്നതും വ്യക്തമാണ്. എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി എംപി സെന്‍ മൂവായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ
പിടിച്ചുള്ളു. ശേഷിച്ച് എന്‍ഡിഎ ഹൈന്ദവ വോട്ടുകള്‍ ഏറെയും പിസി ജോര്‍ജിന് അനുകൂലമായെങ്കിലും വിജയം കടാക്ഷിച്ചില്ല.


2016 ല്‍ യുഡിഎഫിനെയും യുഡിഎഫിനെയും എന്‍ഡിഎയും ഞെട്ടിച്ചാണ് പിസി ജോര്‍ജ് കേരളത്തെ ത്രസിപ്പിച്ചുകൊണ്ട് 28000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ശബരിമല വിശ്വാസ സംരക്ഷണ വിഷയത്തിലും ലൗജിഹാദ് വിഷയത്തിലും ബിഷപ്പ് ഫ്രാങ്കോ വിവാദത്തിലും എല്ലാം പിസി ജോര്‍ജ്ജിന് സ്വന്തമായി നിലപാടുകള്‍ ഉണ്ടായിരുന്നു.




ഇത്തവണ നടന്ന വിവിധ എക്സിറ്റ് പോളുകള്‍ എല്ലാം പൂഞ്ഞാര്‍ പിസി ജോര്‍ജ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആയിരുന്നു വിലയിരുത്തല്‍. എന്നാല്‍ ജനവിധി തിരിച്ചായപ്പോള്‍ ജോര്‍ജിന് ഒന്നും പറയാനുണ്ടായിരുന്നില്ല. പിണറായി വിജയന്റെ വ്യക്തിപ്രഭാവം കേരളത്തില്‍ ഇടത് ഇടത് തരംഗത്തിന് സാഹചര്യമൊരുക്കി എന്നും കുത്തൊഴുക്കില്‍ താനും പരാജയപ്പെട്ടു എന്നുമായിരുന്നു പിസി ജോര്‍ജ് പ്രതികരിച്ചത്.


1980ല്‍ കേരള കോണ്‍ഗ്രസിലൂടെ പൂഞ്ഞാറില്‍ രാഷ്ട്രീയ രംഗത്ത് സജീവമായ പിസി ജോര്‍ജ് രണ്ടുപ്രാവശ്യം ഒഴികെ മറ്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാം പൂഞ്ഞാറില്‍ വിജയിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലും മാണി ഗ്രൂപ്പിലും കളിച്ചുജയിച്ച ജോര്‍ജ് പിന്നീട് കേരള കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു കേരള ജനപക്ഷം എന്ന രാഷ്ട്രീയ പ്രസ്ഥാന ം രൂപീകരിച്ചു. സ്വതന്ത്ര പരിവേഷത്തോടെ ജനപക്ഷിത്തും ജോര്‍ജ് പത്തുവര്‍ഷം കേരളരാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായി.

 

പാലായില്‍ ജോസ് കെ മാണിയുടെ പതനം പോലെ കോട്ടയം ജില്ലയിലെ മറ്റൊരു വന്‍ തകര്‍ച്ചയായിരുന്നു പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ തോല്‍വി.


കേരളത്തില്‍ മാത്രമല്ല വിദേശത്ത് ഉള്‍പ്പെടെ മലയാളികള്‍ ഏറെ ജാഗ്രതയുംശ്രദ്ധയും കൊടുത്ത മത്സരമായിരുന്നു പൂഞ്ഞാറില്‍ അരങ്ങേറിയത്. പക്ഷേ ജോര്‍ജിന്റെ തോല്‍വിയോടെ കേരളത്തിലെ ഒരു രാഷ്ട്രീയ കാലഘട്ടത്തിനു തന്നെ അവസാനം കുറിച്ചിരിക്കുകയാണ്.



ഇനി പൂഞ്ഞാറില്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവുകയില്ലെന്നും 71 കാരനായ ജോര്‍ജ് ഇലക്ഷന്‍ മുന്‍പ് പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ അപ്രതീക്ഷിതമായ തോല്‍വിയോടെ എഴുപത്തിയൊന്നാം വയസില്‍ രാഷ്ട്രീയത്തില്‍ അപ്രസക്തനാവുകയാണ് പിസി ജോര്‍ജ്.


ലൗജിഹാദും ലൗ ജിഹാദും മുസ്ലിം തീവ്രവാദവുമായി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും പ്രചാരണ വേദിയില്‍ ഏറെ എതിര്‍പ്പുകള്‍ ജോര്‍ജിന് ഏറ്റുവാങ്ങേണ്ടിവന്നു.


അപ്പോഴൊക്കെ ഹൈന്ദവ ആര്‍എസ്എസ്ബിജെപി വിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്നും ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ഞാന്‍ ഉയര്‍ത്തിയ നിലപാടുകള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ജോര്‍ജ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജോര്‍ജിന്റെ പ്രകോപനപരമായ വാക്കുകളാണ് പലപ്പോഴും ജനഹൃദയങ്ങളില്‍ മുറിവു ഉണ്ടാക്കിയത്. എക്കാലവും ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിന്റെ കരുതലുമായിരുന്നു ഇസ്ലാമിക വിശ്വാസികളുടെ വോട്ടുകള്‍. ജോര്‍ജിന്റെ വിവാദപരാമര്‍ശത്തോടെ എതിര്‍പ്പുകള്‍ ഉയരുകയും അത് തെരഞ്ഞെടുപ്പില്‍ ജോര്‍ജിന് വിനയായി മാറുകയും ചെയ്യുകയും ചെയ്തു.


ജോര്‍ജിന്റെ മകനും യുവജനവിഭാഗം നേതാവുമായ ഷോണ്‍ ജോര്‍ജ് നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാണ്. ഷോഷിന്റെ രാഷ്ട്രീയ ഭാവി കൂടിയാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ തോല്‍വിയോടെ അനിശ്ചിതത്വത്തിലാകുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ തനിക്കു പകരം ഷോണിനെ അവതരിപ്പിക്കാനുള്ള ജോര്‍ജിന്റെ നീക്കം കൂടിയാണ് ഇതോടെ അടയുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ കാര്യങ്ങളിൽ വിജയം, രാഷ്ട്രീയ നേട്ടം! മകരം രാശിക്കാർക്ക് ഇന്ന് ഉജ്ജ്വല സമയം!  (1 hour ago)

സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം.  (2 hours ago)

സർവകലാശാലകളിലെ വിദ്യാർഥി രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിർദേശം  (2 hours ago)

5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി...  (2 hours ago)

ശ്രീലങ്ക എ വനിതാ ടീമിനെ തകർത്തെറിഞ്ഞ് ഇന്ത്യ എ വനിതാ ടീം വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടി20 പോരാട്ടത്തിന്റെ ഫൈനലിൽ..  (3 hours ago)

എടോ പിണറായി കൊടിവച്ച കാറിൽ കിടന്നേ മരിക്കത്തുള്ളോ.. ദേ ഇത് കണ്ട് പഠിക്ക് 42 മണിക്കൂറത്തെ കലിപ്പ് പലിശ സഹിതം തീർത്ത് രാഹുൽ  (3 hours ago)

വായുവിന്റെ ഗുണനിലവാരം 'മോശം' വിഭാഗത്തിലെത്തി...  (3 hours ago)

ഉ​ത്​പാ​ദ​ന​കു​റ​വി​ന് പു​റ​മെ ഡി​മാ​ൻ​ഡ് വർദ്ധിച്ചു... പൈ​നാ​പ്പി​ൾ വി​ല കു​തി​ക്കു​ന്നു  (3 hours ago)

തൃപ്പൂണിത്തറയിൽ ബാബു ചേട്ടന്റെ വിജയം സന്തോഷം നൽകിയത്; ചെറുപ്പക്കാരും മധ്യവയസ്കരും അവസരം കിട്ടാത്ത ജനകീയരായ മുതിർന്ന ആളുകളും അടക്കം പുതിയ ആളുകൾ വരട്ടെ എന്നത് ഒരു നല്ല ചിന്തയാണ്; കെ ബാബുവിനെക്കുറിച്ച് ര  (3 hours ago)

സ്വർണവിലയിൽ ഇടിവ്... പവന് 800 രൂപയുടെ കുറവ്  (3 hours ago)

സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ടി ര​ണ്ടു പേ​ർ മ​രി​ച്ചു...  (4 hours ago)

ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും  (4 hours ago)

ഗൃഹനാഥന് ദാരുണാന്ത്യം...  (4 hours ago)

പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അമ്മയും മകളും മരിച്ചു...  (4 hours ago)

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....  (5 hours ago)

Malayali Vartha Recommends