Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ശിവശങ്കരന്‍ ഇഫക്ട് ഒരു പാഠം; ഉപദേശകരെ വച്ചിട്ടും കാര്യമില്ല; ഇത്തവണ ഉപദേശകരെ നിയമിക്കേണ്ടതില്ലെന്ന് സിപിഎം; പുതിയ മന്ത്രിമാര്‍ക്കൊപ്പമുള്ള സ്റ്റാഫ് അംഗങ്ങള്‍ പുതുമുഖങ്ങള്‍; അടിമുടി മാറ്റവുമായി പുതിയ സര്‍ക്കാര്‍

07 MAY 2021 10:49 AM IST
മലയാളി വാര്‍ത്ത

രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിക്ക് ഉപദേശകരെ നിയമിക്കേണ്ടതില്ലെന്ന് സി പി എമ്മില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഐ. എ. എസുകാരെ നിയമിക്കാനുള്ള സാധ്യതയും അടഞ്ഞു. അങ്ങനെ നിയമിക്കുന്നുണ്ടെങ്കില്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുക.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യാവസാനം ഒരു പ്രശ്നങ്ങളുമില്ലാതെ ഭരിക്കാനാണ് പിണറായിയുടെ തീരുമാനം.

 



കഴിഞ്ഞ സര്‍ക്കാരിലുണ്ടായ ശിവശങ്കരന്‍ ഇഫക്റ്റില്‍ നിന്നാണ് പിണറായി ചില പാഠങ്ങള്‍ പഠിച്ചത്. സി. എം. രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റാഫില്‍ കാണുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങള്‍ക്ക് മേല്‍ കര്‍ശനമായ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരെ തങ്ങള്‍ക്ക് വിശ്വാസമാണെങ്കിലും അവരുടെ സ്റ്റാഫിനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പാര്‍ട്ടി തയ്യാറല്ല.

 

 



പുതിയ മന്ത്രിമാര്‍ക്കൊപ്പം സ്റ്റാഫ് അംഗങ്ങളും പുതുമുഖങ്ങളായിരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി എത്തുക. മുഖ്യമന്ത്രിയുടെ ഓഫീസിലും അഴിച്ചുപണിയുണ്ടാകും. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ മുതിര്‍ന്ന നേതാവായിരിക്കും. എം.വി. ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി ഇപ്പോഴും പറയാറുണ്ട്.

അടിമുടി മാറ്റമാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ഉണ്ടാകുക. കെ കെ ഷൈലജ ഒഴികെയുള്ള നിലവിലെ മന്ത്രിമാരെ മുഴുവന്‍ മാറ്റാനുള്ള ചര്‍ച്ചകളാണ് സിപിഎമ്മില്‍ പുരോഗമിക്കുന്നത്. നിലവിലെ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ ആരും പുതിയ മന്ത്രിമാരുടെ ഓഫീസില്‍ വെക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ അടുത്ത ധാരണ. സ്റ്റാഫ് അംഗങ്ങളിലും പുതിയ ആളുകള്‍ വരട്ടെ എന്നാണ് ചര്‍ച്ച. എന്നാല്‍ ചില സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയും ഷൈലജ ടീച്ചറും കരുതുന്നു. അത്തരക്കാരെ നിലനിര്‍ത്തിയേക്കും.




പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ട്ടി നിയമനം ഉണ്ടാകുമ്പോള്‍ ഒരു ഉദ്യോഗസ്ഥനെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിക്കും. 27 സ്റ്റാഫ് അംഗങ്ങളെ മന്ത്രിമാര്‍ക്ക് നിയമിക്കും. ഇതില്‍ മൂന്നോ നാലോ അംഗങ്ങളായിരിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പാര്‍ട്ടി അംഗങ്ങളായ ചെറുപ്പാക്കാര്‍ക്കാകും പേഴ്സണല്‍ സ്റ്റാഫില്‍ സാധ്യത കൂടുതല്‍. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമെല്ലാം ജനങ്ങളെ അറിയിക്കാന്‍ മന്ത്രി ഓഫീസുകളില്‍ മികച്ച പിആര്‍ഒ സംവിധാനവുമുണ്ടാകും. തീര്‍ത്തും പ്രൊഫഷണലായ ഓഫീസുകളായിരിക്കാനാണ് തീരുമാനം.

സ്പഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയെയും സര്‍വീസില്‍ നിന്ന് വരുന്ന മമുള്ളവരെയും കടുത്ത നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. ഒരു കാരണവശാലും ആരോപണങ്ങള്‍ ഉള്ളവരെ നിയമിക്കില്ല. വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് വേണമോ എന്നും ചാത്രിക്കുന്നുണ്ട്.

 



പിണറായി തുടരുമ്പോള്‍ ഓഫീസില്‍ അഴിച്ചു പണിയുണ്ടാകാന്‍ ഇടയുണ്ട്. പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയുമാണെത്തുക. ചുരുക്കം ചില പേഴ്സണ്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രം തുടര്‍ന്നേക്കും. ഉപേദേശകര്‍ മുഖ്യമന്ത്രിക്ക് ഇനി ഉണ്ടാകുമോയെന്ന കാര്യത്തില്‍ പിണറായി തന്നെ അന്തിമ തീരുമാനമെടുക്കും.

പാര്‍ട്ടിയുടെ അഭിപ്രായം അവര്‍ അറിയിച്ചു. കഴിഞ്ഞു. ജോണ്‍ ബ്രിട്ടാസിന്റെ തീരുമാനവും ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഇമേജ് ഉയര്‍ത്തിയത് ബ്രിട്ടാസിന്റെ ചില പി.ആര്‍. നീക്കങ്ങളാണ്. ഉപദേശകരെ നിയമിച്ച് ലക്ഷങ്ങള്‍ കളയുന്നതിനേക്കാള്‍ ചീഫ് സെക്രട്ടറിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനായിരിക്കും മുഖ്യമന്ത്രി ശ്രമിക്കുക.ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.

 



കഴിഞ്ഞ തവണ പോലെ മാധ്യമങ്ങളെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും പിണറായി നീങ്ങുക. മാധ്യമ സമ്മേളനങ്ങള്‍ സര്‍ക്കാരിന്റെ പതിവു രീതിയിക്കും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരും മാധ്യങ്ങളെ നിരന്തരം കാണും. സര്‍ക്കാരിന്റെ ഇമേജ് ബില്‍ഡിംഗിന് വേണ്ടി പണം മുടക്കാനും സര്‍ക്കാര്‍ തയ്യാറായിരിക്കും.

ഘടക കക്ഷി മന്ത്രിമാര്‍ക്കും ഇതേ നിര്‍ദ്ദേശം തന്നെയായിരിക്കും സി പി എം നല്‍കുക. ഘടകകക്ഷികള്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ കൃത്യമായ മേല്‍നോട്ടം സി പി എം ഉറപ്പുവരുത്തും.അല്ലെങ്കില്‍ സ്റ്റാഫിനെ മാറ്റാന്‍ സി പി എം ആവശ്യപ്പെടാന്‍ മടിക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (46 minutes ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (53 minutes ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (2 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (2 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (2 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (3 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (4 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (4 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (5 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (5 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends