Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നന്ദി വേണം ആശാനെ നന്ദി... മുന്നാക്ക സംവരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടും അതുമറന്ന് എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ മുന്നോട്ട് വന്ന സുകുമാരന്‍ നായര്‍ക്ക് ഇനി സര്‍ക്കാരിന്റെ കനിവ് വേണം; സംസ്ഥാനത്ത് മുന്നാക്ക സംവരണം നീളും; സുപ്രീം കോടതി വിധിയോടെ വെട്ടിലായി മുന്നോക്ക സംവരണം

07 MAY 2021 08:38 AM IST
മലയാളി വാര്‍ത്ത

എന്‍എസ്എസിന്റെ ദീര്‍ഘകാലമായ ആവശ്യമായിരുന്നു മുന്നാക്ക സംവരണം. പല സര്‍ക്കാരുകള്‍ വന്നെങ്കിലും പിണറായി സര്‍ക്കാരാണ് അത് പ്രാവര്‍ത്തികമാക്കിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ എല്‍ഡിഎഫിന് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. അതിനിടെ സംവരണത്തിലെ സുപ്രീം കോടതി വിധിയും എന്‍എസ്എസിന് തിരിച്ചടിയായി.

 



മുന്നാക്ക സംവരണം പുതിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടരാനാകില്ലെന്നും എന്നാല്‍, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ച സംവരണം നടപ്പാക്കുന്നതിനു തടസമുണ്ടാകില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.

പിന്നാക്ക വിഭാഗത്തില്‍ 3% ശതമാനം സംവരണത്തിന് അര്‍ഹരായ മറ്റു വിഭാഗങ്ങളുടെ കൂട്ടത്തിലാണ് സംവരണമില്ലാതിരുന്ന ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത്. ഇത് സംവരണത്തിന്റെ ശതമാനത്തില്‍ മാറ്റം വരുത്തുന്നില്ല. എന്നാല്‍, വിജ്ഞാപനം ചെയ്യാത്തതിനാല്‍ ഈ സംവരണം പ്രാബല്യത്തിലായിട്ടില്ല.

 



സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പാക്കുന്നതിനു തടസമാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. സംവരണത്തിന് അര്‍ഹരായ മുന്നാക്ക വിഭാഗത്തില്‍പ്പെട്ട സമുദായങ്ങള്‍ ഏതൊക്കെയെന്നു വിജ്ഞാപനം ചെയ്യുന്ന നടപടിക്രമമാണ് ഇനി കേരളത്തില്‍ ബാക്കിയുള്ളത്.

എന്നാല്‍, സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഈ വിജ്ഞാപനമിറക്കുന്നതു തടസപ്പെടാന്‍ ഇടയുണ്ട്. ഇതോടെ കേരളത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കുന്നത് അനന്തമായി നീളുമെന്നാണു സൂചന.

 



അതേസമയം മറാഠ സംവരണ കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അഭിപ്രായപ്രകടനങ്ങള്‍ മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

മഹാരാഷ്ട്ര സര്‍ക്കാര്‍ മറാഠി സമുദായത്തിനു പിന്നാക്കക്കാര്‍ക്കുള്ള സംവരണം നല്‍കിയ നടപടിയാണ് ഈ കേസില്‍ ചോദ്യം ചെയ്യപ്പെട്ടതെന്നും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ ഇത് ഒരു വിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം 103ാം ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനാ അനുഛേദം 15(6) ആയിട്ടും 16(6) ആയിട്ടും ആണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഭരണഘടനാ അനുഛേദം 15(6), 16(6) എന്നിവ ഇപ്പോഴത്തെ മറാഠ കേസില്‍ പരാമര്‍ശവിധേയമായിട്ടില്ല. 103-ാം ഭരണഘടനാഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി സ്‌റ്റേ അനുവദിക്കാതെ നിരാകരിച്ചതാണ്. ഇപ്പോള്‍ ആ കേസ് ഭരണഘടനാബെഞ്ചിനു മുന്‍പിലുണ്ട്.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണവും പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവും വ്യത്യസ്ത ഭരണഘടനാ അനുഛേദങ്ങളിലാണ് വിവക്ഷിച്ചിട്ടുള്ളത്. അതിനാല്‍ ഈ വിധി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണത്തെ ബാധിക്കില്ല.

 



എം.ആര്‍. ബാലാജിയും മൈസൂര്‍ സംസ്ഥാനവും തമ്മിലുള്ള കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ദിരാ സാഹ്നി കേസില്‍ പ്രഖ്യാപിച്ച 50 ശതമാനം എന്ന സംവരണത്തോത് അതേപടി തുടരണോ വേണ്ടയോ എന്നാണ് മറാഠ കേസില്‍ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.

ഭരണഘടനാ അനുഛേദം 16(4)ല്‍ വിവക്ഷിക്കുന്ന സംവരണത്തോത് 50 ശതമാനത്തില്‍ കവിയാന്‍ പാടില്ല എന്നാണ് ഇന്ദിരാ സാഹ്നി കേസില്‍ തീര്‍പ്പുകല്‍പിച്ച് സുപ്രീം കോടതി വിധിച്ചിരിക്കുന്നതെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (6 minutes ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (23 minutes ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (42 minutes ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (6 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (6 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (6 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (8 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (9 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (9 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (9 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (9 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (12 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (12 hours ago)

Malayali Vartha Recommends